Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശ്വാത്മാവില്‍നിന്നും വിശുദ്ധ വിജ്ഞാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2017, 07:35 pm IST
in Samskriti

മഹര്‍ഷിമാരുടെ യാഗങ്ങളും സത്രങ്ങളും മുടക്കിയിരുന്ന ബില്വലന്‍ എന്ന അസുരന്റെ ശല്യം അവരുടെ ആഗ്രഹപ്രകാരം ബലരാമന്‍ അവസാനിപ്പിച്ചു. യോഗേശ്വരനായ ബലരാമന്‍ തന്റെ യോഗമായാ ശക്തികൊണ്ട് സൂതന്റെ മകനെ മഹാപണ്ഡിതനും പുരാണപ്രവാചകനുമായി മാറ്റി. ബലരാമന്റെ മഹനീയ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടരായ മഹര്‍ഷിമാര്‍ നന്ദിപൂര്‍വം ബലരാമനെ ആദരിച്ചു.

”വൈജയന്തീം ദദുര്‍മാലാം

ശ്രീധാമാമ്ലാനപങ്കജാം

രാമായ വാസസീ ദിവ്യേ ദിവ്യാന്യാഭരണാനി ച”

ദിവ്യങ്ങളായ താമരപ്പൂക്കളാലുള്ള വൈജയന്തീമാലയും ദിവ്യവസ്ത്രങ്ങളും ആഭരണങ്ങളും അവര്‍ ബലരാമന് ദാനം ചെയ്തു.

തുടര്‍ന്നാണ് ബലരാമന്റെ തീര്‍ത്ഥയാത്ര. ഈ തീര്‍ത്ഥയാത്രയെ ഒന്നനുഗമിച്ച് നമുക്കും സായുജ്യപാതയിലെത്താം. ആദ്യം കൗശികീ നദിയില്‍ കുളിച്ച് സരയൂനദിയുടെ ഉദ്ഭവ സ്ഥാനത്തെ സരസിലും ചെന്നു സ്‌നാനം ചെയ്തു. പ്രയാഗത്തില്‍ ചെന്നു തര്‍പ്പണാദികളാല്‍ പിതൃക്കളെ പ്രസാദിപ്പിച്ചു. പുലഹാശ്രമത്തിലും ഗോമതി, ഗണ്ഡകീ നദികളിലും ചെന്നു. ഗയയിലും ഗംഗാ-സാഗര സംഗമത്തിലും സ്‌നാനം നടത്തി. പിന്നീട് പരശുരാമനെക്കണ്ട് അനുഗ്രഹം വാങ്ങി സപ്തഗോദാവരിയും പമ്പയും മറ്റും സന്ദര്‍ശിച്ചു.

തുടര്‍ന്ന് സുബ്രഹ്മണ്യസ്വാമിയെക്കണ്ടു വന്ദിച്ചു. ”സ്‌കന്ദം ദൃഷ്ട്വാ യയൗരാമഃ” എന്നേ വ്യാസന്‍ പറഞ്ഞിട്ടുള്ളൂ. അതെവിടെവച്ചാണെന്ന് വ്യക്തമാക്കിയിട്ടില്ല. പിന്നീട് ശ്രീശൈലം എന്ന ഗിരീശ ക്ഷേത്രത്തിലുമെത്തി. തിരുപ്പതിയില്‍ ശ്രീവെങ്കടേശ പ്രഭുവിനെക്കണ്ടു വന്ദിക്കുന്നു. ബലരാമന്‍ മറന്നില്ല. കാഞ്ചീപുരദര്‍ശനവും കാവേരി നദീസ്‌നാനവും നിര്‍വഹിച്ചു. ശ്രീരംഗപട്ടണത്തിലെത്തി ശ്രീരംഗനാഥനെയും കണ്ടുവന്ദിച്ചു.

ഋഷഭാദ്രി എന്ന ഹരിക്ഷേത്രവും സന്ദര്‍ശിച്ച് ദക്ഷിണ മധുരയിലുമെത്തി വന്ദിച്ചു. ഏതു പാപത്തേയും നശിപ്പിക്കുന്ന രാമേശ്വരം സേതുബന്ധനത്തിലുമെത്തി.

താമ്രപര്‍ണി നദിയേയും കൃതമാലാനദിയേയും ദര്‍ശിച്ച് സ്‌നാനം ചെയ്തു (കൃതമാല-നെയ്യാറാണത്രെ) മലയാചലത്തെ വന്ദിച്ചു. അഗസ്ത്യകൂടത്തിലെത്തി അഗസ്ത്യമഹര്‍ഷിയെ നമസ്‌കരിച്ചു. (അഗസ്ത്യകൂടത്തിന്റെ പരിസരത്തിലാണ് നെയ്യാറ്.)

ദക്ഷിണ സമുദ്രം ദര്‍ശിച്ച് തീരത്തുള്ള കന്യാകുമാരി ദേവിയെ ദര്‍ശിച്ചു. ”തത്ര കന്യാഖ്യാം ദുര്‍ഗാം ദേവീം ദദര്‍ശസഃ”

തുടര്‍ന്ന് പഞ്ചാപ്‌സരസ് എന്ന പത്മതീര്‍ത്ഥത്തില്‍ കുളിച്ച് അവിടെ സന്നിഹിതനായിരിക്കുന്ന വിഷ്ണുവിനെ-അനന്തപത്മനാഭനെ തൊഴുതു. അനന്തനായിരിക്കുന്ന ബലരാമന്‍ പത്മനാഭനായിരിക്കുന്ന ശ്രീമഹാവിഷ്ണുവിനെ ആരാധിച്ച് മടങ്ങി. പിന്നീട് ത്രിഗര്‍ത്തങ്ങളെ (മുക്കുഴി)ദര്‍ശിച്ച് ഗോകര്‍ണത്തിലെത്തി ധൂര്‍ജടിയായിരിക്കുന്ന ശിവനെ വന്ദിച്ചു.

ദ്വൈപായനീ ദേവിയെ നമസ്‌കരിച്ച് ശൂര്‍പാരകത്തിലെത്തിയ ബലരാമന്‍ തുടര്‍ന്ന് താപീ, പയോഷ്ണി, നിര്‍വിന്ധ്യ നദികളില്‍ തീര്‍ത്ഥസ്‌നാനം നടത്തിയശേഷം ദണ്ഡകവനത്തില്‍ പ്രവേശിച്ചു. പിന്നീട് മാഹിഷ്മതിപുരിക്കരികിലുള്ള രേവാ നദിയിലും കുളിച്ച് മനുതീര്‍ത്ഥത്തിലും പ്രഭാസത്തിലും എത്തി. അവിടെയെത്തിയപ്പോഴാണ് കുരുക്ഷേത്രയുദ്ധം അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്നുവെന്നറിഞ്ഞത്. ഭീമസേനനും ദുര്യോധനനും തമ്മിലുള്ള ഗദായുദ്ധം തുടരുകയാണ്. ഇതറിഞ്ഞ് ബലരാമന്‍ അവരുടെ അരികിലെത്തി യുദ്ധം അവസാനിപ്പിക്കണമെന്ന് ഇരുവരോടും ഉപദേശിച്ചു.

ഇരുവരും തുല്യബലമുള്ളവരാണെന്നും അതിനാല്‍ ആര്‍ക്കും ജയം എളുപ്പമല്ലെന്നും പറഞ്ഞ് യുദ്ധം ഉപേക്ഷിക്കുവാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ അതിന് അവര്‍ തയ്യാറായില്ല.

”അനുസ്മരന്താവന്യോന്യം ദുരുക്തം ദുഷ്‌കൃതാനിച”

പരസ്പരം പറഞ്ഞ ദുര്‍വാക്കുകളെയും ദുഷ്‌ചെയ്തികളെയും അനുസ്മരിച്ച അവര്‍ക്ക് യുദ്ധം അവസാനിപ്പിക്കാനായില്ല. തന്നെ ഇരുവരും അനുസരിക്കാതെ യുദ്ധം തുടര്‍ന്നതിനാല്‍ ബലരാമന്‍ ഖിന്നനായിരുന്നു. തിരിച്ച് ദ്വാരകയില്‍ എത്തിച്ചേര്‍ന്നു.

ബലരാമന്‍ തിരിച്ചെത്തിയ സന്തോഷത്തില്‍ മഹര്‍ഷിമാര്‍ പ്രത്യേകം യജ്ഞങ്ങള്‍ നടത്താന്‍ തയ്യാറായി. അതില്‍ സന്തുഷ്ടനായ ബലരാമന്‍ അവര്‍ക്ക് പരമജ്ഞാനം ഉപദേശിച്ചു.

”തേദ്യോ വിശുദ്ധവിജ്ഞാനം ഭഗവാന്‍വ്യതരദ്വിഭുഃ”

വിശ്വാത്മാവില്‍നിന്ന് വിശ്വത്തിന്റെ വിശുദ്ധവിജ്ഞാനം ലഭിച്ചതില്‍ അവര്‍ സന്തോഷിച്ചു. ഭഗവാനില്‍നിന്നുതന്നെ ബ്രഹ്മജ്ഞാനം ലഭിക്കുക. മൃത്യുഞ്ജയ മൂര്‍ത്തിയില്‍നിന്ന് മൃത്യഞ്ജയ മന്ത്രോപദേശം ലഭിക്കുക. ഇതൊക്കെ പരമഭാഗ്യം തന്നെ. ഇതാണ് യഥാര്‍ത്ഥത്തിലുള്ള ”ഹന്തഭാഗ്യം ജനാനാം.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Kerala

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

Varadyam

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു
Varadyam

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

Kerala

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.