കണ്ണുർ: പോലിസ് സുരക്ഷയൊരുക്കിയത് സിപിഎം സ്ഥാപനങ്ങൾക്കും പാർട്ടി ഓഫീസുകൾക്കും. ജനരക്ഷാ യാത്രയിൽ പങ്കെടുക്കാൻ പോകുന്നതും തിരിച്ച് പോകുന്നതുമായ വാഹനങ്ങൾക്കും ബിജെപി പ്രവർത്തകർക്കും നേരെ കാസർകോട് കണ്ണുർ ജില്ലകളിൽ വ്യാപകമായി അക്രമണങ്ങളുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങൾ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും പോലീസ് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയില്ല.
ബിജെപി പ്രവർത്തകർ അക്രമിക്കപ്പെടാൻ സാധ്യതയുള്ള ‘സ്ഥലങ്ങൾ ക്യത്യമായി പറയുകയും അവിടങ്ങളിൽ ഒരുക്കേണ്ട സുരക്ഷാ സജീകരണങ്ങളെ കുറിച്ച് വ്യക്തമായി റിപ്പോർട്ടിൽ പ്രതിപാദിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം സിപിഎം ശക്തി കേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങളിൽ സുരക്ഷയൊരുക്കുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങൾ.
സംസ്ഥാന സർക്കാർ പോലീസിന് കൈമാറിയ റിപ്പോർട്ടിൽ സിപിഎം പാർട്ടി ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും ഒരുക്കേണ്ട സുരക്ഷയെ കുറിച്ച് മാത്രമാണ് വ്യക്തമായി പറഞ്ഞിരിക്കുന്നത്. കാസർകോട് ജില്ലയിലെ ബിജെപി പ്രവർത്തകർ നിരന്തരമായി അക്രമിക്കപ്പെടുന്ന പ്രദേശമാണ് നീലേശ്വരം, പടന്ന, പള്ളിക്കര മേൽപ്പാലം തുടങ്ങിയ സ്ഥലങ്ങൾ. പള്ളിക്കരയിൽ വച്ച് കാസർകോടു നിന്നും ബിജെപി പ്രവർത്തകരുമായി ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് വന്ന ബസിന്റെ കണ്ണാടി ച്ചില്ലുകൾ കല്ലെറിഞ്ഞ് തകർക്കപ്പെട്ടിരുന്നു. എന്നിട്ടുപോലും പോലീസ് മുൻ കരുതലുകൾ എടുത്തിരുന്നില്ലായെന്നതിന്റെ തെളിവാണ് പരിപാടി കഴിഞ്ഞ് പ്രവർത്തകരുമായി മടങ്ങുകയായിരുന്ന രണ്ട് ബസുകൾ രാത്രി പടന്നയിൽ വെച്ച് അക്രമിക്കപ്പെട്ടത്.
ഏറ്റവും കുടുതൽ സിപിഎം പാർട്ടി സ്ഥാപനങ്ങളുള്ള കണ്ണുർ ജില്ലയിലെ മമ്പറം, പിണറായി തലശ്ശേരി, പാനൂർ, കുത്തുപറമ്പ് പ്രദേശങ്ങടെയാണ് വരും ദിവസങ്ങളിൽ യാത്ര കടന്നു പോകുന്നത്. യാത്ര കടന്നു പോകുന്ന സമയങ്ങളിൽ തലശ്ശേരി മേഖലയിലുള്ള കച്ചവട സ്ഥാപനങ്ങളെല്ലാം അടയ്‌ക്കക്കണമെന്ന് പറഞ്ഞ് സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തുന്നതായും വ്യാപകമായ പരാതി ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: