ന്യൂദല്‍ഹി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്നാല്‍ തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ അവകാശം ഉപയോഗിക്കുമെന്ന് കരസേനയുടെ ശക്തമായ താക്കീത്. ഇന്ത്യയുടെയും പാകിസ്ഥാന്റെയും മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍(ഡിജിഎംഒ) തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് കരസേന നിലപാട് കടുപ്പിച്ചത്.
പാകിസ്ഥാന്റെ ആവശ്യപ്രകാരം നടന്ന ചര്‍ച്ചയില്‍ ജമ്മു സെക്ടറിന് മറുവശത്തുള്ള പാകിസ്ഥാന് സിവിലിയന്മാര്ക്ക് നേരെ ഇന്ത്യന്‍ സേന വെടിവയ്പ്പ് നടത്തിയതായി പാകിസ്ഥാന് ഡി.ജി.എം.ഒ ആരോപിച്ചു. അതേസമയം ജമ്മു സെക്ടറില്‍ എല്ലാ വെടിനിര്‍ത്തല്‍ ലംഘനങ്ങളും പാകിസ്ഥാന് റെയിഞ്ചേഴ്സ് ആണ് തുടക്കമിട്ടതെന്നും അവിടെ വിന്യസിച്ചിട്ടുള്ള ബി.എസ്.എഫ്. സേനാംഗങ്ങള്‍ തക്കതായി പ്രതികരിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും ഇന്ത്യന്‍ ഡി.ജി.എം.ഒ വ്യക്തമാക്കി.
ഇന്ത്യന്‍ സേന പാക് സിവിലിയന്മാര്ക്ക് നേരെ വെടിവച്ചിട്ടില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇതിന് പുറമെ അമൃത്സര്‍ അതിര്‍ത്തിയിലെ പാകിസ്ഥാന് പോസ്റ്റുകള്‍ക്ക് അടുത്ത് നിന്നുള്ള സായുധ നുഴഞ്ഞ്കയറ്റ ശ്രമങ്ങള്‍ തടയാനാണ് ബി.എസ്.എഫ് നിറയൊഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: