ഇടുക്കി: ഏലപ്പട്ടയത്തില്‍ തടാകം നിര്‍മ്മിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവായ മുന്‍ മന്ത്രിയുടെ ബന്ധു അടൂര്‍ സദാനന്ദനെതിരെ റവന്യൂ വകുപ്പ് നടപടി തുടങ്ങി. ഭൂസംരക്ഷണ നിയമപ്രകാരം ഇയാള്‍ക്കെതിരെ റവന്യൂ വകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കി. ആനവിരട്ടി വില്ലേജില്‍ ഏലം കുത്തകപ്പാട്ടത്തിലാണ് മൂന്നേക്കര്‍ സ്ഥലത്ത് തടാകം നിര്‍മ്മിച്ചത്.
തടാകം നിര്‍മ്മിച്ച കാര്യം ആഗസ്റ്റ് 25ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. റവന്യൂ വകുപ്പ് നടത്തിയ പരിശോധനയില്‍ പീച്ചാട് എന്ന സ്ഥലത്ത് സദാനന്ദന് ഏലപ്പട്ടയത്തില്‍ ഫാംഹൗസും കോട്ടേജും നിര്‍മ്മിച്ചതായി കണ്ടെത്തി. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം തടഞ്ഞുനിര്‍ത്തി നിര്‍മ്മിച്ചിരിക്കുന്ന തടാകത്തില്‍ ബോട്ടിങ് ആരംഭിക്കാന്‍ നീക്കം നടത്തിയിരുന്നു.
കുളം നിര്‍മ്മിക്കാനായി വ്യാപകമായി പാറപൊട്ടിച്ചിട്ടുണ്ടെന്നും വില്ലേജ് ഓഫീസര്‍ തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടിലുണ്ട്. വാണിജ്യാവശ്യത്തിനായി മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍ എന്‍ഒസിയില്ലാതെ കെട്ടിടം പണിതതിനും കേസെടുത്തിട്ടുണ്ട്.
താലൂക്ക് സര്‍വ്വെയറെ ഉപയോഗിച്ച് വസ്തുവിന്റെ വിവരങ്ങള്‍ കൂടുതല്‍ വ്യക്തമാക്കേണ്ടതുണ്ടെന്ന് ആനവിരട്ടി വില്ലേജ് ഓഫീസര്‍ പി.ജെ ഏലിയാമ്മ ജന്മഭൂമിയോട് പറഞ്ഞു. സ്വീകരിച്ച നടപടികള്‍ അടഞ്ഞിയ റിപ്പോര്‍ട്ട് ദേവികുളം അഡീഷണല്‍ തഹസീല്‍ദാര്‍ക്ക് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: