കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന് ഇപ്പോള്‍ പ്രതിയല്ലെന്ന് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് കേസില്‍ കാവ്യയ്ക്കെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച വിശദീകരണം നല്കാന് നിര്‍ദേശിച്ച് ഹൈക്കോടതി ഹര്‍ജി സെപ്തംബര്‍ 25 ലേക്ക് മാറ്റി.
കാവ്യാ മാധവന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് പ്രോസിക്യൂഷന് ഇക്കാര്യം സംബന്ധിച്ച് കോടതിയില്‍ അറിയിച്ചത്. കാവ്യാമാധവന് കേസില്‍ സാക്ഷിയാണോയെന്ന കോടതിയുടെ ചോദ്യത്തിന് ഇവരെ ചോദ്യം ചെയ്തിരുന്നെന്നും ഈ ഘട്ടത്തില്‍ അക്കാര്യം തീരുമാനിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന് വിശദീകരിച്ചു.
ദിലീപിനെ കേസില്‍ കുടുക്കിയതുപോലെ തന്നെയും പോലീസ് കേസില്‍ പ്രതിയാക്കാനിടയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കാവ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ കാക്കനാട്ടെ സഹോദരന്റെ വസ്ത്രശാലയിലും മാതാപിതാക്കളുടെ വെണ്ണലയിലെ വീട്ടിലുമെത്തി ഭീഷണിപ്പെടുത്തിയെന്നും കാവ്യയുടെ ഹര്‍ജിയില്‍ പറയുന്നുണ്ട്. ഹര്‍ജി പിന്നീട് ഹൈക്കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: