Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മണ്ണാര്‍ഗുഡിയിലെ രാജഗോപാല സ്വാമി ക്ഷേത്രം

Janmabhumi Online by Janmabhumi Online
Sep 18, 2017, 08:37 pm IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

ഒരുകാലത്ത് സുഗന്ധപൂരിതമായ ചെമ്പകപ്പൂക്കള്‍ ധാരാളമുണ്ടായിരുന്ന ഈ സ്ഥലത്തിന് ചെമ്പകാരണ്യം എന്നും പേരുണ്ട്. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന മണ്ണാര്‍ഗുഡിയിലെ ഈ ക്ഷേത്രം വാസുദേവപുരി, പണ്ടുവാരപതി എന്നും അറിയപ്പെടുന്നു. സ്വയംഭൂസ്ഥലങ്ങളിലെ ഒന്നത്രെ ഇത്. തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയിലാണ് മണ്ണാര്‍ഗുഡി. തഞ്ചാവൂരില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ.

ബ്രഹ്മാവ,് ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷരി മന്ത്രം ജപിച്ച് ഇവിടെ തപസ്സനുഷ്ഠിച്ചാണത്രെ മോക്ഷം നേടിയത്. ദ്വാപരയുഗത്തിന്റെ അവസാനത്തില്‍ ഗോപിലര്‍, ഗോപിരാലയര്‍ എന്ന രണ്ടു ഋഷിമാര്‍ ഭഗവാന്‍ കൃഷ്ണന്റെ ദര്‍ശനം ആഗ്രഹിച്ചു. ദ്വാരകയില്‍ പോയി കൃഷ്ണനെ നേരിട്ടുകണ്ട് ആഗ്രഹനിവൃത്തി വരുത്തുക എന്ന ഒരു അശരീരി അപ്പോള്‍ കേള്‍ക്കുകയുണ്ടായി. അതനുസരിച്ച് ഋഷിമാര്‍ ഇരുവരും ദ്വാരകയിലേക്ക് യാത്ര ആരംഭിച്ചു. പകല്‍ മുഴുവന്‍ നടക്കും. രാത്രിയില്‍ ഉറങ്ങും. നിത്യകര്‍മ്മാനുഷ്ഠാനങ്ങളും മുറയ്‌ക്ക് നടത്തും. ഒരു ദിവസം അവര്‍ ധ്യാനത്തിലിരിക്കവെ ദ്വാപരയുഗം അവസാനിച്ചു, കലിയുഗം തുടങ്ങി.

ഇതറിയാതെ ധ്യാനശേഷം യാത്ര തുടര്‍ന്ന അവര്‍ യമുനാനദിക്കരയിലെത്തിയപ്പോള്‍ നാരദമഹര്‍ഷിയെ കണ്ടു. നാരദനാണ്, ദ്വാപരയുഗത്തില്‍ ഭൂമിയിലെ തന്റെ ദൗത്യം പൂര്‍ത്തിയാക്കി ഭഗവാന്‍ വൈകുണ്ഠത്തിലേക്ക് മടങ്ങി എന്ന കാര്യം ഋഷിമാരെ അറിയിച്ചത്. ഇതുകേട്ട് വിഷണ്ണരായ മുനിമാരെ നാരദന്‍ ആശ്വസിപ്പിച്ചു. ദക്ഷിണദേശത്ത് കാവേരീ നദീതീരത്തെ ചെമ്പകാരണ്യത്തിലെത്തി പുണ്യനദിയായ ഹരിദ്രയുടെ കരയിലിരുന്ന് ധ്യാനിച്ച് ദേവദര്‍ശനമന്ത്രം ഉരുവിടാനും നാരദന്‍ പറഞ്ഞുകൊടുത്തു. ഋഷിമാര്‍ മന്ത്രം ഉരുവിട്ട് ധ്യാനിച്ചിരുന്നു. സംപ്രീതനായ കൃഷ്ണന്‍ ഋഷിമാരോട് എന്ത് ആഗ്രഹമാണ് നിറവേറ്റേണ്ടത് എന്ന് ചോദിച്ചു. കൃഷ്ണന് പ്രധാനപ്പെട്ട 32 ലീലകളും ഇവിടെ ആവര്‍ത്തിക്കണമെന്നായിരുന്നു ഋഷിമാരുടെ ആഗ്രഹം.

തേനീച്ചകള്‍ വളരെക്കൂടുതലുള്ള ഈ ദേശത്ത് തേനീച്ചകള്‍ തേനുണ്ണാന്‍ എത്താത്ത ഒരു പൂവും ബാക്കിയുണ്ടാവില്ല. ചെമ്പകപ്പൂവിന്റെ തീവ്രസൗരഭ്യത്താല്‍ തേനീച്ചകള്‍ അവയെ പ്രാപിക്കാറില്ല. അതുകൊണ്ടുതന്നെ പരിശുദ്ധമായ ഈ പുഷ്പങ്ങള്‍ ഭഗവാനെ പൂജിക്കാന്‍ ഉത്തമമാണ്. തന്റെ സൃഷ്ടികളെക്കുറിച്ചോര്‍ത്ത് ബ്രഹ്മാവ് ഏറെ ഊറ്റംകൊണ്ടു. താനാണ് മുമ്പനെന്നും മറ്റെല്ലാവരും തന്നില്‍ താഴെയാണെന്നുമൊക്കെ ചിന്തിച്ച് ഏറെ അഹങ്കരിച്ചു. ബ്രഹ്മാവിന്റെ ഈ വിചിത്രമായ പെരുമാറ്റം അസഹ്യമായപ്പോള്‍ സൃഷ്ടി സംബന്ധമായ കാര്യങ്ങള്‍ എല്ലാം ബ്രഹ്മാവ് മറക്കട്ടെ എന്ന് വിഷ്ണു ശപിച്ചു. ആകെ ഉലഞ്ഞുപോയ ബ്രഹ്മാവ് ഇവിടെ ചെമ്പകാരണ്യത്തില്‍ തപസ്സിരുന്നാണ് ശാപമോക്ഷം നേടിയത്. നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം വിഷ്ണു പ്രത്യക്ഷപ്പെട്ട് സൃഷ്ടിക്കാനുള്ള ശക്തി തിരിച്ചു നല്‍കി. ഉടന്‍ സ്വയംഭൂവിമാനം ഉണ്ടാക്കി വാസുദേവനെ ബ്രഹ്മാവ് അവിടെ പ്രതിഷ്ഠിച്ചു. മൂലസ്ഥാനത്തെ പ്രതിഷ്ഠ വാസുദേവര്‍ എന്നറിയപ്പെടുന്നു.

ഇരുവശങ്ങളിലുമായി ശ്രീദേവിയും ഭൂദേവിയുമുണ്ട്. രാജഗോപാലസ്വാമിയുടെ വിഗ്രഹം എഴുന്നള്ളിപ്പിന് എടുക്കാറുള്ളതാണ്. പശുവിന് മുന്‍പില്‍ രുക്മിണിയോടും സത്യഭാമയോടും ഒപ്പമാണ് സ്വാമി ഇവിടെ കുടികൊള്ളുന്നത്. വിഷ്ണുവിന്റെ വിഗ്രഹങ്ങളില്‍ ഏറ്റവും ഭംഗിയും ആകര്‍ഷകത്വവുമുള്ള വിഗ്രഹം ഇതത്രെ. കുട്ടിയായ ശ്രീകൃഷ്ണന്‍ വലതുകാല്‍വിരല്‍ വായിലിട്ട് ആദിശേഷന്റെ മുകളില്‍ ശയിക്കുന്ന ഒരു വിഗ്രഹവും ഇതിനടുത്തായുണ്ട്-സന്താന രാജഗോപാലന്‍ എന്നാണ് ഭഗവാനെ വിശേഷിപ്പിക്കുന്നത്. പിച്ചളയില്‍ വാര്‍ത്തെടുത്ത ഈ വിഗ്രഹത്തിന്റെ ഭംഗിയും വാക്കുകളാല്‍ വര്‍ണ്ണിക്കാനാവില്ല. സന്താന രാജഗോപാലനെ ഭജിച്ചാല്‍ സന്താനസൗഭാഗ്യം നിശ്ചയം.

മറ്റൊരു പ്രാകാരത്തില്‍ ദേവി ചെമ്പകവല്ലി തായാര്‍ക്ക് വേറെ സന്നിധാനം ഉണ്ട്. ഹേമാബ്ജ നായകി, രക്താബ്ജനായകി എന്നും ദേവിക്ക് സംസ്‌കൃതത്തില്‍ പേരുണ്ട്. ദേവിയുടെ വലതുവശത്ത് രാജനായകിയും ഇടതുവശത്ത് ദ്വാരനായകിയുമുണ്ട്. ദേവിക്ക് നാല് കൈകളുമുണ്ട്.

വിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും വിവാഹം നടന്നത് ചെമ്പകാരണ്യത്തില്‍ വച്ചത്രെ. രാമന്‍, സീത, ലക്ഷ്മണന്‍, ഗരുഡാള്‍വാര്‍ എന്നിവര്‍ക്ക് വെവ്വേറെ ചെറിയ സന്നിധികളുണ്ട്. ഭഗവാന്റെ മുമ്പില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ഗരുഡസ്തംഭത്തിന് 54 അടി ഉയരമുണ്ട്. ഒറ്റക്കല്ലില്‍ പണി തീര്‍ത്തതാണിത്. പഞ്ചമുഖ ഹനുമാന്റെ പ്രതിഷ്ഠ പ്രത്യേകതകള്‍ ഉള്ളതാണ്. ഗരുഡന്റെയും കുതിരയുടെയും രഥങ്ങള്‍ സ്വര്‍ണം പൂശിയതത്രെ.

തമിഴ്മാസമായ പങ്കുനിയിലെ (മാര്‍ച്ച്-ഏപ്രില്‍) ബ്രഹ്മോത്സവമാണ് അതിപ്രധാനം. മാശി മാസത്തില്‍ ഊഞ്ഞാല്‍ ഉത്സവമുണ്ട്. ഏഴ് പ്രാകാരങ്ങളുള്ള ക്ഷേത്രത്തിന് 16 ഗോപുരങ്ങളാണുള്ളത്. രാവിലെ 6.30 ന് നട തുറന്ന് ഉച്ചയ്‌ക്ക് 12 ന് അടയ്‌ക്കും. വൈകിട്ട് 4.30 ന് തുറന്ന് രാത്രി 9 ന് അടയ്‌ക്കും.

 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)
India

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

Kerala

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

India

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

Kerala

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

Kerala

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

കർണാടകയിൽ ഗർഭിണിയായ പശുവിനെ തലയറുത്ത് കൊന്നു ; വയറ്റിനുള്ളിലെ പശുക്കിടാവിനെ പുറത്തെടുത്ത് ഉപേക്ഷിച്ചു

തൃക്കോതമംഗലം ഓര്‍ത്തഡോക്സ് പള്ളിയില്‍ സൂക്ഷിച്ചിരുന്ന അടക്കിയ സ്ത്രീകളുടെ സ്വര്‍ണതാലികള്‍ കവര്‍ന്നു

തിങ്കളാഴ്ച മുതല്‍ മഴയുടെ തീവ്രത കുറയാന്‍ സാധ്യത, കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വലതു മുന്നണി ജയിച്ചതേ ഉള്ളു. സര്‍വ്വ മത വിഷജീവികളും മാളംവിട്ട് പുറത്തുവന്നുവെന്ന് എഴുത്തുകാരന്‍ ബന്യാമിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies