Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനുഷ്യസംസ്‌ക്കാരത്തിന്റെ ആദിമരേഖകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2017, 08:50 pm IST
in Samskriti

മോക്ഷം എന്നു പറയുന്നത്  അലൗകികമായ ലോകത്തുള്ള സുഖവാസമെന്നാണ്  പലരുടെയും   വിശ്വാസം. ഭാരതത്തിന്റെ ചിരപുരാതനമായ   സങ്കല്പങ്ങളും  ആശയവാദങ്ങളും  ദര്‍ശനങ്ങളും നാമ്പെടുത്തിട്ടുള്ള  വൈദിക സാഹിത്യത്തിലേക്കിറങ്ങിച്ചെന്നാല്‍  മോക്ഷമെന്നത് അറിവിലൂടെയുള്ള സ്വാതന്ത്ര്യമാണെന്ന്  ബോധ്യമാകും.

വൈദിക സാഹിത്യത്തിന്റെ  മറപിടിച്ചു കൊണ്ട് ധാരാളം അന്ധവിശ്വാസങ്ങളും  അനാചാരങ്ങളും ഇപ്പോഴും തുടരുന്ന നാടുകൂടിയാണ്  നമ്മുടേത്. പുതിയ രൂപത്തിലും ഭാവത്തിലും ജനമനസ്സില്‍ ഇത്തരം വിശ്വാസങ്ങള്‍  ഉറച്ചുകൊണ്ടുമിരിക്കുന്നു. പൗരോഹിത്യ കര്‍മ കലാപങ്ങളിലും  പാപ- പുണ്യ –  മോക്ഷ സിദ്ധാന്തങ്ങളിലും  മതിമറന്ന് നമ്മുടെ ജനത ഇന്ന്  അന്ധവിശ്വാസത്തിന്റെ പഴയ ഭൂമികയിലേക്ക് മടങ്ങിപ്പോകുകയാണോ എന്ന് സംശയിക്കേണ്ടിരിക്കുന്നുവേദങ്ങളെ സംബന്ധിച്ചുള്ള പല വിവാദങ്ങളും ഇന്നും തര്‍ക്കങ്ങളെ അതിജീവിച്ചിട്ടില്ല.

നമ്മുടെ പൈതൃകത്തിന്റെ സ്മാരകശിലകളാണെന്നുള്ള അവബോധത്തിലാണ് വേദങ്ങളെ സമീപിക്കേണ്ടത്. മുമ്പ്  ഉപരിവര്‍ഗമാണ് വേദങ്ങള്‍ കൈക്കലാക്കി വച്ചിരുന്നതെങ്കില്‍ ഇന്നത് മധ്യവര്‍ഗ ജനവിഭാഗങ്ങള്‍ക്കു കൂടി  പ്രാപ്യമായിട്ടുണ്ട്. എന്നാല്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് വേദം ഇന്നും  മനസ്സിലായിട്ടല്ല.  വേദങ്ങളുടെ ലളിതവും  സത്യസന്ധവുമായ വ്യാഖ്യാനം ലഭ്യമല്ലാത്തതിനാല്‍.  ഇക്കാരണം കൊണ്ടുതന്നെ  വേദപണ്ഡിതര്‍  സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കുള്ള  പരിഹാരമെന്നവണ്ണം വേദസൂക്തങ്ങളെ സാധാരണ ജനങ്ങള്‍ക്ക് പരിചയപ്പെട്ടുത്തേണ്ടത്  അത്യാവശ്യമായിരിക്കുന്നു.

കാളിദാസന്‍  പറഞ്ഞതുപോലെ  ഗഹനമായ വേദങ്ങള്‍ ഹിമാലയം  പോലെ നില്‍ക്കുമ്പോള്‍ പൂര്‍വസൂരികള്‍ പ്രകാശിപ്പിച്ച വഴികളാണ്  നമുക്ക്  ഉള്‍വിളക്കുകളായിരിക്കുന്നത്. വേദങ്ങളെ പറ്റിയുള്ള അറിവില്ലായ്‌മയാണ് സമൂഹത്തെ അന്ധതയിലേക്ക് നയിക്കുന്നതിനുള്ള മുഖ്യ കാരണം.

ബഹുജനങ്ങള്‍ വേദങ്ങളെയോ  അതിന്റെ നേരിട്ടുള്ള പരിഭാഷകളോ  വായിക്കുന്നില്ല എന്നു മാത്രമല്ല,   അവയെപ്പറ്റി അതിലെ   വാക്യങ്ങളെ   പ്രാമാണികമാക്കിയുള്ള  മറ്റുള്ളവരുടെ  സ്വയം കല്‍പ്പിതമായ ആശയങ്ങളാണ്  ജനഹൃദയണ്ടളിലെത്തുന്നത്. നഗ്‌നമായ ഒരു സത്തയുണ്ട് മനുഷ്യജീവിതത്തിന്.

ആ സത്തയെ അല്ലെ കില്‍ അതിന്റെ വ്യാപകപ്രസാധനങ്ങളെയാണ് വേദം   ലക്ഷ്യമാക്കുന്നത്. ലോകവും മനുഷ്യനും  പ്രകൃതിയും മനുഷ്യനും കര്‍മ്മവും  മനുഷ്യനും  എന്നിങ്ങനെ വിവിധ തലങ്ങളില്‍ വേദം മനുഷ്യപ്പെരുളിനെ വ്യാഖ്യാനിച്ചു. ഒരു  എഴുത്തുകാരന്റെ വിവിധ സൃഷ്ടികള്‍ പോല  ബ്രഹ്മത്തിന്റെ വിവിധ പ്രകാരങ്ങളാണ്  മനുഷ്യര്‍ എന്ന  പ്രമാണമാണ്   വേദങ്ങള്‍ സ്വീകരിച്ചത്. കാലങ്ങള്‍  ഈ ഭൂമിയില്‍  മാറിമറിഞ്ഞു  പിരിയുമ്പോഴും ആ കാലങ്ങള്‍ അതതിന്റെ  ഭൗമികതയില്‍  പല വിജയങ്ങളും സാധ്യതകളും നേടുമ്പോഴും പിടിതരാതെ നില്‍ക്കുന്ന  ഒരവൃക്ത തന്നെയാണ് മനുഷ്യന്‍.  പെണ്ണും  ആണും ഉള്‍പ്പെടുന്ന ആ അവസ്ഥയുടെ സത്ത  അന്വേഷിക്കുന്നവര്‍ എന്നുമുണ്ട്. അതൊരു തുടര്‍ച്ചയാണ്.  വാചസ്പതിര്‍   വാചം  ന : സ്വദതു  (വാക്പതിയായ  അങ്ങ് ഞങ്ങളെ രക്ഷിച്ചാലും)  എന്ന  വേദപ്രാര്‍ത്ഥന അറിവിനെ തിരിച്ചറിവാക്കി മാറ്റുന്ന വിദ്യയാണ് അതീതത്തിനോട്   അഭ്യര്‍ത്ഥിക്കുന്നത്.ആദിമവേദമായ ഋഗ്വേദത്തിന്റെ  നിര്‍മ്മാണകാലത്തെപ്പറ്റി  പണ്ഡിതന്മാര്‍ക്കിടയില്‍ വിഭിന്നാഭിപ്രായമാണുള്ളത്.

ബി.സി  രണ്ടായിരമാണ്ടാണ്  ഋഗ്വേദസൂക്തങ്ങളുടെ   ഉല്‍ഭവകാലമെന്ന് പാശ്ചാത്യ പണ്ഡിതമാരുടെ വാദത്തിന് ബദലായി  കാലം  അഞ്ഞൂറാമാണ്ടിനും  രണ്ടായിരത്തി അഞ്ഞൂറിനും ഇടയിലാണെന്ന്  യുക്തിപൂര്‍വം സ്ഥാപിക്കാന്‍  ലോകമാന്യ ബാലഗംഗാധര തിലകന്‍ പരിശ്രമിച്ചിട്ടുണ്ട്. അധ്വാനിച്ച് ജീവിക്കുന്ന ഒരു ജനസമൂഹത്തെയാണ് ഋഗ്വേദത്തില്‍ കാണാന്‍ കഴിയുന്നത്. മനുഷ്യര്‍  അയോയുഗത്തിലെത്തിയ കാലമായിരുന്നു അത്.  ‘ഈ  കുതിരയുടെ കാലുകള്‍ ഇരുമ്പു കൊണ്ടുള്ളവയാണ് ‘  എന്ന  ഋഗ്വേദത്തിലെ  163.9 ലെ  പരാമര്‍ശം   ഇതിനെ സാധൂകരിക്കുന്നതാണ്.  ഇപ്രകാരം  ഇരുമ്പിനെയും   സ്വര്‍ണ്ണത്തെയും പറ്റിയുള്ള  നിരവധി മന്ത്രങ്ങള്‍ ഋഗ്വേദത്തിലുണ്ട്.

കൃഷിയായിരുന്നു സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം. കുലാധിപത്യം മുതല്‍ രാജാധിപത്യം വരെയുള്ള  ഭരണവ്യവസ്ഥ   ഋഗ്വേദം പ്രതിനിധാനം ചെയ്യുന്നതായി കാണാം.ഋഗ്വേദത്തില്‍ പ്രതിപാദിക്കപ്പെടുന്ന എല്ലാ ദേവതകളെയും  രണ്ടാമത്തെ വേദമായ  യജുര്‍വേദത്തില്‍ കാണാമെങ്കിലും  ചില വ്യത്യാസങ്ങളുണ്ട്. ഋഗ്വേദത്തിലെ രുദ്രന്‍ എന്ന ദേവത യജുര്‍വേദത്തില്‍ ശങ്കരനായും  ശിവനായും വളര്‍ച്ച പ്രാപിക്കുന്നുണ്ട്.  പ്രജാപതി എന്ന ദേവതയ്‌ക്കും  യജുര്‍വേദം വളരെയധികം പ്രാധാന്യം നല്‍കുന്നു. വിഷ്ണുവിനും  യജ്ഞത്തിനും അഭേദ്യബന്ധമുണ്ടെന്ന് സ്ഥാപിക്കുന്നത്  യജുര്‍വേദമാണ്.  ദേവാസുര  പ്രസ്താവവും  നാഗപൂജയുടെ  ഉത്പ്പത്തിയും യജുര്‍വേദത്തിലാണുള്ളത്. യജ്ഞ സ്തുതിപരമായ  ഈ വേദം  ദേവതകള്‍ യജ്ഞക്രിയകളാല്‍ ബന്ധിക്കപ്പെട്ടതാണെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ട്.സാമവേദത്തെയും  അഥര്‍വവേദത്തെയും കുറിച്ചുള്ള ലഘു വിവരണം മുമ്പ് നല്‍കിയിട്ടുള്ളതിനാല്‍  വീണ്ടുമാവര്‍ത്തിക്കുന്നില്ല.

ചുരുക്കത്തില്‍, വേദങ്ങളുടെ മഹത്വവല്‍ക്കരണം മാത്രമല്ല  നാമിന്ന് നടത്തേണ്ടത്. എല്ലാത്തരം ഭേദവിചാരങ്ങളെയും  അതിക്രമിക്കുന്ന അവയുടെ അന്ത:സത്തയെക്കുറിച്ചുള്ള അന്വേഷണമാണ്. എങ്കില്‍ മാത്രമേ നമ്മുടെ കലയും സാഹിത്യവും  ജ്ഞാനവും  ബോധവും പ്രയോഗവും  വര്‍ത്തമാനനിബിഡമായ   സ്ഥാപിതത്വങ്ങളില്‍ നിന്നും വാശികളില്‍ നിന്നും പൊളളത്തരങ്ങളില്‍ നിന്നും  കൃത്രിമോത്സവങ്ങളില്‍ നിന്നും  വീണ്ടെടുക്കപ്പെടൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

Thiruvananthapuram

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.