തൊടുപുഴ: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് വീട് കത്തിച്ച കേസില്‍ ഒന്നാംപ്രതിയെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു. സേനപതി പഞ്ചായത്തില്‍ വട്ടപ്പാറ കാവുങ്കല്‍ വീട്ടില്‍ മോഹനനെ (54)യാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി ജി ശ്രീദേവി ശിക്ഷിച്ചത്. ചതുരംഗപ്പാറ വില്ലേജിലെ ചെറുംനിലത്ത് ജോസിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി 2000 ഫെബ്രുവരി മൂന്നിനാണ് ഇയാള്‍ തീവെപ്പ് നടത്തിയതെന്നാണ് പ്രോസിക്യൂഷന് കേസ്. ഓലമേഞ്ഞ വീട് പൂര്‍ണമായി കത്തിയമര്‍ന്നു.
ഗൃഹനാഥനും കുടുംബവും ജോലിക്കു പോയ സമയത്തായിരുന്നു ആക്രമണം. അന്ന് ദേവികുളം സി ഐ ആയിരുന്ന കെ ജി സൈമണ്‍ ആണ് കേസന്വേഷണം നടത്തിയത്.
സംഭവത്തെ തുടര്‍ന്ന് ഒന്നാംപ്രതി നാടുവിടുകയും തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയുമായിരുന്നു. നേരത്തെ അറസ്റ്റിലായ മറ്റ് മൂന്ന് പ്രതികളെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. ഇതിന്റെ അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്.
ഒന്നാംപ്രതിക്കെതിരെ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എബി ഡി കോലോത്ത് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: