കോട്ടയം: ഭാരത് ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്സുമാരെ മറയാക്കി സംഘര്‍ഷമുണ്ടാക്കാന്‍ പുറത്ത് നിന്നുള്ളവരുടെ ശ്രമം.
കരാര്‍ കാലാവധി കഴിഞ്ഞ നഴ്സുമാരെ ജോലിയില്‍ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് ഒരുവിഭാഗം നഴ്സുമാര്‍ ആശുപത്രി കവാടത്തിന് മുന്നില്‍ നടത്തിയ സമരത്തിന്റെ മറവിലാണ് നീക്കം. നഴ്സുമാര്‍ക്ക് പിന്തുണയുമായി യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആശുപത്രിക്ക് മുന്നിലേക്ക് മാര്‍ച്ചും റോഡ് ഉപരോധവും നടന്നു.
തിരുനക്കര ക്ഷേത്ര മൈതാനത്തിന് സമീപം പോലീസ് തടഞ്ഞ മാര്‍ച്ച് പി.സി. ജോര്‍ജ്ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇതിനിടയില്‍ ആശുപത്രി പരിസരത്ത് സമരം നടത്തിവന്ന നഴ്സുമാര്‍ റോഡ് ഉപരോധത്തിന് ഇറങ്ങി. രോഗിയുമായി വന്ന ആംബുലന്‍സും ഇവിടെ കുടുങ്ങി. ഇതോടെ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലീസ് ശ്രമിച്ചു. ഇതിനെ സമരക്കാര്‍ ചെറുക്കുന്നതിന് ഇടയിലാണ് പുറത്തുനിന്ന് വന്ന ചിലര്‍ പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചത്. ഇതാണ് പോലീസുമായി ചെറിയതോതില്‍ സംഘര്‍ഷത്തിന് ഇടയാക്കിയത്.
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ചിനുള്ളില്‍ തീവ്രവാദ സ്വഭാവമുള്ള ചില സംഘടനാ നേതാക്കള്‍ ഇവര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇവരാണ് നഴ്സുമാരെ മുന്‍നിര്‍ത്തി സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.
അതേസമയം സമരം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിച്ചില്ല. ഐപിയും ഒപിയും പതിവുപോലെ പ്രവര്‍ത്തിച്ചു. കോടതി ഉത്തരവ് പ്രകാരം ആശുപത്രിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: