Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മൂന്ന് മുഖ്യപ്രതിഷ്ഠകളുമായി ശിര്‍ക്കാഴിയിലെ ബ്രഹ്മപുരീശ്വരര്‍ ക്ഷേത്രം

Janmabhumi Online by Janmabhumi Online
Sep 11, 2017, 08:24 pm IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

നാഗപട്ടണം ജില്ലയിലാണ് ബ്രഹ്മപുരീശ്വരര്‍ ക്ഷേത്രം. മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തിയ മഹാവിഷ്ണു അതിനുശേഷം അല്‍പ്പം പരുക്കന്‍ മട്ടിലായി. അഹങ്കാരവും കാണിച്ചു തുടങ്ങി, തന്റെ പദവിക്കും അധികാരത്തിനും നിരക്കാത്ത രീതിയിലായി നീക്കങ്ങള്‍. ഇതില്‍ നീരസം തോന്നിയ ശിവന്‍ വേട്ടക്കാരന്റെ വേഷം പൂണ്ട്, വിഷ്ണുവിനെതിരെ ആയുധപ്രയോഗത്തിനൊരുങ്ങി. ഈ നീക്കങ്ങള്‍ക്ക് പ്രയോജനമുണ്ടായി. ഈ കീഴടങ്ങലിന്റെ ഓര്‍മ്മയ്‌ക്കായി ശിവന്‍ അവിടെത്തന്നെ നിലകൊള്ളണമെന്ന് വിഷ്ണു അഭ്യര്‍ത്ഥിച്ചു.

മാന്‍തോല്‍ ധരിച്ച് എല്ല് ഗദയാക്കി നില്‍ക്കാനാണ് ആവശ്യപ്പെട്ടത്. അഹംബോധത്തിന്റെയും മായയുടെയും പ്രതീകങ്ങളാണ് ഇവ രണ്ടും. അമ്പുകൊണ്ട് അടിച്ചമര്‍ത്തിയതും ഇവ തന്നെ. ഈ സംഭവങ്ങളുടെ ഓര്‍മ്മയ്‌ക്കായി അവിടെത്തന്നെ നില്‍ക്കാന്‍ ശിവന്‍ തയ്യാറായി. ചര്‍മ്മധാരി ആയതുകൊണ്ട് സത്തനാഥര്‍ (ചട്ടൈനാഥര്‍) എന്നാണ് ശിവന്‍ അറിയപ്പെടുന്നത്. ക്ഷേത്രം പണി കഴിപ്പിച്ചു-ഇത് ബ്രഹ്മപുരീശ്വരര്‍ തിരുക്കോവില്‍ എന്നറിയപ്പെടുന്നു. ഈ പ്രതിഷ്ഠ ഭൂമിയുടെ നിരപ്പില്‍ വരും. പാര്‍വ്വതീദേവിയുടെ ശ്രീകോവിലിന് അടുത്തായി തിരുജ്ഞാനസംബന്ധരുടെ പ്രതിഷ്ഠയുമുണ്ട്.

ഒന്നാംനിലയിലെ ക്ഷേത്രത്തില്‍ ഉമാമഹേശ്വര പ്രതിഷ്ഠയാണ്. തോണിയപ്പര്‍ എന്നും പറയുന്നു. ശിവനും പാര്‍വ്വതിയും തോണിയില്‍ ഇരിക്കുന്ന രീതിയിലാണ് പ്രതിഷ്ഠ. പെരിയനായകനും പെരിയ നായകിയുമാണ് തോണിയില്‍

അതിനും മുകളിലെ നിലയിലാണ് ഭൈരവരുടെ പ്രതിഷ്ഠ. പ്രതിഷ്ഠ വളരെ ഉയരത്തിലാണ്. കോണി കയറി ശ്രീകോവിലിന് മുന്നില്‍ നിന്നാല്‍ പൂജാരി ആരതി കാണിക്കുമ്പോള്‍ ആ ദീപനാളത്തിന്റെ വെളിച്ചത്തില്‍ പ്രതിഷ്ഠ വ്യക്തമായി കാണാന്‍ കഴിയും. മുകളിലേക്ക് ശ്രദ്ധിച്ച് നോക്കണം. പുറത്തെ പ്രാകാരത്തില്‍നിന്ന് തെക്കുഭാഗത്തുകൂടിയാണ് ഇവിടേയ്‌ക്കുള്ള പടികള്‍ കയറേണ്ടത്. തമിഴ്‌നാട്ടില്‍ മൂന്ന് നിലയിലുള്ള, ഓരോ നിലയിലും വെവ്വേറെ പ്രതിഷ്ഠകളുമായി ക്ഷേത്രങ്ങള്‍ വേറെയും ഉണ്ട്. ഉയര്‍ന്ന മതിലിനകത്ത് മൂന്ന് പ്രാകാരങ്ങളിലായാണ് പ്രതിഷ്ഠ. പുറംമതിലില്‍ ഏഴുനിലകളുള്ള രണ്ടുജോടി ഗോപുരങ്ങളുണ്ട്.

കൂടല്ലൂര്‍, മൈലാടുതുറൈ, കുംഭകോണം, തഞ്ചാവൂര്‍ വഴി ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളിക്ക് പോകുന്നവഴിയാണ് ശീര്‍ക്കാഴി. ചെന്നൈയില്‍നിന്ന് 260 കിലോമീറ്റര്‍, ചിദംബരത്തുനിന്ന് 17 കിലോ മീറ്റര്‍, കുംഭകോണത്തുനിന്ന് 58 കിലോമീറ്റര്‍.

സ്വയംഭൂലിംഗമാണ് ഇവിടുത്തേത്. മറ്റൊരു ഐതിഹ്യം, മോചനം നല്‍കിയത് ശ്രീപരമശിവന്‍ ആയതുകൊണ്ടാണ് ബ്രഹ്മപുരീശ്വരര്‍ എന്നറിയപ്പെടുന്നതെന്നും ദേവി ബ്രഹ്മസമ്പത്ഗൗരി പറയപ്പെടുന്നുണ്ട്. മുഖ്യപ്രവേശന കവാടത്തില്‍ നിന്നും 300 അടി അകലെയാണ് ശ്രീകോവില്‍ പ്രവേശന കവാടത്തില്‍ നിന്നും 300 അടി അകലെയാണ് ശ്രീകോവില്‍. ഏഴ് പ്രവേശന കവാടങ്ങളുണ്ട് ക്ഷേത്രത്തില്‍. (ആഴ്ചയിലെ ഏഴു ദിവസങ്ങളെ സൂചിപ്പിച്ചാണിത്.) ദൂരെ നിന്നുതന്നെ വിഗ്രഹം കാണാം. തമിഴിലെ പംഗുനി മാസത്തിലെ 15, 16, 17 ദിവസങ്ങളില്‍ സൂര്യപ്രകാശം പ്രതിഷ്ഠയില്‍ നേരിട്ട് പതിക്കുന്നു എന്ന സവിശേഷതയുമുണ്ട്. 12 ശിവലിംഗങ്ങളുണ്ട് ക്ഷേത്രത്തില്‍.

ബ്രഹ്മപുരീശ്വരനെ ദര്‍ശിക്കാന്‍ ഇടത്തോട്ട് തിരിയുംമുമ്പ് അകത്തെ പ്രാകാരത്തിലായി ബ്രഹ്മാവിന്റെ പ്രതിഷ്ഠയുണ്ട്. ബ്രഹ്മാവിന്റെ പ്രതിഷ്ഠയ്‌ക്ക് ആറ് അടി ഉയരം കാണും. താമരപ്പൂവില്‍ പത്മാസനത്തില്‍ ധ്യാനലീനനായിരിക്കുന്നു ബ്രഹ്മാവ്. ശ്രീകോവിലിലേയ്‌ക്ക് കയറുമ്പോള്‍ വലതുവശത്ത് സൂര്യഭഗവാന്റെ പ്രതിഷ്ഠയുമുണ്ട്. മുരുകനും രണ്ടു പത്‌നിമാരുമൊത്തുള്ള ഷണ്മുഖനാഥരുടെ പ്രതിഷ്ഠയുണ്ട്. ജ്ഞാനഗുരു സങ്കല്‍പ്പത്തില്‍ ദക്ഷിണാമൂര്‍ത്തിയുടെ പ്രതിഷ്ഠയുമുണ്ട്.

ബ്രഹ്മാവിന്റെ പ്രതിഷ്ഠയ്‌ക്ക് സമീപം പതഞ്ജലി മഹര്‍ഷിയുടെ സമാധി കാണാം. തൊട്ടടുത്ത് സപ്തമാതൃക്കള്‍. കൂടാതെ, ഗജലക്ഷ്മി, കാലഭൈരവര്‍, ശ്രീചണ്ഡികേശ്വരര്‍, നവഗ്രഹങ്ങള്‍ എന്നീ പ്രതിഷ്ഠകളുമുണ്ട് ക്ഷേത്രത്തില്‍.

ത്രയോദശി നാളുകളില്‍ അനുഷ്ഠിക്കുന്ന പ്രദോഷം എല്ലാ മാസവും വളരെ സവിശേഷമായി ആചരിക്കുന്നു ഇവിടെ. ചിത്തിരമാസത്തില്‍ തുടങ്ങുന്ന തമിഴ് പുതുവര്‍ഷം, ആവണി മാസത്തിലെ വിനായക ചതുര്‍ത്ഥി, നവരാത്രി, ഐപ്പശി മാസത്തിലെ പൗര്‍ണമി എന്നീ ആഘോഷങ്ങള്‍ പ്രധാനമാണ്. ആടിമാസത്തിലെ പൂരത്തിനാണ് പ്രധാന ഉത്സവം. പങ്കുനി മാസത്തില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന ബ്രഹ്മോത്സവം വിപുലമായി ആഘോഷിക്കുന്നു. തമിഴ് കാര്‍ത്തിക മാസത്തിലെ എല്ലാ തിങ്കളാഴ്ചയും അഭിഷേകം പതിവാണ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)
India

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

Kerala

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

India

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

Kerala

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

Kerala

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

കർണാടകയിൽ ഗർഭിണിയായ പശുവിനെ തലയറുത്ത് കൊന്നു ; വയറ്റിനുള്ളിലെ പശുക്കിടാവിനെ പുറത്തെടുത്ത് ഉപേക്ഷിച്ചു

തൃക്കോതമംഗലം ഓര്‍ത്തഡോക്സ് പള്ളിയില്‍ സൂക്ഷിച്ചിരുന്ന അടക്കിയ സ്ത്രീകളുടെ സ്വര്‍ണതാലികള്‍ കവര്‍ന്നു

തിങ്കളാഴ്ച മുതല്‍ മഴയുടെ തീവ്രത കുറയാന്‍ സാധ്യത, കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വലതു മുന്നണി ജയിച്ചതേ ഉള്ളു. സര്‍വ്വ മത വിഷജീവികളും മാളംവിട്ട് പുറത്തുവന്നുവെന്ന് എഴുത്തുകാരന്‍ ബന്യാമിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies