ഭീമനടി: സിപിഎം പ്രാദേശിക നേതാവ് യുവതിയെ പീഡിപ്പിച്ച സംഭവം ഉന്നത നേതാവ് ഒതുക്കിത്തീര്‍ത്ത ആരോപണം. മലയോര മേഖലയില്‍ വന്‍ വിവാദമാകുന്നു. വിവാഹ ബന്ധം വേര്‍പെടുത്തിയ യുവതിയെയാണ് പ്രദേശിക നേതാവ് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കയും ചെയ്തത്. ഒടുവില്‍ ഇവരെ ഒഴിവാക്കി മറ്റൊരു സ്ത്രീയുമായി അടുപ്പം തുടങ്ങിയതോടെയാണ് വിവാദം തുടങ്ങിയത്.സ്ത്രീയുമായുള്ള ബന്ധം യുവതി കൈയ്യോടെ പിടികൂടിയതിനു ശേഷം പ്രാദേശിക നേതാവ് രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച കയറി യുവതിയെ അക്രമിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ നേതാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചിരുന്നു. ഈ സംഭവത്തില്‍ ഇയാളെ പാര്‍ട്ടി ജില്ലാ കമ്മിറ്റി കഴിഞ്ഞ ആഴ്ച്ച പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തു. പീഡനം സംബന്ധിച്ച് യുവതി ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും മലയോരത്തെ പ്രമുഖ പാര്‍ട്ടി നേതാവിന്റെ ഇടപെടലിനെ തുടര്‍ന്ന് കേസെടുക്കാന്‍ തയ്യാറായില്ല. പിന്നീട് യുവതി ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയെ തുടര്‍ന്ന് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും പാര്‍ട്ടി നേതാവിന്റെ ഇടപെടലിനെ തുടര്‍ന്ന് നിസാര വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.
പിന്നീട് വനിതാ സെല്ലില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഇതിനിടയില്‍ ഒരു ലക്ഷം രൂപ നല്കി കേസൊതുക്കാന്‍ മലയോരത്തെ പ്രമുഖ സിപിഎം നേതാവ് ശ്രമം നടത്തിയെങ്കിലും യുവതി വഴങ്ങിയില്ല. യുവതി നിയമ നടപടി ശക്തമാക്കുമെന്ന് കണ്ടതിനെ തുടര്‍ന്ന് നടപടിക്ക് വിധേയനായ പ്രാദേശിക നേതാവ് മുന്‍ കൂര് ജാമ്യത്തിന് ശ്രമം തുടങ്ങിയതായും പറയുന്നു. യുവതിയെ പീഡിപ്പിച്ച പ്രാദേശിക നേതാവിന് എല്ലാ ഒത്താശകളും ചെയ്ത് കൊടുക്കുന്നത് മലയോരത്തെ സിപിഎം ജില്ലാ നേതാവണെന്ന് പറയപ്പെടുന്നു. അടുത്തു നടക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ ഇത് ചര്‍ച്ച വിഷയമാകും. സദാചാര പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടു നിന്ന നേതാക്കള്‍ക്കെതിരെ പാര്‍ട്ടി കര്‍ശന നടപടി വേണം എന്ന ആവശ്യമായിരിക്കും പ്രധാനമായും ഉന്നയിക്കുക. അണികളില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: