Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യാത്രച്ചെലവില്‍ ധൂര്‍ത്ത്; സിപിഎം എംപിമാരുടെ പകല്‍ക്കൊള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2017, 10:39 pm IST
in India

ന്യൂദല്‍ഹി: പാവപ്പെട്ടവരുടെ പാര്‍ട്ടിയെന്നാണ് അവകാശവാദം. എന്നാല്‍ എംപിമാരുടെ യാത്ര ബിസിനസ് ക്ലാസ്സില്‍. അതും അവസാന നിമിഷം ഏറ്റവും ഉയര്‍ന്ന തുക മുടക്കി. ഇടത് എംപിമാരുടെ പകല്‍ക്കൊള്ള വിവരാവകാശരേഖയിലൂടെ പുറത്തായി. പാര്‍ലമെന്റില്‍ അംഗസംഖ്യ കുറവാണെങ്കിലും യാത്രച്ചെലവിന്റെ പട്ടികയിലെ ആദ്യ ഇരുപത് എംപിമാരില്‍ ആറ് പേര്‍ ഇടതുപക്ഷത്തുള്ളവര്‍. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെ കേരളത്തില്‍നിന്നുള്ള ഏഴ് എംപിമാരും പട്ടികയില്‍ ഇടംനേടിയത് സംസ്ഥാനത്തിന് നാണക്കേടായി.

ഔദ്യോഗിക യാത്രകള്‍ക്കായി പൊതുപണം ധൂര്‍ത്തടിച്ച പത്ത് രാജ്യസഭാംഗങ്ങളില്‍ ബംഗാളില്‍നിന്നുള്ള സിപിഎം എംപി ഋതബ്രത ബാനര്‍ജിയാണ് ഒന്നാമത്. 69.24 ലക്ഷമാണ് ഋതബ്രത തുലച്ചത്. പ്രതിമാസം ആറ് ലക്ഷത്തോളം രൂപ. ക്ഷാമബത്തയായി 14 ലക്ഷത്തോളം ഋതബ്രതയ്‌ക്ക് ലഭിച്ചു. ആഡംബര ജീവിത വിവാദത്തെ തുടര്‍ന്ന് ഋതബ്രതയെ ജൂണില്‍ മൂന്ന് മാസത്തേക്ക് സിപിഎം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

65.04 ലക്ഷം രൂപ ചെലവഴിച്ച സിപിഐ നേതാവ് ഡി.രാജയാണ് രണ്ടാമത്. തമിഴ്‌നാട്ടില്‍നിന്നുള്ള രാജ്യസഭാംഗമാണെങ്കിലും ദല്‍ഹിയാണ് രാജയുടെ കേന്ദ്രം. കേരളത്തിലെ സിപിഎം എംപി സി.പി. നാരായണന്‍ (58.24 ലക്ഷം), ബംഗാളിലെ തൃണമൂല്‍ എംപി സുഖേന്ദു ശേഖര്‍ റോയി (61.72 ലക്ഷം), കോണ്‍ഗ്രസ് എംപിമാരായ പി. ഭട്ടാചാര്യ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, ഡിഎംകെ എംപി തൃച്ചി ശിവ, ബിഹാറിലെ ജെഡിയു എംപി അനില്‍കുമാര്‍ സഹാനി എന്നിവരാണ് മറ്റുള്ളവര്‍.

ലോക്‌സഭാ എംപിമാരില്‍ ഭൂരിഭാഗവും രണ്ട് ലക്ഷം മുതല്‍ ഏഴ് ലക്ഷം വരെയാണ് ചെലവാക്കിയത്. ചിലര്‍ 57 ലക്ഷത്തിലധികം ചെലവഴിച്ചു. പ്രതിമാസം പത്ത് ലക്ഷം രൂപ വരെ. ആദ്യ പത്തില്‍ അഞ്ച് പേരും കേരളത്തില്‍ നിന്നുള്ളവരാണ്. എഐഎഡിഎംകെ എംപിമാരായ ഡോ.കെ. ഗോപാല്‍ (57.54 ലക്ഷം), പി. കുമാര്‍ (44.3 ലക്ഷം), ആന്റമാന്‍ നിക്കോബാറിലെ ബിജെപി എംപി ബിഷ്ണു പദറായ് (41.07 ലക്ഷം), കേരളത്തിലെ സിപിഎം എംപിമാരായ എ.സമ്പത്ത് (38.19 ലക്ഷം), പി.കെ. ശ്രീമതി (32.59 ലക്ഷം), കോണ്‍ഗ്രസ് എംപി കെ.സി. വേണുഗോപാല്‍ (32.13 ലക്ഷം), കെ.വി. തോമസ് (31.35 ലക്ഷം), എം.ബി. രാജേഷ് (30.27 ലക്ഷം ) എന്നിവരാണ് മുന്നില്‍. ബിഹാറിലെ ബിജെപി എംപി ഹരി മാഞ്ചിയും ആദ്യ പത്തിലുണ്ട്.

95.7 കോടി രൂപയാണ് 2016 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് വരെയുള്ള ലോക്‌സഭാ എംപിമാരുടെ യാത്രാചെലവും (ടി.എ) ക്ഷാമബത്ത (ഡിഎ)യും. രാജ്യസഭാ എംപിമാരുടേത് 35.89 കോടിയും.

ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രകളാണ് ചെലവ് ഭീമമാക്കിയത്. അവസാന നിമിഷമാണ് പല എംപിമാരും ടിക്കറ്റ് ബുക്ക് ചെയ്യുന്നതെന്നതും ചെലവ് വര്‍ധിപ്പിക്കുന്നു. വിമാനടിക്കറ്റിന്റെ നാലിലൊന്നാണ് ക്ഷാമബത്തയായി ലഭിക്കുന്നത്. ക്ഷാമബത്തയായി വന്‍തുക ലഭിക്കാനാണ് എംപിമാര്‍ അവസാന നിമിഷം ഉയര്‍ന്ന തുകയ്‌ക്ക് ടിക്കറ്റ് എടുക്കുന്നതെന്നും ആക്ഷേപമുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഇടത് എംപിമാര്‍ക്കെതിരെ വിമര്‍ശനവും പരിഹാസവും ഉയരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

ബ്രിക്‌സ് അന്താരാഷ്‌ട്ര വനിതാ സമ്മേളനം: ഭാരത പ്രതിനിധിയായി ഡോ. എം.കെ. ബിന്ദു

India

അഗ്നിവീറുകളുടെ സ്ഥിര നിയമന പരിധി ഉയര്‍ത്തല്‍ കേന്ദ്ര പരിഗണനയില്‍

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

India

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

പുതിയ വാര്‍ത്തകള്‍

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.