സിഡ്നി; വാഹനാപകടത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ മലയാളി നഴ്സിന് ആസ്ട്രേലിയയില്‍ രണ്ടര വര്‍ഷം തടവ്. ഡിംപിള്‍ ഗ്രേസ് തോമസി( 32 )നാണ് ശിക്ഷ. ആസ്ട്രേലിയന്‍ മാധ്യമങ്ങള്‍ ഗ്രേസിനെ ശിശുവിന്റെ കൊലയാളിയെന്നാണ് ആക്ഷേപിച്ചത്. അസലമായ ഡ്രൈവിങ്ങാണ് അപകടകാരണമെന്ന് കണ്ടെത്തിയാണ് ശിക്ഷ.
പതിനഞ്ചു മാസം കഴിഞ്ഞേ പരോള്‍ പോലും കിട്ടൂ. ശിക്ഷ കഴിഞ്ഞാല്‍ അവരെ ഇന്ത്യയിലേക്ക് മടക്കി അയക്കും. ക്രാന്‍ബോണില്‍ 2016 ആഗസ്റ്റിലാണ് അപകടം. വണ്‍വേ തെറ്റിച്ച് വന്ന് വാഹനങ്ങള്‍ക്കിടയിലെ വിടവിലേക്ക് തന്റെ കാര്‍ തിരുകിക്കയറ്റാന്‍ ഗ്രേസ് ശ്രമിച്ചപ്പോള്‍ ആഷ്ലിയ അലന് എന്ന സ്ത്രീ ഓടിച്ചിരുന്ന കാറില്‍ ഇടിച്ചു. ഇ
ടിയുടെ ആഘാതത്തില്‍, ഗര്‍ഭിണിയുടെ വയറ്റത്ത് സീറ്റ് ബെല്‍റ്റ് മുറുകി. അസഹ്യമായ വേദനയെത്തുടര്‍ന്ന് അവരെ ആശുപത്രിയില്‍ എത്തിച്ച് കുട്ടിയെ പുറത്തെടുത്തെങ്കിലും അത് മരണമടഞ്ഞു. 28 ആഴ്ചയായ ഗര്‍ഭമാണ് അങ്ങനെ ഇല്ലാതായത്. നിയമം ലംഘിച്ചുള്ള,അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടകാരണമെന്ന ആഷ്ലിയയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു.
മെല്‍ബണില്‍ സ്ഥിരതാമസമാക്കിയ ഡിംപിള്‍ കണ്ണൂര്‍ സ്വദേശിനിയാണ്. അപകട സമയത്ത് അവരും ഗര്‍ഭിണിയായിരുന്നു. അതും അലസിയിരുന്നു.2012ലാണ് ഗ്രേസും ഭര്‍ത്താവും ആസ്ട്രേലിയയിലേന്ന് കുടിയേറിയത്.ഇവര്‍ക്ക് മൂന്നുവയസുള്ള മകനുണ്ട്.
കുരുന്നിന്റെ കൊലയാളി വിങ്ങിപ്പൊട്ടിയെന്ന് മാധ്യമങ്ങള്‍
ആസ്ട്രേലിയന്‍ മാധ്യമങ്ങള്‍ ഗ്രേസിനെ കടുത്ത ഭാഷയിലാണ് അധിക്ഷേപിച്ചത്. പല പരാമര്‍ശങ്ങളും വംശീയ അധിക്ഷേപം പോലെയാണ്. കുഞ്ഞിന്റെ കൊലയാളിയായ നുണയത്തി ഡിംപിള്‍ ഗ്രേസ് തോമസ് തടവ് ലഭിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞുവെന്നാണ് ഒരു പത്രം എഴുതിയത്. സ്വന്തം വിധിയെപ്പറ്റിയാണ് അവര്‍ ശ്രദ്ധിച്ചത്. പത്രം എഴുതി. ഈ നഴ്സ് ഒരു പൊതുശല്യമാണെന്നായിരുന്നു മറ്റൊരു പത്രം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: