ഇരിട്ടി: കീഴ്പ്പള്ളി കോയിലോട്ടെ ദിയയുടെ തിരോധാനം അന്വേഷണം ഊര്‍ജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം. ഐജി ദിനേന്ദ്രകശ്യപിന്റെ നിര്‍ദ്ദേശാനുസരണം സംഘം ഇരിട്ടിയില്‍ ക്യാമ്പ് ചെയ്താണ് അന്വേഷണം ആരംഭിച്ചത്. ഡിവൈഎസ്പി ജയ്സണ്‍ കെ.എബ്രഹാം, സിഐ പ്രദീപന് കണ്ണിപൊയില്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇരിട്ടി റെസ്റ്റ് ഹൗസില്‍ താമസിച്ച് അന്വേഷണം നടത്തിവരുന്ന സംഘം രണ്ട് ദിവസമായി കീഴ്പ്പള്ളിയും ഇരിട്ടിയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്.
കീഴ്പ്പള്ളി കോയിലോട്ട് പാറക്കണ്ണി വീട്ടില്‍ സുഹൈല്‍-ഫാത്തിമത്ത് സുഹറ ദമ്പതികളുടെ മകള്‍ ഒന്നരവയസുകാരി ദിയ ഫാത്തിമയുടെ തിരോധാനം സംബന്ധിച്ച് െ്രെകംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപ് നേരിട്ട് ചുമതല ഏറ്റെടുത്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. െ്രെകംബ്രാഞ്ച് ഐജി സ്ഥാനത്ത് നിന്ന് കശ്യപിനെ മാറ്റിയെങ്കിലും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞമാസം ഐജി നേരിട്ട് കീഴ്പ്പള്ളിയില്‍ കുട്ടിയുടെ വീട്ടിലെത്തി തെളിവെടുത്തിരുന്നു.
2014 ആഗസ്ത് ഒന്നിന് രാവിലെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ദിയാഫാത്തിമയെ പെട്ടന്ന് കാണാതായത്. സംഭവ ദിവസം രാവിലെ മുതലുണ്ടായ തോരാത്ത മഴയില്‍ വീടിനടുത്തുകൂടെയുള്ള കൈത്തോടിലെവള്ളത്തില് അബദ്ധത്തില്‍ കുട്ടി അകപ്പെട്ടുവെന്നാണ് നാട്ടുകാരും ബന്ധുക്കളും നിഗമനത്തിലെത്തിയത്. ഇതനുസരിച്ച് ബന്ധുക്കളും നാട്ടുകാരും ഫയര്‍ഫോഴ്സിന്റേയും പോലീസിന്റേയും സഹായത്തോടെ കീഴ്പ്പള്ളി മേഖലയിലെ തോടുകളും പുഴകളും തുടങ്ങി വളപട്ടണം പുഴയിലും തീരദേശ മേഖലകളിലും ഉള്‍പ്പെടെ ആഴ്ചകളോളം കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിച്ചവെച്ച് നടക്കാന്‍ പഠിച്ചുവരുന്ന തങ്ങളുടെ പിഞ്ച് കുഞ്ഞ് വീടിനടുത്തുനിന്നും 85 മീറ്ററോളം ദൂരെയുള്ള കൈത്തോട് വരെ നടന്നുപോയി എന്ന് വിശ്വസിക്കാന്‍ സുഹൈല്‍ ഫാത്തിമത്ത് സുഹറ ദമ്പതികള്‍ക്ക് കഴിയുമായിരുന്നില്ല. കാണാതാകുമ്പോള്‍ കുട്ടിയുടെ ശരീരത്തില്രണ്ടരപവനോളം തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും ഉണ്ടായിരുന്നു. പോലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തിയെങ്കിലും മകളുടെ തിരോധാനം സംബന്ധിച്ച് യാതൊരുവിധ വിവരവുമില്ലാത്തതിനെ തുടര്‍ന്നാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. പുഴയില്‍ ഒഴുകിപോയതാണെന്ന നിഗമനത്തില്‍ ലോക്കല്‍ പോലീസും, െ്രെകംബ്രാഞ്ച് സംഘവും അന്വേഷണം മുമ്പ് അവസാനിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: