തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്ന മുതലെടുപ്പ് രാഷ്ട്രീയം പരിഹാസ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഗൗരി ലങ്കേഷിന്റെ കൊലപാതകം ഞെട്ടിക്കുന്നതാണ്. ജനാധിപത്യ മൂല്യങ്ങള്‍ക്കു നേരെയുള്ള ഇത്തരം അക്രമങ്ങളെ ബിജെപി അപലപിക്കുന്നു. കൊലപാതകികളെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള ശ്രമത്തിന് പിന്തുണ നല്‍കുന്നതിന് പകരം മുന്‍വിധിയോടെ പ്രസ്താവന നടത്തുന്നത് അന്വേഷണം വൈകിപ്പിക്കാനും വഴിതെറ്റിക്കാനും മാത്രമേ ഉപകരിക്കൂ. സംഭവത്തിനു പിന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെന്ന പ്രതിപക്ഷ നേതാവിന്റെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടേയും പ്രസ്താവന എന്തടിസ്ഥാനത്തിലെന്ന് വ്യക്തമാകുന്നില്ല. കര്‍ണ്ണാടക ആഭ്യന്തരമന്ത്രിക്കും സര്‍ക്കാരിനും കിട്ടാത്ത എന്ത് വിവരമാണ് ഇവര്‍ക്ക് രണ്ടു പേര്‍ക്കും കിട്ടിയതെന്ന് വിശദീകരിക്കണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പതിവ് പരിപാടി ഒരാളുടെ മരണ സമയത്തെങ്കിലും ഒഴിവാക്കണമെന്നും കുമ്മനം അഭ്യര്‍ത്ഥിച്ചു. അക്രമികളെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. അതിന് കര്‍ണ്ണാടകം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിവില്ലെന്ന് ഇതിനകം തന്നെ തെളിഞ്ഞതാണ്. സമാന സാഹചര്യത്തില്‍ എം.എം. കല്‍ബുര്‍ഗി കൊല്ലപ്പെട്ട് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും കൊലപാതകികളെ പിടികൂടാന്‍ ഇതുവരെ അവര്‍ക്ക് സാധിച്ചില്ല. ഈ കേസിലെങ്കിലും സത്യം പുറത്തുവരാന്‍ സിബിഐ അന്വേഷണം നടത്തണം. അതിന് തയാറാകാത്ത് എന്തുകൊണ്ടെന്ന് കോണ്‍ഗ്രസ് വിശദീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: