ന്യൂദല്‍ഹി: രണ്ട് മാസത്തിലേറെയായി തുടരുന്ന ദോക്ലാമിലെ സംഘര്‍ഷാവസ്ഥക്ക് പരിഹാരം. മേഖലയിലെ റോഡ് നിര്‍മ്മാണം അവസാനിപ്പിക്കാന്‍ ചൈന തീരുമാനിച്ചു. ഇവിടെ വിന്യസിച്ചിരിക്കുന്ന സൈന്യത്തെ ഇന്ത്യ പിന്‍വലിക്കും. പ്രശ്നപരിഹാരത്തിന് തീരുമാനമായതായും നടപടികള്‍ ആരംഭിച്ചെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഒരാഴ്ചയിലേറെയായി തുടര്‍ന്നുവരുന്ന നയതന്ത്ര ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. ഔദ്യോഗിക മാധ്യമങ്ങളിലൂടെ വിഷയത്തില്‍ ചൈന നിരന്തര ഭീഷണികള്‍ മുഴിക്കിയിരുന്നു.
ഭൂട്ടാന്, ഇന്ത്യ, ചൈന അതിര്‍ത്തിയായ ദോക്ലാമില്‍ തല്‍സ്ഥിതിയില്‍ മാറ്റം വരുത്തിയുള്ള ചൈനയുടെ റോഡ് നിര്‍മ്മാണം ഇന്ത്യ തടഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.
റോഡ് നിര്‍മ്മാണത്തിലെ ചൈനയുടെ പിന്മാറ്റം ഇന്ത്യയുടെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ്. ചൈനയുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യയുടെ താല്പര്യവും ആശങ്കകളും ബോധ്യപ്പെടുത്താന്‍ സാധിച്ചതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ മുഖാമുഖം അണിനിരന്നിരിക്കുന്ന സൈനികരെ പിന്‍വലിക്കാന്‍ തീരുമാനിച്ചതായും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.
എന്നാല്‍ തങ്ങളുടെ സൈനികര്‍ പ്രദേശത്ത് പട്രോളിംഗ് തുരുമെന്ന് ചൈന അറിയിച്ചു. അതേ സമയം പ്രതിസന്ധിക്കിടയാക്കിയ റോഡ് നിര്‍മ്മാണം സംബന്ധിച്ച് ചൈന പ്രതികരിച്ചിട്ടില്ല. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ പ്രദേശത്തെ സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനീയിംഗ് പറഞ്ഞു. ഭൂട്ടാന്റെ പ്രദേശം തങ്ങളുടേതെന്നവകാശപ്പെട്ടാണ് ചൈന റോഡ് നിര്‍മ്മാണം ആരംഭിച്ചത്. ഇതുപേക്ഷിക്കേണ്ടി വന്നത് ചൈനക്ക് കനത്ത തിരിച്ചടിയാണ്.
അടുത്ത മാസം നടക്കുന്ന ബ്രിക്സ് സമ്മേളനത്തിന് മുന്‍പായി തര്‍ക്കം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമം നടത്തിരുന്നു. ചൈനയിലെ സിയാമെന്‍ നഗരത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ്സും ഉടന്‍ നടക്കുന്നുണ്ട്. നിലവിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും രാജ്യത്തിന്റെ പ്രസിഡണ്ടുമായ സീ ജിന്‍പിംഗ് അടുത്ത അഞ്ച് വര്‍ഷത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: