ന്യൂദല്‍ഹി: ദേരാ സച്ചാ സൗദ മേധാവി ഗുര്‍മീത് രാം റഹീം സിങ്ങിനെ ഇരുപത് വര്‍ഷം തടവിന് വിധിച്ചതോടെ കോടികളുടെ വമ്പന്‍ സാമ്രാജ്യത്തിന്റെ അധപതനത്തിന് തുടക്കമായി.
ലക്ഷക്കണക്കിന് അനുയായികളുള്ള പ്രസ്ഥാനത്തിന്റെ നാഥന് അകത്തായയോടെ മകനെ അടുത്ത അവകാശിയായി വച്ചെങ്കിലും ജസ്മീതിന് ഭരണം സുഗമമാവില്ല. സിങ്ങിന്റെ വളര്‍ത്തു മകളെന്ന് പറയുന്ന, ഇയാളുമായി ദുരൂഹ ബന്ധം പുലര്‍ത്തുന്ന ഹണിപ്രീത് സിങ്ങ് അവകാശ വാദം ഉന്നയിച്ചു കഴിഞ്ഞു. കോടാനു കോടികളുടെ ആസതിയാണ് പ്രസ്ഥാനത്തിനും രാം റഹീം സിങ്ങിനുമുള്ളത്.
വസ്തുവകകളുടെ വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ കോടതി പഞ്ചാബ്, ഹരിയാന സര്‍ക്കാരുകളോട് ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷങ്ങളില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് ദേരയുടെ പണം പിടിച്ചെടുത്ത് നല്‍കാനും കോടതി പറഞ്ഞിരുന്നു. ഹരിയാന സിര്‍സയിലെ ആസ്ഥാനം തന്നെ 700 ഏക്കറിലാണ്.
ആശ്രമവും താമസസ്ഥലങ്ങളും കടകളും റസ്റ്റോറന്റുകളും മള്‍ട്ടിപ്ളക്സുകളും അത്യാധുനിക സൗകര്യമുള്ള ആശുപത്രിയും സ്കൂളുകളും കോളേജുകളും പടുകൂറ്റന്‍ ഓഡിറ്റോറിയങ്ങളും ആണ് ഇവിടെയുള്ളത്. ഇവിടെ പശുവളര്‍ത്തല്‍ കേന്ദ്രവും ഫാമുകളും എല്ലാമുണ്ട്.
ഇത് നോക്കി നടത്താനും അനുയായികളെ കൊണ്ടുനടക്കാനും അനന്തരാവകാശിക്ക് സാധിച്ചില്ലെങ്കില്‍ മാസങ്ങള്‍ മതി ഇത് തകര്‍ന്നടിയാന്‍. ഏതായാലും സ്വത്തിനെച്ചൊല്ലി വലിയ തര്‍ക്കം ഉടലെടുക്കുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: