Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കില്‍ ജനം വലഞ്ഞു; സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ പോലീസുമായുള്ള ചര്‍ച്ചയെത്തുടര്‍ന്നു സമരം പിന്‍വലിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2017, 10:22 pm IST
in Kannur

ഇരിട്ടി: ഇരിട്ടി നഗരം രാവിലെ ഉണര്‍ന്നപ്പോള്‍ കണ്ടത് സ്വകാര്യ ബസ് ജീവനക്കാരുടെ സമരമാണ്. ഒരു മുന്നറിയിപ്പുമില്ലാതെ ഏതാനും ജീവനക്കാരുടെ നേതൃത്വത്തില്‍ നടന്ന സമരം മൂലം ജനങ്ങള്‍ വലഞ്ഞു. അതിരാവിലെ ഓഫീസുകളിലേക്കും മറ്റു വിവിധ സ്ഥലങ്ങളിലേക്കും പോകാനായി ഇരിട്ടി നഗരത്തിലെത്തിയവര്‍ എന്ത് ചെയ്യണമെന്നറിയാതെ വലഞ്ഞു. ഓണപ്പരീക്ഷകളും മറ്റും നടക്കുന്നതിനാല്‍ ടൗണില്‍ എത്തിയ വിദ്യാര്‍ത്ഥികളും ബസ് പണിമുടക്കറിഞ്ഞു എന്ത് ചെയ്യണമെന്നറിയാതെ തരിച്ചുനിന്നു.

ഇതിനിടയില്‍ വന്ന ഏതാനും കെഎസ്ആര്‍ടിസി ബസ്സുകളില്‍ കയറിപ്പറ്റാന്‍ പലരും സാഹസപ്പെട്ടു. നില്‍ക്കാന്‍ പോലും കഴിയാതെ ഞെങ്ങിഞെരുങ്ങുകയായിരുന്നു വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍.

എന്തിനാണ് ബസ് സമരമെന്ന് ചോദിച്ചപ്പോള്‍ ബസ് തൊഴിലാളികളും ബസ് ഉടമസ്ഥ സംഘം നേതാക്കളും കൈമലര്‍ത്തി. പോലീസും മറുപടി പറഞ്ഞില്ല. ഇതിനിടയില്‍ നാട്ടുകാരും ചുമട്ടു തൊഴിലാളികളും മറ്റും സംഘടിക്കുകയും മലയോരത്ത് നിന്നും തലശ്ശേരിയിലേക്കു പോകേണ്ട ബസ്സുകള്‍ ഇരിട്ടി ടൗണിലേക്ക് സര്‍വീസ് നടത്തി ഇവിടെ ഓട്ടം നിര്‍ത്തിയതിനെ ചോദ്യം ചെയ്യുകയും തടഞ്ഞുവെക്കുകയും ചെയ്തു. ബസ്സുകള്‍ തലശ്ശേരിയിലേക്കു സര്‍വീസ് നടത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനെത്തുടന്ന് അല്‍പ്പനേരം ടൗണില്‍ സംഘര്‍ഷമുണ്ടായി. ഇരിട്ടി എസ്‌ഐ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. നഗരത്തിലെത്തി പോകാന്‍ വഴിയില്ലാതെ കുടുങ്ങിയ വിദ്യാര്‍ത്ഥികളെയും മറ്റും ഇവര്‍ സ്വകാര്യ വാഹനങ്ങളിലും കെഎസ്ആര്‍ടിസി ബസ്സുകളിലും മറ്റും കയറ്റി വിടാന്‍ സഹായിച്ചു.

കഴിഞ്ഞ ദിവസം ഇരിട്ടി ബസ് സ്റ്റാന്റില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഒരു സ്വകാര്യ ബസ്സില്‍ കയറുന്നത് തടഞ്ഞതും ഇതിനെതിരെ നടന്ന വാക്കേറ്റത്തിനൊടുവില്‍ പുറപ്പെട്ട ബസ്സിനെ ഉളിയിലില്‍ വെച്ച് തടഞ്ഞുനിര്‍ത്തി ചിലര്‍ ബസ് ജീവനക്കാരെ മര്‍ദ്ദിച്ചു എന്ന ആരോപണവുമാണ് ഇന്നലത്തെ മിന്നല്‍ പണിമുടക്കിനിടയാക്കിയത് എന്ന് പറയുന്നു. സിഐടിയു തൊഴിലാളികളില്‍പ്പെട്ട ഒരു വിഭാഗം മാത്രമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. രാവിലെ ഓടാനായി പുറപ്പെട്ട ബസ്സുകളെ ഇവര്‍ഭീഷണിപ്പെടുത്തി ഓട്ടം നിര്‍ത്തുകയിരുന്നു എന്നും പരാതിയുണ്ട്.

ഉച്ചയോടെ ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഒടുവില്‍ 12 മണിയോടെ പ്രശ്‌നത്തിന് പരിഹാരമായത്. ബസ് ജീവനക്കാരെ മട്ടന്നൂര്‍ പോലീസ് അനാവശ്യമായി ദ്രോഹിക്കുന്ന നടപടികള്‍ ഒഴിവാക്കും, അംഗീകൃത സ്‌റ്റോപ്പുകളിലും മറ്റും നിര്‍ത്തി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ കയറ്റും, മിന്നല്‍ സമരങ്ങള്‍ പോലുള്ള അനാവശ്യ സമരങ്ങള്‍ ഒഴിവാക്കും. പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ ബന്ധപ്പെട്ട അധികൃതരെ അറിയിച്ച് ചര്‍ച്ചയിലൂടെ പരിഹാരം കാണും തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ ബസ് തൊഴിലാളി ഉടമാ സംഘടനകളുടെ പ്രതിനിധികള്‍ അംഗീകരിച്ച ശേഷമാണ് സമരം പിന്‍വലിച്ച് ബസ്സുകള്‍ ഓടാന്‍ തുടങ്ങിയത്.

ചര്‍ച്ചയില്‍ തൊഴിലാളി യൂണിയനുകള്‍ക്ക് വേണ്ടി കെ.ശശിധരന്‍, ബിനോയ് കുര്യന്‍, സത്യന്‍ കൊമ്മേരി എന്നിവരും, ബസ് ഉടമസ്ഥസംഘത്തിനുവേണ്ടി പി.ചന്ദ്രന്‍, ബെന്നി, പോള്‍ എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

പ്രവർത്തന ശൃംഖല വികസിപ്പിക്കുന്ന ആമസോൺ 2,800 കോടി രൂപ നിക്ഷേപിക്കുന്നു

Kerala

എല്ലാ എക്സിറ്റ് പോളുകളും ഒരു പോലെ പറയുന്നു, കേരളത്തില്‍ താമര വിരിയും; ബിജെപി കുറഞ്ഞത് 3 സീറ്റുകള്‍ നേടും, ഭരണം യുഡിഎഫിന്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം : സ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍

India

ഫത്തേ-II നെ ആർക്കും തടയാനാകില്ലെന്ന് പാകിസ്ഥാൻ : പിടിച്ചു കെട്ടാൻ ഇന്ത്യയിലുണ്ട് അഗ്നിയും , ബ്രഹ്മോസും

Kerala

കേരളത്തില്‍ താമര വിരിയും;ബിജെപിയ്‌ക്ക് കേരളത്തില്‍ നാല് സീറ്റ് പ്രവചിച്ച് സിഎന്‍എന്‍-ന്യൂസ് 18 എക്‌സിറ്റ് പോള്‍

പുതിയ വാര്‍ത്തകള്‍

കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് : മോഹന്‍ലാല്‍ മികച്ച നടന്‍, കല്യാണിയും അനശ്വര രാജനും നടിമാര്‍

ദൽഹി കോർപ്പറേഷൻ മേയറായി പ്രവേശൻ വാഹി തെരഞ്ഞെടുക്കപ്പെട്ടു

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

എക്‌സിറ്റ് പോൾ: കേരളത്തിൽ യുഡിഎഫ്; എൻഡിഎക്ക് നാലു സീറ്റുവരെ

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.