Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുകടാക്ഷം പരിപൂര്‍ണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2017, 09:39 pm IST
in Samskriti

ശ്രീനാരായണ ഗുരുദേവന്റെ പ്രഥമശിഷ്യനായ ശിവലിംഗദാസസ്വാമികള്‍ക്ക് ജന്മം കൊടുത്ത നെയ്യാറിന്റെ തീരത്താണ് പണ്ഡിതനായിരുന്ന വിമലാനന്ദസ്വാമികളും ജനിച്ചത്. നെയ്യാറ്റിന്‍കരയിലെ കരുംകുളം വില്ലേജില്‍ കഴുവൂര്‍ പൊന്നുവിളാകത്തു വീട്ടില്‍ കൊല്ലവര്‍ഷം 1092 ചിങ്ങം 15ന് ഉത്രം നക്ഷത്രത്തിലായിരുന്നു ജനനം. പിതാവ് പള്ളിക്കര മാടന്‍ വൈദ്യന്‍. മാതാവ് കൊച്ചുപെണ്ണ്. ആ ദമ്പതികളുടെ പത്തുമക്കളില്‍ ഏഴാമനായിരുന്നു അ അദ്ദേഹം. യഥാര്‍ത്ഥ നാമം സാംബശിവന്‍.

കുഞ്ഞായിരിക്കുമ്പോള്‍ പേപ്പട്ടിയുടെ കടിയേറ്റ സാംബശിവന്‍ ഗുരുദേവാനുഗ്രഹത്താല്‍ ലഭിച്ച ഔഷധം കഴിച്ച് സുഖം പ്രാപിച്ചു. ഒന്‍പതാം വയസ്സിലുണ്ടായ മറ്റൊരു സംഭവം സാംബശിവന്റെ ജീവിതത്തിലെ വഴിത്തിരിവായി. അരുവിപ്പുറത്ത് വിശ്രമിക്കുകയായിരുന്ന ശ്രീനാരായണഗുരുദേവനെ ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.

അകലെ നിന്നിരുന്ന സാംബശിവനെ ഗുരുദേവന്‍ കൈകാട്ടി അടുത്തേയ്‌ക്കു വിളിച്ചു. തുടര്‍ന്നുണ്ടായത് സ്വാമി വിമലാനന്ദ ഇപ്രകാരം പറയുന്നു, ‘ത്രികാലജ്ഞാനിയായ ആ മഹായോഗി എന്നെ അടുത്തേയ്‌ക്ക് വിളിച്ച് സുസ്‌മേരവദനനായി ഒരു പഴം എന്റെ കൈയില്‍ തന്നു അനുഗ്രഹിച്ചു. ആ സംഭവം പൂര്‍വകര്‍മ്മങ്ങളുടെയും ഭാവികര്‍മ്മ ഫലങ്ങളുടെയും പ്രതീകമായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു.’

‘സംസ്‌കൃതം പഠിക്കണം’ എന്ന ഗുരുദേവ നിര്‍ദ്ദേശാനുസരണം സാംബശിവന്‍ നാട്ടുപള്ളിക്കൂടത്തിലെ പഠനത്തിനുശേഷം തിരുവനന്തപുരം സംസ്‌കൃത കലാലയത്തില്‍ ചേര്‍ന്നു. അവിടുത്തെ പഠനം പൂര്‍ത്തിയാക്കിയതിനുശേഷം, 18-ാമത്തെ വയസ്സില്‍ ഉപരിപഠനാര്‍ത്ഥം കാശിയിലെത്തി. യാത്രാമദ്ധ്യേ കാഞ്ചിപുരത്തുവച്ച് ഗുരുദേവ ശിഷ്യനായ ആത്മാനന്ദസ്വാമികളില്‍ നിന്നും കാശിയിലുള്ള മറ്റൊരു ശിഷ്യനായ ശങ്കരാനന്ദസ്വാമികളെക്കുറിച്ച് കേള്‍ക്കാനിടയായി.

കാശിയിലെത്തി ഗംഗാ സ്‌നാനവും വിശ്വനാഥദര്‍ശനവും കഴിഞ്ഞ് ശങ്കരാനന്ദസ്വാമികളുടെ മുന്നിലെത്തിയ സാംബശിവനോട് അദ്ദേഹം ചോദിച്ചു, ”ബ്രഹ്മചാരിയായിട്ടാണോ സന്ന്യാസിയായിട്ടാണോ ഇവിടെ കഴിയാന്‍ ഉദ്ദേശിക്കുന്നത്?”. ‘സന്ന്യാസിയായിട്ടാണ്’ എന്നായിരുന്നു ഉത്തരം. സാംബശിവന്‍ തൊട്ടടുത്ത ദിവസം തന്നെ ശങ്കരാനന്ദസ്വാമികള്‍ ‘സ്വാമി വിമലാനന്ദ’ എന്ന നാമധേയത്തില്‍ സന്ന്യാസദീക്ഷ നല്‍കി അനുഗ്രഹിച്ചു.

കാശിയിലെ പഠനകാലഘട്ടത്തിലാണ് മലയാളിയായ ജഗദീശ്വരാനന്ദസ്വാമികളില്‍ നിന്നും മാധവാനന്ദസ്വാമികളെക്കുറിച്ച് കേള്‍ക്കുന്നത്. മാധവാനന്ദദര്‍ശനത്തെക്കുറിച്ച് വിമലാനന്ദസ്വാമി ഇങ്ങനെ പറയുന്നു. ‘അതിദീര്‍ഘകായനും ആജാനുബാഹുവുമായ ആ മഹാപുരുഷന്‍’ എന്നോട് പറഞ്ഞു, ”ഓ, വന്നുവോ. വളരെ സന്തോഷം. ഇവിടെ പഠിക്കാം” അടുത്തുനിന്നവരോട് അദ്ദേഹം പറഞ്ഞു, ”ഒരു യോഗിയുടെ ശരീരമാണിത്”.

മാധവാനന്ദസ്വാമികള്‍ അക്കാലത്ത് നര്‍മ്മദയുടെ തീരത്തെ ചാണോദ് പ്രദേശത്തായിരുന്നു വസിച്ചിരുന്നത്. സ്വാമികളുടെ കൂടെയുള്ള പഠന-മനന-നിദിധ്യാസന കാലത്തിനുശേഷം അദ്ദേഹത്തിന്റെ അനുഗ്രഹാനുവാദത്തോടുകൂടി വിമലാനന്ദസ്വാമികള്‍ ഹിമാലയ പര്യടനത്തിനായി പുറപ്പെട്ടു.

ഈ ഹിമാലയ യാത്രക്കിടയിലാണ് ഹിമവദ്വിഭൂതികളായ ശിവാനന്ദസ്വാമികള്‍, തപോവനസ്വാമികള്‍, പുരുഷോത്തമാനന്ദസ്വാമികള്‍ തുടങ്ങി മഹാത്മാക്കളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാനുള്ള സൗഭാഗ്യം ലഭിച്ചത്.

കൈലാസം, മാനസസരോവരം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ബദരീനാഥത്തിലെത്തിയപ്പോഴാണ് മാധവാനന്ദസ്വാമികളുടെ മഹാസമാധി അറിയുന്നത്. 1948ലെ ഗുരുപൂര്‍ണിമാദിനത്തിലായിരുന്നു ആ മഹാത്മാവിന്റെ മഹാസമാധി.

ഉടനടി മെഹമ്മാബാദിലെ മാധവാനന്ദശ്രമത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് നീണ്ട 61 വര്‍ഷക്കാലം വിമാലനന്ദസ്വാമികള്‍ മാധവാനന്ദാശ്രമത്തിലെ ഉത്തരാധികാരിയായി പ്രവര്‍ത്തിച്ചു. 2009 ജൂണ്‍ 9-ാം തീയതി വിമലാനന്ദസ്വാമികള്‍ മഹാസമാധി അടഞ്ഞു.

ഫോണ്‍: 9446152044

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

Astrology

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

Kerala

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.