Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പിണറായി സര്‍ക്കാരിന്റെ സെന്‍കുമാര്‍ വേട്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2017, 07:30 pm IST
in Vicharam

സംസ്ഥാന പോലീസ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാര്‍ പിണറായി വിജയനെയും ഇപ്പോഴത്തെ സര്‍ക്കാരിനെയും മൂക്കുകൊണ്ട് ‘ക്ഷ’ വരപ്പിച്ചുവെന്നത് നേരാണ്. തനിക്കെതിരെ വ്യക്തിവിദ്വേഷത്തോടെയെടുത്ത നടപടിക്കെതിരെ നിയമയുദ്ധം നടത്തിയായിരുന്നു ഇത്. തികച്ചും നിയമത്തിന്റെയും നീതിയുടെയും മാര്‍ഗ്ഗത്തില്‍ സെന്‍കുമാര്‍ പോരാടിയപ്പോള്‍ പിണറായി സര്‍ക്കാര്‍ അപഹാസ്യമായി.

കേസ് തോറ്റു എന്നുമാത്രമല്ല, സുപ്രീം കോടതിയില്‍ പിഴയടച്ച് നാണക്കേടും വാങ്ങിവച്ചു. സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്നും ഇറക്കിവിട്ടവര്‍ക്കുതന്നെ അദ്ദേഹത്തെ തിരിച്ച് നിയമിക്കേണ്ട ഗതികേടും വന്നു. തിരിച്ചെടുക്കുന്നത് തടയാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ ഉപദേശകര്‍ക്കോ വിജയിക്കാനായില്ല.

മേധാവി സ്ഥാനത്തിരുന്ന് കാര്യമായി ഒന്നും ചെയ്യാന്‍ സെന്‍കുമാറിനെ അനുവദിക്കാതിരിക്കാനായിരുന്നു പിന്നീടുള്ള ശ്രമം. ‘കള്ളനുകഞ്ഞി വച്ചവന്‍’ എന്ന പേരിലറിയപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥനെ ഒപ്പം നിര്‍ത്തി. സെന്‍കുമാറിനെ വരിഞ്ഞു മുറുക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ വിജയിച്ചു.

പോലീസ് സേനയുടെ ആത്മവീര്യവും സംഘടനാ സംവിധാനവും ശിഥിലമായെങ്കിലും സെന്‍കുമാറിനെ പൂട്ടിയിടാന്‍ കഴിഞ്ഞുവെന്ന് ആശ്വസിക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞു. എന്നാല്‍ അതുകൊണ്ടും കലിപ്പ് തീരുന്നില്ലെന്നതാണ് പിന്നീട് ഒന്നിനു പുറകെ ഒന്നായി അദ്ദേഹത്തിനെതിരെ എടുക്കുന്ന കേസുകള്‍.

അവസാനമായി വ്യാജരേഖാ കേസിലാണ് സെന്‍കുമാറിനെ പെടുത്തിയിരിക്കുന്നത്. കേസ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ബോധ്യമുണ്ടെങ്കിലും ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എട്ടുമാസത്തെ അവധിക്കാലത്തെ മുഴുവന്‍ വേതനവും ലഭിക്കുന്നതിന് വ്യാജരേഖ ചമച്ചുവെന്നതാണ് കേസിന് ആധാരം.

നേരത്തെ ഈ കേസ് വിജിലന്‍സ് അന്വേഷിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. അന്വേഷിച്ച വിജിലന്‍സ് ഇതില്‍ കേസെടുക്കാന്‍ വകുപ്പൊന്നുമില്ലെന്ന് കാണിച്ച് ഫയല്‍ മടക്കി. സെന്‍കുമാര്‍ പണമൊന്നും കൈപ്പറ്റാത്തതിനാലും, അഴിമതി ഇല്ലാത്തതിനാലും വിജിലന്‍സിന്റെ അന്വേഷണ പരിധിയില്‍ വരുന്നില്ലെന്നു പറഞ്ഞായിരുന്നു ഫയല്‍ മടക്കല്‍.

എന്നാല്‍ വ്യാജരേഖ ചമയ്‌ക്കല്‍ ക്രിമിനല്‍ ചട്ടപ്രകാരം കേസെടുക്കാന്‍ വകുപ്പുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി നളിനി നെറ്റോ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ജാമ്യമില്ലാ കേസ് എടുത്തിരിക്കുന്നത്.

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്നും നീക്കം ചെയ്തതിനെത്തുടര്‍ന്ന് 2016 ജൂണ്‍ ഒന്നുമുതല്‍ 2017 ജനുവരി 16 വരെ സെന്‍കുമാര്‍ അവധിയിലായിരുന്നു. അവധിക്കുള്ള അപേക്ഷ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. പിന്നീട് അവധി പരിവര്‍ത്തന അവധിയായി പരിഗണിച്ച് ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ കത്ത് നല്‍കി.

ഇതിനായി ഗവ. ആയുര്‍വേദ കോളജിലെ ഡോക്ടര്‍ വി.കെ. അജിത്കുമാറിന്റെ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കി. സെന്‍കുമാര്‍ ഡോക്ടറെ വീട്ടില്‍ പോയി കണ്ടതിന്റെ രേഖകളും ഉണ്ട്. ചികിത്സയ്‌ക്കായി നയാ പൈസ സെന്‍കുമാര്‍ ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല, പോലീസ് സേനയില്‍ തന്നെ മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റ് ഏറ്റവും കുറവ് വാങ്ങിയ ഉദ്യോഗസ്ഥരില്‍ ഒരാളുമാണദ്ദേഹം.

സര്‍ക്കാരിനെ കളിപ്പിക്കാന്‍ വ്യാജരേഖയുണ്ടാക്കിയെന്ന ആക്ഷേപം നിലനില്‍ക്കുന്നതല്ല. കാരണം താന്‍ ഹാജരാക്കിയ രേഖകള്‍ ഡോക്ടര്‍ അജിത്കുമാര്‍ ഒപ്പിട്ടുതന്ന സത്യസന്ധമായ രേഖകളാണെന്ന സെന്‍കുമാറിന്റെ വാദം തെറ്റെന്ന് പറയേണ്ടത് ഡോക്ടറാണ്. അദ്ദേഹം ഇതേവരെ അങ്ങനെ പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കേസ് കോടതിയുടെ വരാന്തയില്‍പ്പോലും ചെല്ലില്ല.

പക്ഷെ കേസല്ല, ഇതിന്റെ പേരില്‍ സെന്‍കുമാറിനെ നാറ്റിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് അറിയാത്തവരില്ല. ഒരു ദിവസമെങ്കിലും സെന്‍കുമാറിനെ അഴിക്കുള്ളിലടച്ച് പ്രതികാരം ചെയ്യാനാകുമോയെന്നാണ് ഇടതുസര്‍ക്കാരിന്റെ ആഗ്രഹം. നേരത്തെ ഒരു വാരികക്ക് നല്‍കിയ അഭിമുഖം മതസ്പര്‍ദ്ധ വളര്‍ത്തുന്നുവെന്ന പേരില്‍ സെന്‍കുമാറിനെ അറസ്റ്റ് ചെയ്ത് ജയിലിലിടാന്‍ നീക്കം നടത്തിയിരുന്നു.

കോടതി ഇടപെട്ടതിനാല്‍ ജയിലിലടപ്പ് നടന്നില്ല. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നപേരില്‍ മറ്റൊരു കേസിനും ശ്രമം നടത്തി. അതും ക്ലച്ച്പിടിച്ചില്ല. തുടര്‍ന്നാണ് ഇപ്പോള്‍ വ്യാജരേഖ കേസുമായി എത്തിയിരിക്കുന്നത്. സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ ഉദ്യോഗസ്ഥനെതിരെ വൈരനിര്യാതന ബുദ്ധിയോടെ ഇങ്ങനെ കുടിലത പ്രവര്‍ത്തിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് ഒരിക്കലും ഭൂഷണമല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.
India

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

India

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

പുതിയ വാര്‍ത്തകള്‍

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.