പലെകലെ: പരമ്പര തൂത്തുവാരാനൊരുങ്ങുന്ന ഇന്ത്യയെ തടയാന്‍ തയ്യാറെടുക്കുന്ന ശ്രീലങ്കയ്ക്ക് മൂന്നാം ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പേ തിരിച്ചടി. പലെകലെ സ്റ്റേഡിയത്തില്‍ നാളെ ആരംഭിക്കുന്ന നിര്‍ണായക ടെസ്റ്റില്‍ പരിചയസമ്പന്നരായ രംഗന ഹെറാത്ത്, നുവാന്‍ പ്രദീപ്, ആഷ്ലെ ഗുണരത്ന എന്നവിരുടെ സേവനം ശ്രീലങ്കയ്ക്ക് ലഭിക്കില്ല.
ശ്രീലങ്കയുടെ ഒന്നാം നമ്പര്‍ ബൗളറായ ഹെറാത്ത് പരിക്ക് മൂലം മൂന്നാം ടെസ്റ്റിനിറങ്ങില്ല. കൊളംബോയിലെ രണ്ടാം ടെസ്റ്റില്‍ 17.4 ഓവറിനുശേഷം പരിക്കിനെ തുടര്‍ന്ന് പിന്മാറിയ പേസര്‍ നുവാന്‍ പ്രദീപും മൂന്നാം ടെസ്റ്റിനില്ല. ആഷ്ലെ പരിക്ക് മൂലം നേരത്തെ തന്നെ പരമ്പരയില്‍ നിന്ന് പുറത്തായിരുന്നു.
ഹെറാത്തും പ്രദീപും ഇല്ലാത്ത ശ്രീലങ്കന്‍ ബൗളിങ്ങിന് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ പിടിച്ചുകെട്ടാനാകില്ലെന്ന് ഉറപ്പാണ്.
ആദ്യ രണ്ടു ടെസ്റ്റിലും തോറ്റ ശ്രീലങ്ക പരമ്പരയില്‍ 0-2 ന് പിന്നിലാണ്. അവസാന ടെസ്റ്റിലും തോറ്റാല്‍ ഇന്ത്യയ്ക്ക് 3-0ന്റെ സമ്പൂര്‍ണ വിജയം ഒരുങ്ങും.
ഏകദിനത്തില്‍ താഴ്ന്ന റാങ്കുകാരായ സിംബാബ്വെക്കെതിരെ നേരത്തെ നടന്ന പരമ്പരയില്‍ ശ്രീലങ്ക 2-3 ന് തോറ്റിരുന്നു.
തുടര്‍ച്ചയായ തോല്‍വികള്‍ ശ്രീലങ്കന്‍ ടീമിന്റെ ആത്മവിശ്വാസം കെടുത്തിയിട്ടുണ്ട്. കോച്ച് രാജിവച്ച് മടങ്ങിയതും കളിക്കാര്‍ക്കെതിരായ ആരോപണങ്ങളും ടീമിനെ പ്രതിസന്ധിയിലാക്കി.
മുന്‍ ലോക ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്ക് ജുണില്‍ നടന്ന ലോകകപ്പിന്റെ സെമില്പോലും കടക്കാനായില്ല. അവരുടെ കോച്ച് ഗ്രഹാം ഫോര്‍ഡ് ഇടയ്ക്ക് വച്ച് കരാര്‍ അവസാനിപ്പിച്ച് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: