ബെംഗളൂരു: ഡിജിപി ജേക്കബ് തോമസിന്റെ ഭാര്യ കൈവശം വച്ചിരുന്ന വനഭൂമി കര്‍ണാടക സര്‍ക്കാര്‍ ഏറ്റെടുത്തു. കൊടകിലെ കൊപ്പാത്തിമലയില് ഡയ്സി ജേക്കബ് കൈവശം വച്ചിരുന്ന 151.03 ഏക്കര്‍ ഭൂമിയാണ് തിരിച്ചുപിടിച്ചത്. 27 വര്‍ഷമായി ഡയ്സിയുടെ കൈയിലുള്ള ഭൂമിക്ക് ഇപ്പോള്‍ 18.12 കോടി വിലവരും. മടിക്കേരി ഡിഎഫ്ഒ സൂര്യസേനയുടെ നേതൃത്വത്തില്‍ 30 വനംവകുപ്പ് ഉദേ്യാഗസ്ഥരും 20 റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ജീവനക്കാരും ചേര്‍ന്നാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
1990ല്‍ ഡയ്സി ജേക്കബിന്റെ പേരില്‍ വാങ്ങിയതാണ് ഭൂമിയെന്ന് ജേക്കബ് തോമസ് 2017 ജനുവരി ഒന്നിന് ആഭ്യന്തരമന്ത്രാലയത്തിന് നല്കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. അന്ന് ഭൂമിയുടെ വില 15 ലക്ഷമായിരുന്നു. ഇന്ന് 18.12 കോടിയും. ഈ ഭൂമിയില്‍ പച്ചക്കറി കൃഷി നടത്തി 35 ലക്ഷം രുപ വാര്‍ഷികവരുമാനം നേടുന്നുണ്ട്.
1904ല്‍ വനഭൂമിയായി പ്രഖ്യാപിച്ചിട്ടുള്ളതാണെന്ന് കാണിച്ച് വനംവകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. തുടര്‍ന്ന് 17 വര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കുശേഷം കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഭൂമി തിരിച്ചെടുക്കണമെന്ന ഉത്തരവ് വന്നു. ഇതിനെതിരെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നല്കിയ ഹര്‍ജി കഴിഞ്ഞമാസം 7ന് നിരസിച്ചു. അതോടെയാണ് ഏറ്റെടുക്കല്‍ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: