Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശ്രീശാന്ത് വീണ്ടും കളിക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2017, 09:13 pm IST
in Vicharam

ക്രിക്കറ്റ് കളിക്കാന്‍ തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുന്‍ അന്താരാഷ്‌ട്ര ക്രിക്കറ്ററും മലയാളിയുമായ ശ്രീശാന്ത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ സമീപിച്ചിരിക്കുകയാണ്. വിലക്കിന്റെ പേരുപറഞ്ഞ് എല്ലാത്തരം ക്രിക്കറ്റ് ഗ്രൗണ്ടുകളിലും പന്തെറിയുന്നതിന് വിലക്കുണ്ടായിരുന്ന ശ്രീശാന്ത് അത് മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശ്രീശാന്തിനെ കളിപ്പിക്കാതിരിക്കുന്നത് സാമാന്യ നീതിയുടെ ലംഘനമാണെന്നു വ്യക്തമാക്കി കേരള ഹൈക്കോടതിയുടെ വിധിവന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം.

ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതിനി ബിസിസിഐയാണ്. ശ്രീശാന്തുമായിട്ടുള്ള വിഷയത്തില്‍ എക്കാലവും അദ്ദേഹത്തിനനുകൂലമല്ലാത്ത നിലപാട് സ്വീകരിച്ച ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യത്തില്‍ എന്തു തീരുമാനിക്കുമെന്നറിയാന്‍ കായികലോകം കാത്തിരിക്കുകയാണ്. സുപ്രീം കോടതി ഇടപെടലിനെത്തുടര്‍ന്ന് നിലവില്‍ വന്ന കമ്മിറ്റി ശ്രീക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. പക്ഷേ, അതുകൊണ്ടുമാത്രം കാര്യങ്ങള്‍ നേരാംവഴിക്ക് നീങ്ങുമോ എന്നാണറിയേണ്ടത്.

കേരള കായികരംഗത്തിന്റെ അഭിമാനമായി അതിവേഗം ഉയര്‍ന്നുവന്ന താരമാണ് ശ്രീശാന്ത്. ഒരുപക്ഷേ, പി.ടി.ഉഷയ്‌ക്കുശേഷം അന്താരാഷ്‌ട്രതലത്തില്‍ വ്യക്തിമുദ്രപതിപ്പിച്ച മലയാളി കായികതാരം. കായികരംഗത്തെ പടവുകള്‍ കയറിപ്പോകുന്നതിനൊപ്പം വ്യക്തിജീവിതത്തിലെ ഇഷ്ടാനിഷ്ടങ്ങളും സ്വഭാവവും ശ്രീശാന്ത് എന്ന ക്രിക്കറ്ററെക്കുറിച്ച് മലയാളികള്‍ക്ക് ഇഷ്ടക്കേടുണ്ടാക്കിയെന്നത് സത്യം.

പെരുമാറ്റത്തിലും സംസാരത്തിലും അഹങ്കാരിയുടെ ധ്വനിയുണ്ടായത് ഇതിന് കാരണമായി. പക്ഷേ, ക്രിക്കറ്റ് മൈതാനങ്ങളില്‍ അഹങ്കാരികളുടെ പര്യായമായി മാറിയ ആസ്‌ട്രേലിയക്കാരുള്‍പ്പെടെയുള്ള താരങ്ങളെ അടിച്ചിരുത്താന്‍ ശ്രീശാന്തിന്റെ ‘അഹങ്കാരം’ പലപ്പോഴും അവസരമൊരുക്കിയെന്നത് മറ്റൊരുകാര്യം. രാജ്യം നേടിയ രണ്ടുലോകകപ്പ് ഫൈനലുകളില്‍ പങ്കാളിയായതുമാത്രമല്ല, ശ്രീശാന്ത് എന്ന പേസ് ബൗളറുടെ മികവ്. കളിച്ചിരുന്ന സമയത്ത് ലോകത്തിലെ മികച്ച ഫാസ്റ്റ് ബൗളര്‍മാരിലൊരാള്‍ എന്ന പേരുനിലനിര്‍ത്താന്‍ കഴിഞ്ഞു. പോരാട്ട വീര്യത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും ആത്മാഭിമാനത്തിന്റെയും യുവത്വമായി ശ്രീയെ പലരും കണ്ടു. പക്ഷേ, അതെല്ലാം ഒറ്റരാത്രികൊണ്ട് ഇല്ലാതായി.

ഇന്ത്യന്‍ ക്രിക്കറ്റില്‍ സമ്പത്തിന്റെ മണികിലുക്കിയ ഐപിഎല്‍ മത്സരത്തില്‍ കളിച്ചുകൊണ്ടിരിക്കെ ഉയര്‍ന്ന കോഴ വിവാദമാണ് ശ്രീയുടെ തകര്‍ച്ചയ്‌ക്ക് തുടക്കമിട്ടത്.

ഇന്നും ദുരൂഹത അഴിയാത്ത വാതുവെപ്പ് കേസില്‍ കുരുക്കി ദല്‍ഹി പോലീസ് മുംബൈയില്‍ നിന്നും ശ്രീശാന്തിനെ അറസ്റ്റുചെയ്യുകയായിരുന്നു. തിഹാര്‍ ജയിലില്‍ കൊടുംകുറ്റവാളികള്‍ക്കൊപ്പം ഇന്ത്യയുടെ വജ്രമെന്ന് ആധുനിക പേസര്‍മാര്‍ക്കിടയിലെ തലതൊട്ടപ്പനായ അലന്‍ ഡൊണാള്‍ഡ് വിശേഷിപ്പിച്ച പേസ് ബൗളര്‍ ദിവസങ്ങളോളം കിടന്നു. ഭീകരര്‍ക്കും തീവ്രവാദികള്‍ക്കുവേണ്ടി പോലും മനുഷ്യാവകാശത്തിന്റെ പേരില്‍ പ്രസ്താവനകളും പ്രതിഷേധങ്ങളും നടത്തുന്നവര്‍ നിശബ്ദരായി. തികച്ചും നിയമപരമായ മാര്‍ഗത്തിലൂടെ ജയില്‍മോചിതനാവുകയും, പിന്നീട് കോടതി നടപടികളിലൂടെ നിരപരാധിത്വം തെളിയിക്കപ്പെടുകയും ചെയ്തിട്ടും രാജ്യത്തെ ക്രിക്കറ്റ് മേലാളന്മാര്‍ക്ക് ശ്രീശാന്തിനെ ഉള്‍ക്കൊള്ളാനായില്ല. സുപ്രീം കോടതിയേക്കാള്‍ മേലെയാണ് തങ്ങളുടെ തീരുമാനമെന്ന തികച്ചും നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ സമീപനമാണ് ബിസിസിഐ പുലര്‍ത്തിയത്. അതുകൊണ്ടുതന്നെ ഇന്ത്യയ്‌ക്ക് അന്താരാഷ്‌ട്രതലത്തില്‍ പല വിജയങ്ങളും സമ്മാനിക്കാന്‍ കൈക്കരുത്തുണ്ടായിരുന്ന റിവേഴ്‌സ് സ്വിങ്ങുകളെയും ഔട്ട് സ്വിങ്ങുകളെയും ഒരുപോലെ പ്രയോഗിച്ചിരുന്ന ശ്രീയുടെ ഏറുകള്‍ക്ക് നാലുവര്‍ഷം വിരാമമായി.

ഇപ്പോള്‍ കോടതിവിധിയിലൂടെ വീണ്ടും കളിക്കളത്തിലേക്കുള്ള പിച്ച് തുറന്നിരിക്കുകയാണ്. മാന്യതയുണ്ടായിരുന്നെങ്കില്‍ കോടതിവിധി വന്നയുടന്‍ ശ്രീയെ തിരിച്ചെടുക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു ബിസിസിഐ ചെയ്യേണ്ടിയിരുന്നത്. അതുണ്ടായിട്ടില്ല. അതുണ്ടാവുമെന്ന് പ്രതീക്ഷിക്കുകയും വേണ്ട. മലയാളിയായ ടി.സി.മാത്യു ഉപാധ്യക്ഷനെന്ന നിലയില്‍ ബിസിസിഐയുടെ തലപ്പത്തുണ്ട്. അദ്ദേഹം കേരള ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അധ്യക്ഷനായിരുന്നപ്പോള്‍ ശ്രീശാന്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പയറ്റിയ തന്ത്രങ്ങള്‍ ക്രിക്കറ്റ് ലോകം മറന്നിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തില്‍ നിന്നും അനുകൂലസമീപനമോ നിലപാടോ പ്രതീക്ഷിക്കേണ്ടതില്ല.

എന്നാല്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ബിസിസിഐ ഭരണസമിതിയുടെ അധ്യക്ഷന്‍ മുന്‍ സിഐജി വിനോദ് റായി ആണെന്നത് ശ്രീശാന്തിന് പ്രതീക്ഷ നല്‍കുന്നതാണ്. ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വിരമിക്കല്‍ പ്രായത്തിന്റെ പരിധിയിലാണ് ശ്രീശാന്ത്. പക്ഷേ, പോരാട്ട വീര്യത്തിന്റെ മുഖമായിമാറിയ ശ്രീക്ക് മൂന്നോ നാലോ വര്‍ഷം മികച്ച രീതിയില്‍ പന്തെറിയാന്‍ പ്രയാസമുണ്ടാകില്ല. അതിനുള്ള അവസരം ഉണ്ടാകുമോ എന്നാണിനി അറിയാനുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

World

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

India

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

World

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

Kerala

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

പുതിയ വാര്‍ത്തകള്‍

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.