തിരുവനന്തപുരം: സംസ്ഥാനത്ത് അരിക്കും പലവ്യഞ്ജനങ്ങൾക്കും വില കുറഞ്ഞുവെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. പച്ചക്കറി വില കൂടിയത് കാലവസ്ഥ വ്യതിയാനം മൂലമാണെന്നും എങ്കിലും വില വൻതോതിൽ കൂടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റം മൂലം പൊറുതിമുട്ടുന്നുവെന്ന വാദം ശരിയല്ല. ഓണത്തിന് 1,470 ഓണച്ചന്തകളും 2,000 പച്ചക്കറി ചന്തകളും തുറക്കും. ഓണത്തിന് വിലക്കയറ്റം ഉണ്ടാകില്ലെന്നും വില നിയന്ത്രിക്കാൻ സർക്കാർ മുൻകരുതലെടുത്തുവെന്നും തിലോത്തമൻ സഭയെ അറിയിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.
അതേസമയം, മന്ത്രി തിലോത്തമൻ സഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ഒരു സാധനങ്ങൾക്കും സംസ്ഥാനത്ത് വില കുറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷം സഭയിൽ അറിയിച്ചു. തോമസ് ഐസക്കിന്റെ “കോഴിക്കു’മാത്രമാണ് സംസ്ഥാനത്ത് വില കുറഞ്ഞതെന്നും പ്രതിപക്ഷം കൂട്ടിച്ചേർത്തു.
















