Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

യോഗ്യന്‍, അനുയോജ്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2017, 09:54 pm IST
in Vicharam

ഉപരാഷ്‌ട്രപതിയായി എം. വെങ്കയ്യനായിഡുവിനെ തെരഞ്ഞെടുക്കുകവഴി എംപിമാരുടെ വിവേകമാണ് ഒന്നുകൂടി തെളിഞ്ഞുവന്നത്. മികച്ച പാര്‍ലമെന്റേറിയന്‍ എന്ന് തെളിയിച്ച നേതാവാണ് വെങ്കയ്യ. 19 വര്‍ഷമായി രാജ്യസഭാംഗമാണ്.

കേന്ദ്രമന്ത്രി എന്ന നിലയില്‍ പാര്‍ലമെന്ററി കാര്യവകുപ്പുകൂടി കൈകാര്യം ചെയ്തതിനാല്‍ നടപടിക്രമങ്ങളെക്കുറിച്ച് അദ്ദേഹത്തിന് മറ്റാരെയും ആശ്രയിക്കേണ്ടതില്ല. രാജ്യസഭയുടെ അദ്ധ്യക്ഷന്‍ കൂടിയാണ് ഉപരാഷ്‌ട്രപതി. സഭാ നടപടികള്‍ നിയന്ത്രിക്കുന്നതിന് വെങ്കയ്യയുടെ പരിചയസമ്പത്ത് ഏറെ സഹായകമാകും.

എന്‍.ടി. രാമറാവു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് പഠിച്ചപണിയെല്ലാം പയറ്റിയപ്പോള്‍ തന്ത്രശാലിയായ വെങ്കയ്യയുടെ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു. അന്ന് ബിജെപിയുടെ നിയമസഭാകക്ഷിനേതാവായിരുന്നു വെങ്കയ്യ. അദ്ദേഹത്തിന്റെ പ്രസംഗ ശൈലിയാണ് ഏവരേയും ആകര്‍ഷിക്കുക. പ്രശ്‌നങ്ങള്‍ നന്നായി പഠിക്കും.

സരസമായും പ്രതിയോഗികളെ പരിഹസിച്ചും ജനങ്ങളുടെ കൈയടി നേടാന്‍ അദ്ദേഹത്തിനറിയാം. ‘കര്‍ണാടക കേസരി’ എന്നറിയപ്പെട്ടിരുന്ന ജനസംഘം നേതാവായ ജഗന്നാഥറാവു ജോഷിയുടെ പ്രസംഗശൈലിയായിരുന്നു വെങ്കയ്യയ്‌ക്ക്.

ആന്ധ്ര-തെലുങ്കാന എന്നിവിടങ്ങളില്‍ ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് സ്വാധീനം നന്നായി ഉണ്ടായിരുന്നു. കമ്മ്യൂണിസത്തെ ആഴത്തിലറിയാന്‍ കഴിഞ്ഞതിനാല്‍ അവരുടെ കാപട്യങ്ങള്‍ തുറന്നുകാട്ടാന്‍ എളുപ്പമായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്ക് ഏറെ പ്രിയമാണുണ്ടാക്കിയത്. ശ്വാസംപോയാലും പ്രാസം തെറ്റാതെ പ്രസംഗിക്കുന്നയാള്‍ എന്ന വിശേഷണം വെങ്കയയ്‌ക്കാണ് നന്നായി ചേരുക.

അലസതയല്ല, ആക്ടീവിസമാണ് വെങ്കയ്യയുടെ മുഖമുദ്ര. ഏതു ഭാഷയാണെങ്കിലും അതൊരു തടസ്സമല്ലാത്ത വ്യക്തികൂടിയാണ് അദ്ദേഹം. ഹിന്ദിക്കും ഇംഗ്ലീഷിനും തെലുങ്കിനും പുറമേ ഒരളവുവരെ തമിഴും വെങ്കയ്യയ്‌ക്ക് വഴങ്ങും. കേരളത്തിന്റെ ഉള്‍പ്രദേശങ്ങള്‍ പോലും അദ്ദേഹത്തിന് പരിചിതവുമാണ്.

ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ ഇന്ന് കാണുന്ന സ്വീകാര്യത ഉണ്ടാക്കുന്നതില്‍ വെങ്കയ്യയുടെ ഈ ശൈലി ഏറെ സഹായകമായിട്ടുണ്ടെന്നതാണ് വസ്തുത. കര്‍ശനമായ പാര്‍ട്ടി ബോധം നിലനിര്‍ത്തുമ്പോള്‍ത്തന്നെ സൗമ്യമായ പെരുമാറ്റത്തിലൂടെ പാര്‍ട്ടി ഭേദമില്ലാതെ സൗഹൃദം സ്ഥാപിച്ച നേതാവുകൂടിയാണ് വെങ്കയ്യ.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള പട്ടികവിഭാകത്തില്‍പ്പെട്ട രാംനാഥ് കോവിന്ദ് രാഷ്‌ട്രപതിയായി. പ്രധാനമന്ത്രിയാകട്ടെ പശ്ചിമ ഗുജറാത്തില്‍ നിന്നുള്ള പിന്നാക്കവിഭാഗത്തില്‍പ്പെട്ട നരേന്ദ്രമോദി. മൂന്നാമത്തെ ഏറ്റവും വലിയ ഭരണഘടനാസ്ഥാനമായ ഉപരാഷ്‌ട്രപതിയായി ദക്ഷിണേന്ത്യക്കാരനായ വെങ്കയ്യ നായിഡുവുമായി. ഈ സ്ഥാനത്തിന് ഏറ്റവും യോഗ്യനും അനുയോജ്യനുമാണ് വെങ്കയ്യ എന്ന് നിസംശയം പറയാം.

ലോക്‌സഭയില്‍ എന്‍ഡിഎക്ക് നല്ല ഭൂരിപക്ഷമുണ്ട്. രാജ്യസഭയില്‍ അത്രയ്‌ക്ക് പോരാത്ത സാഹചര്യത്തില്‍ എല്ലാ കക്ഷികളിലേയും അംഗങ്ങളുമായി നല്ല പരിചയവും സൗഹൃദവുമുള്ള ആളുതന്നെയാവണം ഉപരാഷ്‌ട്രപതി.

ഹിന്ദിയും നന്നായി വശമുള്ള വെങ്കയ്യ സര്‍വ്വസമ്മതനായ രാജ്യസഭാദ്ധ്യക്ഷനാകുമെന്ന് ആശിക്കാം. നേരത്തെ ജനസംഘം നേതാവിയിരുന്ന ഭൈറോണ്‍സിംഗ് ഷെഖാവത്ത് ഈ സ്ഥാനത്ത് നന്നായി ശോഭിച്ച കാര്യം വിസ്മരിച്ചുകൂടാ.

ആന്ധ്രപ്രദേശിലെ ജനസംഘത്തിന്റെ യുവജന വിഭാഗം പ്രസിഡന്റായി ആരംഭിച്ച പ്രവര്‍ത്തനം പിന്നീട് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് പദവിയിലേക്ക് എത്തി. അതിനുശേഷം ബിജെപി ആന്ധ്രാപ്രദേശ് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലൂടെ ആരംഭിച്ച് പടിപടിയായുള്ള കയറ്റമാണ് നായിഡുവിന്റെത്. കര്‍ഷകരുടെ ഉന്നമനത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനമാണ് ആന്ധ്രപ്രദേശില്‍ അദ്ദേഹത്തിനു എംഎല്‍എ സ്ഥാനം നേടിക്കൊടുത്തത്. ബിജെപി നിയമസഭാകക്ഷി നേതാവായും, 1993ലും 2000ലും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. പിന്നീട് പ്രസിഡന്റുമായി.

അടല്‍ ബിഹാരി വാജ്‌പോയി മന്ത്രിസഭയില്‍ ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. ഈ സ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായി വെങ്കയ്യ തിരുവനന്തപുരത്ത് നിരവധി പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എന്നാല്‍ അന്ന് കൊല്ലം ജില്ലയിലെ കല്ലുവാതുക്കലില്‍ വിഷമദ്യദുരന്തമുണ്ടായി.

41 പേര്‍ മരണപ്പെട്ട സംഭവത്തോടനുബന്ധിച്ച് പാര്‍ട്ടി പരിപാടികള്‍ റദ്ദാക്കിയ മന്ത്രി നായിഡു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദുരന്തത്തില്‍പ്പെട്ടവരെ സന്ദര്‍ശിക്കുകയും വകുപ്പുമന്ത്രി ശിവദാസമേനോനുമായി ചര്‍ച്ചനടത്തുകയും ചെയ്തു. ദുരന്തനിവാരണത്തിന് കേന്ദ്ര പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ആമുഖം വേണ്ടാത്ത നേതാവെന്നാ ണ് ബിജെപിയുടെ ദക്ഷിണേന്ത്യന്‍ മുഖമായ വെങ്കയ്യയെ ഉപരാഷ്‌ട്രപതിസ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിനിടെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. നര്‍മവും ലാളിത്യവും ചേര്‍ന്ന ശൈലിയില്‍ മണിക്കൂറുകളോളം പ്രസംഗിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലാത്ത വ്യക്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

India

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും
India

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

India

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.