Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജനറല്‍ ആശുപത്രിയിലെ ഫാര്‍മസി കെട്ടിടം ചോര്‍ന്നൊലിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2017, 07:53 pm IST
in Pathanamthitta

പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ അടക്കം സൂക്ഷിക്കുന്ന ഫാര്‍മസി കെട്ടിടം ചോര്‍ന്നൊലിക്കുന്നു. ഇന്നലെ പെയ്ത മഴയില്‍ കെട്ടിടം ചോര്‍ന്നൊലിച്ചതോടെ മരുന്നു പായ്‌ക്കറ്റുകള്‍ നനഞ്ഞുകുതിര്‍ന്നു. ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വലിയ നഷ്ടം ഒഴിവാക്കിയത്. നനഞ്ഞ പായ്‌ക്കറ്റുകള്‍ തൊട്ടടുത്തുള്ള പാലിയേറ്റീവ് റൂമിലേക്കു മാറ്റി മരുന്നുകള്‍ പുറത്തെടുത്തു സൂക്ഷിക്കുകയായിരുന്നു. എങ്കിലും ഇന്നലെ ഒരു മണിക്കൂറോളം മരുന്നു വിതരണം തടസപ്പെടാനും ഇടയായി.

കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലായ കെട്ടിടത്തില്‍ ജോലിചെയ്യുന്നത് ഭീതിയോടെ ആണെന്ന് ജീവനക്കാരും പറയുന്നു. മേല്‍ക്കൂരയിലെ ഇളകിയ ഓടുകള്‍ക്കിടയിലൂടെയും ഭിത്തി പൊട്ടിയ ഭാഗത്തുകൂടിയുമാണ് മഴവെളളം അകത്തേക്ക് ശക്തിയായി വീഴുന്നത്. ജീവനക്കാര്‍ കുട നിവര്‍ത്തിയും ബക്കറ്റ് വച്ചും മരുന്നു പായ്‌ക്കറ്റുകളിലേക്ക് വെളളം വീഴാതെ തടഞ്ഞെങ്കിലും മഴ ശക്തമായപ്പോള്‍ ഇതെല്ലാം വിഫലമായി.

ഫാര്‍മസി കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ അടിയിലെ തട്ടില്‍ കെട്ടി നിന്ന മഴവെളളം വിടവുകള്‍ക്കിടയിലൂടെ മുറിയിലേക്ക് വീഴുകയാണ്. കാല്‍പ്പാദം മുങ്ങുന്ന നിലയിലാണ് മുറിയില്‍ വെളളം കെട്ടി നില്‍ക്കുന്നത്. ഫാന്‍ സ്ഥാപിച്ചിരിക്കുന്ന ഹുക്കുകള്‍ വഴിയും വെളളം വാര്‍ന്നു വീഴുന്നുണ്ട്. സ്വിച്ച് ബോര്‍ഡുകളിലേക്ക് വെളളം ഇറങ്ങിയതിനാല്‍ ഫാര്‍മസിയിലെ ലൈറ്റുകളും മരുന്നു സൂക്ഷിക്കുന്ന ഫ്രിഡ്ജും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയായി.

പാലിയേറ്റീവ് റൂമില്‍ ഷെല്‍ഫുകളില്ലാത്തതിനാല്‍ മരുന്നു പാക്കറ്റുകള്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിനാല്‍ രോഗികള്‍ കൊണ്ടുവരുന്ന കുറിപ്പടി നോക്കി മരുന്നു തിരഞ്ഞെടുക്കുന്നതിന് ഏറെ സമയം വേണ്ടിവരുന്നു.

ഇത്തവണ മഴ തുടങ്ങിയപ്പോള്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ ഒരു ഭാഗത്ത് ടാര്‍പ്പോളിന്‍ വലിച്ചു കെട്ടിയിരുന്നു. ഇതുകൊണ്ടും ചോര്‍ച്ച തടയാന്‍ കഴിയുന്നില്ല.

ഫാര്‍മസി കെട്ടിടം താല്‍ക്കാലികമായി സംരക്ഷിക്കുന്നതിന് മേല്‍ക്കൂരയ്‌ക്കു മുകളില്‍ റൂഫ് സ്ഥാപിക്കണമെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ട് കഴിഞ്ഞ കാലവര്‍ഷത്തിനു മന്‍പേ നഗരസഭയ്‌ക്ക് പലതവണ കത്തു നല്‍കിയിരുന്നു. എസ്റ്റിമേറ്റിനെച്ചൊല്ലിയുളള തര്‍ക്കം കാരണം പണി തുടങ്ങാനായിട്ടില്ല. 20 ലക്ഷത്തിന്റെ എസ്റ്റിമേറ്റാണ് മുനിസിപ്പല്‍ എന്‍ജിനീയര്‍ നല്‍കിയത്. എന്നാല്‍ ഇതിലും കുറഞ്ഞതുകക്ക് പുതിയ എസ്റ്റിമേറ്റ് നല്‍കണമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പങ്കെടുത്ത ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി യോഗം ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇത് സംബന്ധിച്ച യാതൊരു നടപടികളും ഉണ്ടായില്ല. കെട്ടിടം ചോര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടും നഗരസഭാ അധികൃതരുടെ ഭാഗത്തു നിന്ന് കാര്യക്ഷമമായ ഇടപെടലുണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

Samskriti

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

Samskriti

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.