ന്യൂദല്‍ഹി: കേരളത്തിലെയും തമിഴ്നാട്ടിലെയും ബിജെപി, വിഎച്ച്പി നേതാക്കളെ വധിക്കാന്‍ മുസ്ലിം ഭീകരസംഘടനയായ ഐഎസ് പദ്ധതിയിട്ടതായി ദല്‍ഹി പോലീസ്. കഴിഞ്ഞ മാസം പിടിയിലായ മലയാളി ഐഎസ് ഭീകരന് ഇത് സംബന്ധിച്ച് മൊഴി നല്‍കിയതായും പോലീസ് വ്യക്തമാക്കി.
കണ്ണൂര്‍ സ്വദേശി ഷാജഹാന് വെള്ളുവക്കണ്ടിയാണ് പിടിയിലായത്. രണ്ട് സംസ്ഥാനങ്ങളിലും ഭീകരാക്രമണങ്ങള്‍ നടത്തി നേതാക്കളെ വകവരുത്താനുള്ള പദ്ധതിയുടെ നേതൃത്വം ഇയാള്‍ക്കായിരുന്നു. ഷാജഹാന് പിടിയിലായെങ്കിലും രാജ്യത്ത് ഐഎസ് റിക്രൂട്ട്മെന്റില്‍ മുന്നിലുള്ള കേരളത്തിലെ പദ്ധതി ഭീകരസംഘടന ഉപേക്ഷിച്ചിട്ടില്ലെന്നാണ് പോലീസ് കരുതുന്നത്. ഷാജഹാനെ ചോദ്യം ചെയ്ത് വരികയാണ്.
സിറിയ, തുര്‍ക്കി എന്നിവിടങ്ങളിലെ ഐഎസ് നേതൃത്വവുമായി ഷാജഹാന് ബന്ധമുണ്ട്. തുര്‍ക്കിയില്‍ വെച്ചാണ് ദക്ഷിണേന്ത്യയിലെ സ്ഫോടനങ്ങളുടെ പദ്ധതി തയ്യാറാക്കിയത്. സിറിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് വ്യാജ പാസ്പോര്‍ട്ടുമായി തുര്‍ക്കിയിലെത്തിയ ഷാജഹാന് പിടിയിലായത്. തുടര്‍ന്ന് ഇയാളെ തുര്‍ക്കി പോലീസ് തിരിച്ചയച്ചു.
യുഎസ് ചാരസംഘടനയായ സിഐഎഇത് സംബന്ധിച്ച് ദല്‍ഹി പൊലീസിന് വിവരം നല്കി. ഷാജഹാന് ദല്‍ഹിയിലെത്തുന്ന വിമാനത്തിന്റെ വിശദാംശങ്ങള്‍ സിഐഎ കൈമാറി.
മുഹമ്മദ് ഇസ്മായിന് മൊയ്തീന് എന്ന പേരില്‍ വ്യാജപാസ്പോര്‍ട്ട് ഉപയോഗിച്ച് ചെന്നൈ വിമാനത്താവളം വഴി നേരത്തെയും തുര്ക്കിയിലെത്തിയിരുന്നതായി ഷാജഹാന് സമ്മതിച്ചു. സിറിയന്‍ അതിര്‍ത്തി വരെയെത്താന്‍ സാധിച്ചു. എന്നാല്‍ ഐഎസ് സ്വാധീനമേഖലയിലേക്ക് കടക്കാന്‍ ശ്രമിക്കവെ പോലീസ് അറസ്റ്റ് ചെയ്ത് തിരിച്ചയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: