ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ നഗരമായ മെഡാനിലെ വിമാനത്താവളത്തില്‍ രണ്ടു യാത്രാവിമാനങ്ങള്‍ റണ്‍വേയില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ലയണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിംഗ്സ് എയര്‍ക്രാഫ്റ്റും ലയണ്‍ എയര്‍പ്ലെയ്നും തമ്മിലാണ് റണ്‍വേയില്‍ കൂട്ടിയിടിച്ചത്. മെഡാനിലെ കൗലനാമു വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം ടാക്സിവേയില്‍ ഇട്ടിരിക്കുകയായിരുന്ന ലയണ്‍ എയര്പ്ലെയ്നില് വിംഗ്സ് എയര്‍ലൈന്‍ ഇടിക്കുകയായിരുന്നു.
കൂട്ടിയിടിയില്‍ വിംഗ്സ് എയര്‍ ക്രാഫ്റ്റിന്റെ വലതുചിറകിനും ലയണ്‍ എയര്‍ പ്ലെയ്നിന്റെ ഇടത് ചിറകിനും കേടുപാട് പറ്റി.
2016 ല്‍ ലയണ്‍ ഗ്രൂപ്പിന്റെ തന്നെ വിമാനം മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ചിരുന്നു. 2013 ല്‍ നിയന്ത്രണം കൈവിട്ടുപോയ ലയണ്‍ എയര്‍ ജെറ്റ് റണ്‍വേയില്‍ നിന്നും തെന്നി ബാലിയിലെ കടലില്‍ തകര്‍ന്നു വീണിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നെങ്കിലും ആളപായം ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: