Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രാമനുണ്ണിയുടെ ദുഃഖം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 09:37 pm IST
in Vicharam

ആറ് മാസത്തിനകം സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി ഇസ്ലാമായില്ലെങ്കില്‍ എന്തൊക്കെയോ അനര്‍ത്ഥം സംഭവിക്കുമെന്ന് ചിലര്‍ വീമ്പിളക്കുന്നതായി കേള്‍ക്കുന്നുണ്ട്. ഒരുവനെ ശാരീരികമായി ഇല്ലാതാക്കുന്നത് ഒരുതരം ഭീരുത്വമാണ്. അത് അത്ര വലിയ കാര്യമൊന്നുമല്ല. കെ.പി. രാമനുണ്ണിയുടെ ഭൗതികശരീരത്തോട് മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ. അദ്ദേഹത്തിന്റെ ആശയങ്ങളെ ഇല്ലായ്‌മചെയ്യാനാവില്ല. മതഭ്രാന്തന്മാര്‍ ക്രൂരമായി കൊല ചെയ്തിട്ടും മതപരിഷ്‌കര്‍ത്താവായിരുന്ന ചേകന്നൂര്‍ മൗലവിയുടെ ആശയങ്ങള്‍ ഇപ്പോഴും സജീവമാണല്ലോ.

ഒരുവന്‍ ഭൂമിയില്‍ ജനിക്കുന്നതോടുകൂടിത്തന്നെ അവന്റെ ഭാവി കുറിക്കപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം. വിധിയെ തടുക്കാന്‍ ആര്‍ക്കും ആവില്ല. ആരെങ്കിലുമൊരാള്‍ ഇസ്ലാമായി മാറിയ കാരണം ചിരഞ്ജീവിയാകാനൊന്നും പോകുന്നില്ലല്ലോ? അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഭാരതത്തെ ആക്രമിച്ച് മടങ്ങുമ്പോള്‍ ഭാരതത്തില്‍നിന്ന് ഒരു യോഗിവര്യനെകൂടി കൊണ്ടുപോകണമെന്ന് ആഗ്രഹം ജനിച്ചു. അതിനുവേണ്ടി പടയാളികളെയും ഏര്‍പ്പാടാക്കി. ഈ പടയാളികള്‍ ഒരു യോഗിവര്യന്റെ മുന്നില്‍നിന്ന് തിരിച്ചുപോയത് എങ്ങനെയാണെന്ന് നാം കേട്ടിട്ടുണ്ടല്ലോ? അത്തരം ഒരു വിശ്വാസ പ്രമാണത്തില്‍ വിശ്വസിക്കുന്നവര്‍ രാമനുണ്ണിക്കെതിരായ ഭീഷണിയുടെ പൊള്ളത്തരം തിരിച്ചറിയും.

ഇതൊക്കെയാണെങ്കിലും രാമനുണ്ണി ചെറുതല്ലാത്ത അപരാധമാണ് ചെയ്തിരിക്കുന്നത്. ഇന്നുവരെ ലോകം കണ്ടിട്ടുള്ളതില്‍വച്ച് പഴക്കമേറിയതും ഉദാത്തമായതുമാണ് ഹിന്ദു സംസ്‌കൃതി. അതുപോലെയൊന്ന് ഇനി ഉണ്ടാകാനും പോകുന്നില്ല. ഇതര മതസ്ഥര്‍ക്ക് ആരാധനാലയങ്ങള്‍ പണിതുകൊടുക്കുന്ന സംസ്‌കൃതി, ലോകാഃ സമസ്താഃ സുഖിനോ ഭവന്തു- സകല മാനവര്‍ക്കും ഇതര ജീവജാലങ്ങള്‍ക്കും സൗഖ്യം മാത്രം ആഗ്രഹിക്കുന്ന സംസ്‌കൃതി. ദിവസവും ഉറക്കമുണര്‍ന്നാല്‍ പാദങ്ങള്‍ ഭൂമിയില്‍ വെയ്‌ക്കുന്നതിനു മുമ്പ് ഭൂമിദേവിയോട് ക്ഷമചോദിക്കാന്‍ പഠിപ്പിക്കുന്ന സംസ്‌കൃതി. ഒരു മരം മുറിക്കേണ്ടി വന്നാല്‍ ആ മരത്തില്‍ വസിക്കുന്ന പക്ഷികളോടും പൂമ്പാറ്റകളോടും ക്ഷമ ചോദിക്കുന്ന സംസ്‌കൃതി. ഇതിനെയാണ് വിശ്വാസത്തിന്റെ പേരില്‍ അവിശ്വാസികള്‍ക്ക് ജീവിക്കാനുള്ള അടിസ്ഥാന അവകാശം പോലും നിഷേധിക്കുന്ന അപരിഷ്‌കൃത രീതിയുമായി തുല്യം ചാര്‍ത്താന്‍ രാമനുണ്ണി ശ്രമിച്ചത്!

മഹാത്മാഗാന്ധിയെക്കുറിച്ചും അഹിംസയെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്നവരാണ് നടുറോഡില്‍ ഒരു മിണ്ടാപ്രാണിയെ വെട്ടിക്കൊന്ന് ഭക്ഷണമാക്കിയത്. ഒരു പീഡയെറുമ്പിനും വരുത്തരുതെന്ന് ഉപദേശിച്ചഗുരുദേവന്റെ നാട്ടിലാണ് പോത്തുത്‌സവങ്ങള്‍ നടത്തി ചിലര്‍ ആഹ്‌ളാദിക്കുന്നത്. ഇതിനെതിരെയൊന്നും രാമനുണ്ണി ശബ്ദിച്ചുകേട്ടിട്ടില്ല.

അനുകരണീയമായ ജീവിത മാതൃകകള്‍കൊണ്ടോ ഉദാത്തമായ തത്വചിന്തകളുടെ പോരിലോ അല്ല ലോകത്തെമ്പാടും ഇസ്ലാം പ്രചരിച്ചിട്ടുള്ളതെന്ന് ലോകചരിത്രം വിളിച്ചറിയിക്കുന്നുണ്ട്. അത്രത്തോളം പുറകോട്ട് പോകണമെന്നില്ല. പാക്കിസ്ഥാന്‍ കവര്‍ന്നെടുക്കാന്‍ നിരുപദ്രവകാരികളായ ഹിന്ദു സമൂഹത്തോട് ‘ഡയറക്ട് ആക്ഷന്‍’ എന്നപേരില്‍ 1946ല്‍ കല്‍ക്കട്ട തെരുവീഥികളില്‍ ചെയ്തുകൂട്ടിയ കൊടുംക്രൂരതകളെ ആര്‍ക്കാണ് മറക്കാനാവുക? നൂറുകണക്കിന് ഹിന്ദു സ്ത്രീകളേയും പെണ്‍കുട്ടികളേയും തട്ടിക്കൊണ്ടുപോയി അപമാനിക്കുകയും ചിലരെ കൊന്നുകളയുകയും ചെയ്തു. രാഷ്‌ട്രീയത്തിന്റെ മറയിട്ട മതഭ്രാന്തുതന്നെയായിരുന്നു ഇത്.

എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ഒരിക്കല്‍ മഹാത്മജി പറയുകയുണ്ടായി. ഇതുപോലെ ഇസ്ലാമിക പാരമ്പര്യത്തില്‍പ്പെടുന്ന ആരെങ്കിലുമൊരാള്‍ പറഞ്ഞതായി രാമനുണ്ണി കേട്ടിട്ടുണ്ടോ? 700 ലധികം ശ്ലോകങ്ങളില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് ഭഗവദ്ഗീത ഉപദേശിച്ചിട്ട് പറയുന്ന ഒരു കാര്യമുണ്ട്- ”ഞാന്‍ പറഞ്ഞതുകൊണ്ടുമാത്രം നീ ഇത് അംഗീകരിക്കണമെന്നില്ല, സ്വന്തമായി മനനം ചെയ്ത് ഉചിതമായ തീരുമാനം കൈക്കൊള്ളാം”. എന്നെ അനുസരിച്ചില്ലെങ്കില്‍ ക്രൂരമായി ശിക്ഷിക്കുക മാത്രമല്ല, പകരത്തിന് ആളെ ഏര്‍പ്പാടാക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന രീതിയും മേല്‍വിവരിച്ച സംസ്‌കൃതിയും തമ്മില്‍ ഏതു വിധമാണ് ഒന്നാകുകയെന്ന് രാമനുണ്ണിക്ക് വിശദീകരിക്കാമോ? മൃതദേഹത്തിനോടുപോലും വൈരം കാട്ടുന്ന രീതി എവിടെ, യുക്തിവാദിക്കുപോലും ഇടം നല്‍കുന്ന ഹിന്ദു സംസ്‌കൃതി എവിടെ? സൗമ്യശീലരായ ഹിന്ദു സമൂഹം അനങ്ങാതിരുന്നിട്ടും ഈ തീട്ടൂരം എവിടെനിന്നുണ്ടായിയെന്ന് രാമനുണ്ണി ചിന്തിക്കുന്നത് ഉചിതമായിരിക്കും.

രാമനുണ്ണിക്ക് വന്ന ഭീഷണിക്കത്ത് സൂക്ഷ്മമായ പരിശോധനയ്‌ക്ക് വിധേയമാക്കണം. ഒരുപക്ഷേ അത് രാമനുണ്ണിതന്നെ എഴുതിച്ചതാണെങ്കിലോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ സിപിഎം വിട്ടു നല്‍കിയത് അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍,ഇഡി സംഘത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാതെ പൊലീസ്

Kerala

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

India

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

Kerala

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

മമതയുടെ വലംകയ്യായിരുന്ന കകോലി ഘോഷ് ബിജെപിയിലേക്ക്? സുവേന്ദു അധികാരിയെ കണ്ട ശേഷം തൃണമൂലിലെ മുഴുവന്‍ പദവികളും രാജിവെച്ചു

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

രാജ്യത്തെ ഞെട്ടിച്ച ലഹരിവേട്ട! പാകിസ്ഥാനിൽ നിന്നെത്തിയ 1,150 കോടിയുടെ രാസലഹരി പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.