Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രാമനുണ്ണിയുടെ ദുഃഖം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 09:37 pm IST
in Vicharam

ആറ് മാസത്തിനകം സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി ഇസ്ലാമായില്ലെങ്കില്‍ എന്തൊക്കെയോ അനര്‍ത്ഥം സംഭവിക്കുമെന്ന് ചിലര്‍ വീമ്പിളക്കുന്നതായി കേള്‍ക്കുന്നുണ്ട്. ഒരുവനെ ശാരീരികമായി ഇല്ലാതാക്കുന്നത് ഒരുതരം ഭീരുത്വമാണ്. അത് അത്ര വലിയ കാര്യമൊന്നുമല്ല. കെ.പി. രാമനുണ്ണിയുടെ ഭൗതികശരീരത്തോട് മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ. അദ്ദേഹത്തിന്റെ ആശയങ്ങളെ ഇല്ലായ്‌മചെയ്യാനാവില്ല. മതഭ്രാന്തന്മാര്‍ ക്രൂരമായി കൊല ചെയ്തിട്ടും മതപരിഷ്‌കര്‍ത്താവായിരുന്ന ചേകന്നൂര്‍ മൗലവിയുടെ ആശയങ്ങള്‍ ഇപ്പോഴും സജീവമാണല്ലോ.

ഒരുവന്‍ ഭൂമിയില്‍ ജനിക്കുന്നതോടുകൂടിത്തന്നെ അവന്റെ ഭാവി കുറിക്കപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം. വിധിയെ തടുക്കാന്‍ ആര്‍ക്കും ആവില്ല. ആരെങ്കിലുമൊരാള്‍ ഇസ്ലാമായി മാറിയ കാരണം ചിരഞ്ജീവിയാകാനൊന്നും പോകുന്നില്ലല്ലോ? അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഭാരതത്തെ ആക്രമിച്ച് മടങ്ങുമ്പോള്‍ ഭാരതത്തില്‍നിന്ന് ഒരു യോഗിവര്യനെകൂടി കൊണ്ടുപോകണമെന്ന് ആഗ്രഹം ജനിച്ചു. അതിനുവേണ്ടി പടയാളികളെയും ഏര്‍പ്പാടാക്കി. ഈ പടയാളികള്‍ ഒരു യോഗിവര്യന്റെ മുന്നില്‍നിന്ന് തിരിച്ചുപോയത് എങ്ങനെയാണെന്ന് നാം കേട്ടിട്ടുണ്ടല്ലോ? അത്തരം ഒരു വിശ്വാസ പ്രമാണത്തില്‍ വിശ്വസിക്കുന്നവര്‍ രാമനുണ്ണിക്കെതിരായ ഭീഷണിയുടെ പൊള്ളത്തരം തിരിച്ചറിയും.

ഇതൊക്കെയാണെങ്കിലും രാമനുണ്ണി ചെറുതല്ലാത്ത അപരാധമാണ് ചെയ്തിരിക്കുന്നത്. ഇന്നുവരെ ലോകം കണ്ടിട്ടുള്ളതില്‍വച്ച് പഴക്കമേറിയതും ഉദാത്തമായതുമാണ് ഹിന്ദു സംസ്‌കൃതി. അതുപോലെയൊന്ന് ഇനി ഉണ്ടാകാനും പോകുന്നില്ല. ഇതര മതസ്ഥര്‍ക്ക് ആരാധനാലയങ്ങള്‍ പണിതുകൊടുക്കുന്ന സംസ്‌കൃതി, ലോകാഃ സമസ്താഃ സുഖിനോ ഭവന്തു- സകല മാനവര്‍ക്കും ഇതര ജീവജാലങ്ങള്‍ക്കും സൗഖ്യം മാത്രം ആഗ്രഹിക്കുന്ന സംസ്‌കൃതി. ദിവസവും ഉറക്കമുണര്‍ന്നാല്‍ പാദങ്ങള്‍ ഭൂമിയില്‍ വെയ്‌ക്കുന്നതിനു മുമ്പ് ഭൂമിദേവിയോട് ക്ഷമചോദിക്കാന്‍ പഠിപ്പിക്കുന്ന സംസ്‌കൃതി. ഒരു മരം മുറിക്കേണ്ടി വന്നാല്‍ ആ മരത്തില്‍ വസിക്കുന്ന പക്ഷികളോടും പൂമ്പാറ്റകളോടും ക്ഷമ ചോദിക്കുന്ന സംസ്‌കൃതി. ഇതിനെയാണ് വിശ്വാസത്തിന്റെ പേരില്‍ അവിശ്വാസികള്‍ക്ക് ജീവിക്കാനുള്ള അടിസ്ഥാന അവകാശം പോലും നിഷേധിക്കുന്ന അപരിഷ്‌കൃത രീതിയുമായി തുല്യം ചാര്‍ത്താന്‍ രാമനുണ്ണി ശ്രമിച്ചത്!

മഹാത്മാഗാന്ധിയെക്കുറിച്ചും അഹിംസയെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്നവരാണ് നടുറോഡില്‍ ഒരു മിണ്ടാപ്രാണിയെ വെട്ടിക്കൊന്ന് ഭക്ഷണമാക്കിയത്. ഒരു പീഡയെറുമ്പിനും വരുത്തരുതെന്ന് ഉപദേശിച്ചഗുരുദേവന്റെ നാട്ടിലാണ് പോത്തുത്‌സവങ്ങള്‍ നടത്തി ചിലര്‍ ആഹ്‌ളാദിക്കുന്നത്. ഇതിനെതിരെയൊന്നും രാമനുണ്ണി ശബ്ദിച്ചുകേട്ടിട്ടില്ല.

അനുകരണീയമായ ജീവിത മാതൃകകള്‍കൊണ്ടോ ഉദാത്തമായ തത്വചിന്തകളുടെ പോരിലോ അല്ല ലോകത്തെമ്പാടും ഇസ്ലാം പ്രചരിച്ചിട്ടുള്ളതെന്ന് ലോകചരിത്രം വിളിച്ചറിയിക്കുന്നുണ്ട്. അത്രത്തോളം പുറകോട്ട് പോകണമെന്നില്ല. പാക്കിസ്ഥാന്‍ കവര്‍ന്നെടുക്കാന്‍ നിരുപദ്രവകാരികളായ ഹിന്ദു സമൂഹത്തോട് ‘ഡയറക്ട് ആക്ഷന്‍’ എന്നപേരില്‍ 1946ല്‍ കല്‍ക്കട്ട തെരുവീഥികളില്‍ ചെയ്തുകൂട്ടിയ കൊടുംക്രൂരതകളെ ആര്‍ക്കാണ് മറക്കാനാവുക? നൂറുകണക്കിന് ഹിന്ദു സ്ത്രീകളേയും പെണ്‍കുട്ടികളേയും തട്ടിക്കൊണ്ടുപോയി അപമാനിക്കുകയും ചിലരെ കൊന്നുകളയുകയും ചെയ്തു. രാഷ്‌ട്രീയത്തിന്റെ മറയിട്ട മതഭ്രാന്തുതന്നെയായിരുന്നു ഇത്.

എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ഒരിക്കല്‍ മഹാത്മജി പറയുകയുണ്ടായി. ഇതുപോലെ ഇസ്ലാമിക പാരമ്പര്യത്തില്‍പ്പെടുന്ന ആരെങ്കിലുമൊരാള്‍ പറഞ്ഞതായി രാമനുണ്ണി കേട്ടിട്ടുണ്ടോ? 700 ലധികം ശ്ലോകങ്ങളില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് ഭഗവദ്ഗീത ഉപദേശിച്ചിട്ട് പറയുന്ന ഒരു കാര്യമുണ്ട്- ”ഞാന്‍ പറഞ്ഞതുകൊണ്ടുമാത്രം നീ ഇത് അംഗീകരിക്കണമെന്നില്ല, സ്വന്തമായി മനനം ചെയ്ത് ഉചിതമായ തീരുമാനം കൈക്കൊള്ളാം”. എന്നെ അനുസരിച്ചില്ലെങ്കില്‍ ക്രൂരമായി ശിക്ഷിക്കുക മാത്രമല്ല, പകരത്തിന് ആളെ ഏര്‍പ്പാടാക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന രീതിയും മേല്‍വിവരിച്ച സംസ്‌കൃതിയും തമ്മില്‍ ഏതു വിധമാണ് ഒന്നാകുകയെന്ന് രാമനുണ്ണിക്ക് വിശദീകരിക്കാമോ? മൃതദേഹത്തിനോടുപോലും വൈരം കാട്ടുന്ന രീതി എവിടെ, യുക്തിവാദിക്കുപോലും ഇടം നല്‍കുന്ന ഹിന്ദു സംസ്‌കൃതി എവിടെ? സൗമ്യശീലരായ ഹിന്ദു സമൂഹം അനങ്ങാതിരുന്നിട്ടും ഈ തീട്ടൂരം എവിടെനിന്നുണ്ടായിയെന്ന് രാമനുണ്ണി ചിന്തിക്കുന്നത് ഉചിതമായിരിക്കും.

രാമനുണ്ണിക്ക് വന്ന ഭീഷണിക്കത്ത് സൂക്ഷ്മമായ പരിശോധനയ്‌ക്ക് വിധേയമാക്കണം. ഒരുപക്ഷേ അത് രാമനുണ്ണിതന്നെ എഴുതിച്ചതാണെങ്കിലോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

India

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

പുതിയ വാര്‍ത്തകള്‍

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.