Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഈ അരുംകൊല ആരെ തോല്‍പ്പിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2017, 09:23 pm IST
in Vicharam

രാജേഷ്

മുമ്പൊരിക്കലുമില്ലാത്തവിധമാണ് തലസ്ഥാന ജില്ലയില്‍ സിപിഎം അക്രമം അരങ്ങുവാഴുന്നത്. ജനപ്രതിനിധികളേയും പട്ടിണിപ്പാവങ്ങളായ, സാധാരണക്കാരായ ജനങ്ങളേയും ആസൂത്രിതമായി വേട്ടയാടുകയാണ്. ഏറ്റവും ഒടുവിലത്തെ നിഷ്ഠുരമായ കൊലപാതകമാണ് ശനിയാഴ്ച രാത്രി നടത്തിയത്. ആര്‍എസ്എസ് ശാഖകഴിഞ്ഞ് മടങ്ങിയ ഇടവക്കോട് ശാഖാ കാര്യവാഹ് കല്ലമ്പള്ളി വിനായക നഗര്‍ കുന്നില്‍ വീട്ടില്‍ രാജേഷിനെയാണ് വെട്ടിക്കൊന്നത്. ബൈക്കിലും ഓട്ടോയിലുമെത്തിയ പത്തംഗ സിപിഎം – ഡിവൈഎഫ്‌ഐ ഗുണ്ടാസംഘമാണ് രാജേഷിനെ വെട്ടിവീഴ്‌ത്തിയത്. ഇടതുകൈ വെട്ടിമാറ്റി സമീപത്തെ പുരയിടത്തിലേക്ക് എറിയുകയായിരുന്നു.

വിനായക നഗറിലെ ഗൗരി സ്റ്റോറില്‍ പാല്‍ വാങ്ങവേ കടയുടെ മുന്നിലിട്ടാണ് സിപിഎം രാക്ഷസര്‍ രക്തദാഹം തീര്‍ത്തത്. സ്ഥലത്ത് ഭീകാരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണിത്. ഇരുകാലുകളില്‍ ഉള്‍പ്പെടെ ശരീരത്തില്‍ 89 വെട്ടേറ്റു. രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന രാജേഷിനെ നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ശ്രീകാര്യം പോലീസാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. അവിടെനിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി പത്തരയോടുകൂടി രാജേഷിന്റെ അന്ത്യം സംഭവിച്ചു. ശ്രീകാര്യത്തെയും പരിസരത്തെയും ഗുണ്ടാ ആക്രമണത്തിലെ മുഖ്യ കണ്ണിയാണ് സിപിഎം പ്രവര്‍ത്തകനായ മുഖ്യപ്രതി മണികണ്ഠന്‍.

കാപ്പ നിയമപ്രകാരം തടവിലായിരുന്ന ഇയാളെ അടുത്തിടെയാണ് വിട്ടയച്ചത്. പാര്‍ട്ടി ലക്ഷ്യം നടപ്പിക്കാനാണോ ഇയാള്‍ക്ക് മോചനം നല്‍കിയതെന്ന സംശയം ശക്തിപ്പെട്ടു. രാജേഷിനെ വെട്ടിനുറുക്കിയത് കണ്ണൂര്‍ ജില്ലയില്‍ സിപിഎം നടത്തുന്ന കൊലപാതകങ്ങളുടെ അതേ രീതിയിലാണ്. ഭീതി പരത്തിയും കൊലവിളി നടത്തിയും പരിസരവാസികളെ അകറ്റി മാരകായുധങ്ങള്‍ പ്രയോഗിച്ച് ശരീരം പലതായി വെട്ടി മാറ്റുകയാണ് അവരുടെ പതിവ്. അതാണ് രാജേഷിന്റെ കാര്യത്തില്‍ ആവര്‍ത്തിച്ചിട്ടുള്ളത്. അത് വ്യക്തമാക്കുന്നത് കണ്ണൂരിലെ കൊടും ക്രിമിനലുകളാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ്.

രണ്ടുമാസത്തിനിപ്പുറമാണ് തിരുവനന്തപുരത്ത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും അവരുടെ വീട്ടുകള്‍ക്കും നേരെ അക്രമം തുരുതുരാ നടക്കുന്നത്. ബിജെപി എവിടെയൊക്കെ ജയിച്ചിട്ടുണ്ടോ അവിടെയെല്ലാം സിപിഎം സായുധസംഘം ചുറ്റിക്കറങ്ങി കലാപം നടത്തിക്കൊണ്ടിരിക്കുന്നു. എവിടെയൊക്കെ ശക്തമായ പ്രവര്‍ത്തനമുണ്ടോ അവിടെയും സംഘര്‍ഷം സൃഷ്ടിക്കുന്നു. ജനങ്ങളെ ഭയവിഹ്വലരാക്കി ചൊല്‍പ്പടിയില്‍ നിര്‍ത്തുക മാത്രമല്ല, ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ കള്ളക്കേസെടുക്കുകയുമാണ്. അത് നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്നു. പോലീസ് തികച്ചും നോക്കുകുത്തികളായി. ബിജെപി സംസ്ഥാന കാര്യാലയം അടിച്ചുതകര്‍ക്കുമ്പോള്‍ ഒരു എസ്‌ഐ അടക്കം അഞ്ച് പോലീസുകാര്‍ ഓഫീസിന് കാവലുണ്ടായിരുന്നു. കാവല്‍ക്കാര്‍ മാര്‍ക്‌സിസ്റ്റ് അക്രമികള്‍ക്കായി ഒഴിഞ്ഞുകൊടുത്തു. ഒരു പോലീസുകാരന്‍ മാത്രമാണ് അക്രമികളെ തടയാന്‍ ശ്രമിച്ചത്. ആ പോലീസുകാരനെ അടിക്കുകയും തൊഴിക്കുകയും ചെയ്യുമ്പോഴും മറ്റ് പോലീസുകാര്‍ കാഴ്ചക്കാരായിരുന്നു.

ബിജെപി സംസ്ഥാന ഓഫീസ് തകര്‍ത്തിട്ടും നിരപരാധിയായ ഒരു യുവാവിനെ സംഘം ചേര്‍ന്ന് വെട്ടിനുറുക്കിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. എന്നാല്‍ രണ്ടു സംഭവങ്ങള്‍ക്കും ശേഷം സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാചാലനായിരിക്കുന്നു; അതാകട്ടെ പ്രതികള്‍ക്ക് വളംവച്ചു നല്‍കുന്ന വിധവും. ആര്‍എസ്എസുകാരെ കയറൂരി വിട്ടിരിക്കുന്നു എന്നാണ് പാര്‍ട്ടി സെക്രട്ടറി പ്രസ്താവിച്ചിരിക്കുന്നത്. സിപിഎം അക്രമം നടക്കും, ജീവന്‍ വേണമെങ്കില്‍ കെട്ടിയിട്ടോളണമെന്ന ഭാവമാണ് പാര്‍ട്ടി സെക്രട്ടറിക്ക്.

ആരെ തോല്‍പ്പിക്കാനാണ് സിപിഎമ്മിന്റെ പോക്ക്? ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തനം ഇല്ലാതാക്കാനോ? ഈ ജന്മം മുഴുവനെടുത്താലും അതിന് സാധിക്കില്ലെന്നുറപ്പാണ്. പിന്നെയോ? ആഭ്യന്തരവകുപ്പ് ഭരിക്കാന്‍ പിണറായി വിജയന് സാധിക്കില്ലെന്ന് പാര്‍ട്ടിയെ ബോദ്ധ്യപ്പെടുത്താനോ? വെടക്കാക്കി തനിക്കാക്കാനുള്ള കോടിയേരിയുടെ ശ്രമത്തിലൂടെ ജനങ്ങളെ ബലികൊടുക്കാന്‍ സാഹചര്യമൊരുക്കുന്നത് അനുവദിച്ചുകൂടാ. അക്രമം നടത്താന്‍ സിപിഎം തന്ത്രപരമായ നീക്കങ്ങളാണ് നടത്തിയത്. കണ്ണൂര്‍ ജില്ലയില്‍ അക്രമവും അശാന്തിയും സൃഷ്ടിച്ചുകൊണ്ടിരുന്ന കൊടും ക്രിമിനലായ കാരായി രാജന് ആ ജില്ലയില്‍ കടക്കാന്‍ കോടതി വിലക്കുണ്ട്.

എറണാകുളത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തിന് നിയോഗിച്ച ഇയാളെ എന്തിനാണ് തിരുവനന്തപുരത്ത് എത്തിച്ചതെന്ന് പരിശോധിക്കേണ്ടതുണ്ട്. കണ്ണൂരിലെ സംഘര്‍ഷങ്ങള്‍ക്ക് മുഖ്യ പങ്കുവഹിച്ചവരിലെ പ്രമുഖരായ സിപിഎം നേതാക്കളെല്ലാം ഭരണമാറ്റത്തോടെ തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ മാത്രമല്ല, ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം ഏല്‍പ്പിച്ചിരിക്കുന്ന എം.വി. ജയരാജനും തലസ്ഥാനത്തുണ്ട്; നിരന്തരമെത്തുന്നു പി. ജയരാജന്‍. കാരായി മിക്ക ഏരിയകളിലും അക്രമികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതായും വിവരമുണ്ട്. ഇത് കൈവിട്ട കളിയാണ്.

ആജ്ഞാനുവര്‍ത്തികളായ പോലീസുകാരെ കാവല്‍ നിര്‍ത്തി പ്രതിയോഗികളെ അരിഞ്ഞുതള്ളുന്നത് അനുവദിച്ചുകൂടാ. സിപിഎമ്മിനെ വെള്ളപൂശാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമവും അക്രമികള്‍ക്ക് പ്രോത്സാഹനമാവുകയാണ്. കോണ്‍ഗ്രസ്സുകാര്‍പോലും സിപിഎം അക്രമത്തില്‍ പൊറുമുട്ടുമ്പോള്‍ ബിജെപിയെയും സിപിഎമ്മിനെയും തുല്യമായി അധിക്ഷേപിക്കുന്നത് ജനങ്ങളും അണികളും തിരിച്ചറിയും. സിപിഎം പൈശാചികതയെ തടയാന്‍ ഒത്തുനീങ്ങിയില്ലെങ്കില്‍ ജനങ്ങളാകെ സിപിഎമ്മിന്റെ ഇരകളാകുമെന്ന് ഓര്‍മ്മപ്പെടുത്തട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

India

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

പുതിയ വാര്‍ത്തകള്‍

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.