Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നിങ്ങള്‍ കയറുന്ന ഹോട്ടല്‍ ഇങ്ങനൊക്കെയാണൊ ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2017, 08:40 pm IST
in Pathanamthitta

പത്തനംതിട്ട: ഭക്ഷണം വിളമ്പുന്നവര്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തി ഹോട്ടല്‍ ഉടമയ്‌ക്ക് സര്‍ട്ടിഫിക്കറ്റ് നല്കണം. ഇവ ഹോട്ടലുടമയുടെ പക്കല്‍ ഉണ്ടായിരിക്കണം. ആറുമാസം കൂടുമ്പോള്‍ പരിശോധന നടത്തണം. അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുന്നവര്‍ക്കും വേണം വൃത്തി. കൈയുറയും മേല്‍ക്കുപ്പായവും ധരിക്കണം.

അടുക്കളയില്‍ ജോലി ചെയ്യുന്നവര്‍ ആറുമാസത്തിലൊരിക്കല്‍ പകര്‍ച്ചവ്യാധികളില്ലെന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തലമുടി മൂടാന്‍ തൊപ്പി ഉപയോഗിക്കണം. കൂടാതെ പച്ചക്കറി അരിയുന്നവര്‍ നിര്‍ബന്ധമായും ഗ്ലൗസ് ഉപയോഗിക്കണം. വസ്ത്രം ധരിക്കാതെ അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ല.

ഭക്ഷണവും ഭക്ഷ്യസാധനങ്ങളും റഫ്രിജറേറ്ററില്‍ സൂക്ഷിച്ചു വയ്‌ക്കുന്നതിനും നിയമങ്ങളുണ്ട്. ഭക്ഷ്യസാധങ്ങള്‍ സൂക്ഷിച്ചു വയ്‌ക്കുമ്പോള്‍ എന്നുമുതലാണു സൂക്ഷിച്ചു വയ്‌ക്കുന്നതെന്നുള്ള സമയവും തീയതിയും രേഖപ്പെടുത്തിയിരിക്കണം.

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും നഖം വെട്ടണം. അലമാരയില്‍ സൂക്ഷിച്ചിരിക്കുന്ന എണ്ണപ്പലഹാരങ്ങള്‍ ഒരിക്കലും കൈകൊണ്ട് എടുത്തു നല്കരുത്. അലമാരയില്‍ എപ്പോഴും ക്ലിപ്പുകള്‍ സൂക്ഷിക്കണം. ഈ ക്ലിപ്പുകള്‍ ഉപയോഗിച്ചുവേണം പലഹാരങ്ങള്‍ എടുത്തു നല്കാന്‍. ചായയില്‍ വിരലിടുവാനും പാടില്ല.

എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. 150 ഡിഗ്രി സെല്‍ഷ്യസില്‍ തിളപ്പിച്ച എണ്ണയിലാണ് പാചകം ചെയ്യേണ്ടത്. മാര്‍ക്കറ്റില്‍നിന്നു വാങ്ങുന്ന പച്ചക്കറികള്‍ ഒരു മണിക്കൂറെങ്കിലും പുളി, മഞ്ഞള്‍, ഉപ്പ് എന്നിവ ഏതെങ്കിലും കലര്‍ത്തിയ വെള്ളത്തില്‍ ഇട്ടുവയ്‌ക്കണം. വിഷാംശമുള്ള പച്ചക്കറികളില്‍ നിന്നും വിഷം നീക്കം ചെയ്ത് ഭക്ഷ്യയോഗ്യമാക്കുന്നതിന്റെ ഭാഗമായാണ് വെള്ളത്തില്‍ ഇടേണ്ടത്. കിഴങ്ങുവര്‍ഗങ്ങള്‍, സവാള തുടങ്ങിയവ തൊലി കളഞ്ഞശേഷം വെള്ളത്തില്‍ കഴുകി മാത്രമേ ഉപയോഗിക്കാവൂ. പാചകം ചെയ്യാന്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നതിലും ശുചിത്വം പാലിക്കണം.

കേടുപാടുകള്‍ വന്ന പാത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. പാത്രങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചാല്‍ പാത്രങ്ങളുടെ മടക്കുകളില്‍ പലപ്പോള്‍ ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ തങ്ങാന്‍ സാധ്യതയുണ്ട്. ഇതു ഭക്ഷ്യവിഷവാധ സൃഷ്ടിക്കും. പാത്രങ്ങള്‍ക്കു മൂടിയുണ്ടായിരിക്കണം. ഒരു പാത്രവും തുറന്നു വയ്‌ക്കാന്‍ പാടില്ല.

ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ കാര്യത്തിലും നിയമങ്ങള്‍ നിലവിലുണ്ട് എന്നാല്‍ ഇവ പാലിക്കുന്നില്ലന്നതാണ് വാസ്തവം. കുടിക്കാനുള്ള ചൂടുവെള്ളം ഒരിക്കലും പ്ലാസ്റ്റിക് പാത്രങ്ങളില്‍ നല്‍കരുത്. സ്റ്റീല്‍ പാത്രങ്ങളിലാണ് കുടിവെള്ളം നല്‍കേണ്ടത്. വെള്ളം സൂക്ഷിച്ചിരിക്കുന്ന പാത്രത്തില്‍നിന്നും ഒരേ പാത്രം ഉപയോഗിച്ചു മാത്രമേ വെള്ളം മറ്റു പാത്രങ്ങളിലേക്കു പകര്‍ത്താവൂ.

ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന വെള്ളം ആറുമാസത്തിലൊരിക്കല്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കണമെന്നും നിയമമുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ വേണം വെള്ളം പരിശോധിക്കാന്‍. എന്നാല്‍, പലപ്പോഴും മറ്റെവിടുന്നെങ്കിലും സാമ്പിള്‍ എടുത്താണ് പരിശോധയ്‌ക്ക് അയയ്‌ക്കുന്നത്.

എന്നാല്‍ ഈ നിയമങ്ങളൊന്നും മിക്ക ഹോട്ടലുകളിലും പാലിക്കപ്പെടുന്നില്ല. അടുക്കളയില്‍ എപ്പോഴും ശുദ്ധജലം വേണം. ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തില്‍ വേണം പച്ചക്കറികള്‍ വൃത്തിയാക്കാന്‍. കുടിവെള്ളം തയാറാക്കുന്നതിലും കൃത്യമായ നിയമങ്ങള്‍ ഉണ്ട്. തിളപ്പിച്ചാറിയ വെള്ളം ആയിരിക്കണം ഹോട്ടലുകളില്‍ വരുന്നവര്‍ക്കു കൊടുക്കേണ്ടത്. അഞ്ചുമിനിറ്റു മുതല്‍ 20 മിനിറ്റുവരെ തിളപ്പിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Kerala

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

India

നിക്കോബാർ ദ്വീപ് വികസനത്തിനെതിരെ എതിർപ്പ് സൃഷ്ടിക്കാൻ രാഹുലിന്റെ സ്കൂബാ ഡൈവിംഗ് ; ചിലവിട്ടത് 26 കോടി ; രാഹുലിന്റെ നീക്കത്തിന് പിന്നിലെന്ത് ?

Kerala

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു, ഒരു മരണം

Kerala

മോദിയുടെ കയ്യിൽ വിദേശരാഷ്‌ട്രത്തലവന്മാർ തുപ്പുന്ന രീതിയിൽ എ ഐ വീഡിയോ ; മലയാളിയായ അൻസാരിയ്‌ക്കെതിരെ പി എം ഓഫീസിനും പരാതി

പുതിയ വാര്‍ത്തകള്‍

ശ്വേത മേനോന്‍ ഇറക്കിയ ‘വുമണ്‍ കാര്‍ഡ്’ പൊളിഞ്ഞു വീണുവെന്ന് നടന്‍ ബാബുരാജ്. കണക്കുകളില്‍ ഗുരുതര പിഴവ്

പത്തനംതിട്ടയില്‍ കേഴമാനെ വെടിവച്ചു കൊന്നു ഇറച്ചിയാക്കിയ നായാട്ട് സംഘം പിടിയില്‍

മുലപ്പാല്‍ സ്വന്തം കുഞ്ഞിന് മാത്രമാകരുത്…സര്‍ക്കാര്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങള്‍ക്കായി 60 ലിറ്റര്‍ മുലപ്പാല്‍ നല്‍കി ഷട്ടില്‍ താരം ജ്വാല ഗുട്ട

‘അമ്മ’യില്‍ സര്‍ക്കാര്‍ ഇടപെടാന്‍ മാത്രം ഒന്നുമില്ലെന്ന് സാംസ്‌കാരിക മന്ത്രി , പ്രശ്‌നങ്ങള്‍ സംഘടനയ്‌ക്കുള്ളില്‍ പരിഹരിക്കപ്പെടണം

സുധീരന്‍ തന്നെ നിരന്തരം വേട്ടയാടുന്നു, ആലപ്പുഴയുടെ രാഷ്‌ട്രീയ മണ്ഡലത്തില്‍ നിന്നും കെട്ടുകെട്ടിച്ചതില്‍ തനിക്കും പങ്ക്- വെളളാപ്പളളി നടേശന്‍

നീറ്റ് യുജി പുനഃപരീക്ഷ സുഗമമായി അവസാനിച്ചു, എഴുതിയത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.