Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മന്ത്രി സുധാകരന് ഒരു മറുപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2017, 08:27 pm IST
in Vicharam

മന്ത്രിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവുമായ ജി. സുധാകരന്‍ ചുമട്ടുതൊഴിലാളികളെ ആക്ഷേപിച്ചും പരിഹസിച്ചും അപമാനിച്ചും സംസാരിച്ചതിനെതിരെ സിപിഐ നേതാവും മുന്‍മന്ത്രിയുമായ കെ.പി. രാജേന്ദ്രന്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തിയതായി വാര്‍ത്ത കണ്ടു. (ജന്മഭൂമി 25-7-17). ജി. സുധാകരന്‍ ഐഎഎസുകാരെയും ഐപിഎസുകാരെയും പലവട്ടം ആക്ഷേപിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റ് ജീവനക്കാരെ ആക്ഷേപിച്ചിട്ടുണ്ട്. സാക്ഷാല്‍ ശങ്കരാചാര്യര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ യോഗക്ഷേമസഭ പ്രതിഷേധം രേഖപ്പെടുത്തിയ വാര്‍ത്തയും ഓര്‍മ്മയില്‍ വരുന്നു. ഇനിയും അദ്ദേഹത്തിന്റെ ആക്ഷേപശരങ്ങള്‍ക്കിരയാകാന്‍ പോകുന്നതാരെന്നു കാത്തിരുന്നു കാണാം.

ചുമട്ടുതൊഴിലാളികെള ആര്‍ക്കും ആക്ഷേപിക്കാം എന്നതാണവസ്ഥ. അവരെ ആക്ഷേപിച്ചാല്‍ ചോദിക്കാനും പറയാനും ആളില്ലെന്ന നില മാറി. അവര്‍ക്കുവേണ്ടി സംസാരിക്കാന്‍ ഇപ്പോള്‍ ആളുകളുണ്ട്. ചുമട്ടുതൊഴിലാളികളെ ആക്ഷേപിക്കാന്‍ എല്ലാ രാഷ്‌ട്രീയനേതാക്കളും ഭരണാധികാരികളും മത്‌സരിച്ച് രംഗത്തുണ്ട്. ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ. കേരളത്തില്‍ അങ്ങോളമിങ്ങോളം വാഹനാപകടത്തില്‍പ്പെട്ട് രക്തം വാര്‍ന്ന് റോഡില്‍ കിടക്കുന്നവരെ ഒരു കൈ സസഹായിക്കാനാൡല്ലാത്ത ദുഃസ്ഥിതി എത്രയോ തവണ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. സാധാരണക്കാര്‍ അത്തരം കാഴ്ച കണ്ടില്ലെന്ന മട്ടില്‍ കടന്നുപോകും. എന്നാല്‍ ചുമട്ടുതൊഴിലാളികള്‍ ഒത്തുകൂടിയിരിക്കുന്ന ഒരിടത്തുപോലും അപകടത്തില്‍പ്പെടുന്നവര്‍ ശ്രദ്ധ കിട്ടാതെ തെരുവില്‍ മരിക്കുന്നില്ല. ഇരകളെ ആശുപത്രിയിലെത്തിക്കുന്നത് പലപ്പോഴും ചുമട്ടുതൊഴിലാളികളായിരിക്കും.

എറണാകുളം ജില്ലാ കളക്ടറും പിന്നീട് ലേബര്‍ കമ്മീഷണറുമായിരുന്ന എം.പി. ജോസഫ് ചാലക്കുടിയില്‍ േറാഡപകടത്തില്‍പ്പെട്ടപ്പോള്‍ സഹായഹസ്തവുമായി ഓടിയെത്തിയത് തൊട്ടടുത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികളായിരുന്നു. പ്രസ്തുത തൊഴിലാളികളുടെ സാമൂഹ്യബോധത്തെ അഭിനന്ദിച്ചുകൊണ്ട്, അവരെ അക്കാര്യം അറിയിക്കണമെന്നും അഭ്യര്‍ഥിച്ചുകൊണ്ട് അദ്ദേഹം പിന്നീട് ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ചെയര്‍മാനായിരുന്ന കെ.സി. വാമദേവന് കത്തെഴുതിയ കാര്യം ഇതെഴുതുന്നയാള്‍ക്കു നേരിട്ടറിയാം. ഒറ്റപ്പെട്ട സംഭവമൊന്നുമല്ലിത്. ചുമട്ടുതൊഴിലാളികളുടെ സമയോചിത ഇടപെടല്‍കൊണ്ട് രക്ഷപ്പെട്ട എത്രയോപേരുണ്ടായിരിക്കും കേരളത്തില്‍.

നോക്കുകൂലിയും കൂലിക്കൂടുതലും ആവശ്യപ്പെടുന്നു, റൗഡിത്തരം കാണിക്കുന്നു, പിടിച്ചുപറിക്കാരെപ്പോലെ പെരുമാറുന്നു, ഭീഷണിപ്പെടുത്തുന്നു, ക്രിമിനലുകളെപ്പോലെ പെരുമാറുന്നു തുടങ്ങിയ ആക്ഷേപങ്ങളാണ് പൊതുവായി ചുമട്ടുതൊഴിലാളികള്‍ക്കെതിരെ ഉയര്‍ന്നുകേള്‍ക്കുന്നത്. ഇതില്‍ കുറെയൊക്കെ വാസ്തവമുണ്ടായിരിക്കാം. എന്നാല്‍ ഇതിന്റെ പിന്നാമ്പുറം മനസ്സിലാക്കുന്നതും ആവശ്യമാണ്. ടിപ്പര്‍ലോറിയും ജെസിബിയും മറ്റും വന്നതോട (5 വര്‍ഷങ്ങള്‍ക്ക് മുമ്പാണിത്) ചുമട്ടുതൊഴിലാളികളുടെ പണി കാര്യമായി കുറഞ്ഞു. ആയിരക്കണക്കിന് ടിപ്പര്‍ ലോറികള്‍ രംഗത്തിറങ്ങിയതോടെ തൊഴിലാളികള്‍ പട്ടിണിയിലായി. യന്ത്രസഹായത്താല്‍ കയറ്റിറക്കു നടന്നതോടെ തൊഴിലാളികള്‍ ‘നോക്കി’ നില്‍ക്കേണ്ട ഗതികേടിലായി. നോക്കുകൂലി ആവശ്യപ്പെടുന്നതും, വിജ്ഞാപനം ചെയ്ത കൂലിയേക്കാള്‍ കൂടുതല്‍ ആവശ്യപ്പെട്ടതും മറ്റും ഈ പശ്ചാത്തലത്തില്‍ കാണേണ്ടതാണ്. എന്നാല്‍ കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിന്റെ പ്രവര്‍ത്തനം വ്യാപകമായതോടെ ഇത്തരം പ്രവണതകള്‍ കാര്യമായി കുറഞ്ഞിട്ടുണ്ട്. ക്ഷേമപദ്ധതി ബാധകമാകാത്ത ചില പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട സംഭവങ്ങളായി ചില ദുഷ്പ്രവണതകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ടാവാം.

ക്രമേണ ഇതും ഇല്ലാതാകും. ഏതായാലും ചുമട്ടുതൊഴിലാളികളെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. സ്വാനുഭവത്തില്‍നിന്ന് ഒരു കാര്യം പറയാം. രാഷ്‌ട്രീയക്കാരിലും സിനിമാക്കാരിലും പോലീസുകാരിലും സര്‍ക്കാര്‍ ജീവനക്കാരിലും അധ്യാപകരിലും മറ്റും ഉള്ളതില്‍ കൂടുതലൊന്നും (എന്നുവച്ചാല്‍ കൂടിയ നിരക്കില്‍) ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ചുമട്ടുതൊഴിലാളികളില്‍ ഉണ്ടാവാന്‍ സാധ്യതയില്ല. അവരുടെ ജോലിയുടെ കഠിനസ്വഭാവവും ജോലിസാഹചര്യങ്ങളും, ജോലിയുടെ അനിശ്ചിത്വവും മറ്റും കണക്കിലെടുക്കുമ്പോള്‍ ഒരുപക്ഷേ മേല്‍പ്പറഞ്ഞ ‘വെള്ളക്കോളര്‍’ ജോലിക്കാരേക്കാള്‍ ഭേദം ചുമട്ടുതൊഴിലാളികളാണെന്നു പറയേണ്ടിവരും.

തൊഴിലാളിവര്‍ഗ്ഗത്തിന്റെ പേരില്‍ പല അവകാശവാദങ്ങളും ഉന്നയിച്ചുപോരുന്ന പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ യഥാര്‍ത്ഥ തൊഴിലാൡകളോട് ഈ പാര്‍ട്ടിയുടെ നേതാക്കള്‍ ഉള്ളില്‍ക്കൊണ്ടുനടക്കുന്ന നികൃഷ്ട മനോഭാവമാണ് മന്ത്രി സുധാകരനിലൂടെ പുറത്തുവന്നത്.

(കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് മുന്‍ സെക്രട്ടറിയാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

പുതിയ വാര്‍ത്തകള്‍

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.