Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മലമ്പനിയും തിരിച്ചുവരവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2017, 08:49 pm IST
in Vicharam

കേരളം പകര്‍ച്ചവ്യാധികളുടെ പിടിയിലകപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. പകര്‍ച്ചപ്പനികള്‍ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായില്ലെന്ന് മാത്രമല്ല, മലമ്പനികൂടി പടര്‍ന്നുപിടിക്കുകയാണ്. നിര്‍മ്മാര്‍ജ്ജനം ചെയ്തുവെന്ന് കേരളം അഭിമാനിച്ചിരുന്ന മാരക രോഗങ്ങളാണ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നത്.

ഇതര സംസ്ഥാന തൊഴിലാളികളാണ് മലമ്പനി പടര്‍ത്തുന്നത് എന്നായിരുന്നു കേരളത്തിന്റെ വിശദീകരണം. എന്നാല്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ സാന്നിദ്ധ്യംപോലുമില്ലാത്ത പ്രദേശങ്ങളില്‍ തദ്ദേശീയരില്‍ മലമ്പനി പടരുകയാണ്. ഇതാണ് കേരളത്തിന്റെ ആരോഗ്യരംഗത്തെ ഞെട്ടിക്കുന്നത്. മലമ്പനി പടര്‍ത്തുന്ന കൊതുകുകളെ നിര്‍മ്മാര്‍ജനം ചെയ്യാന്‍ പ്രായോഗികമായ പദ്ധതികള്‍ പലതും നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലവത്തായിട്ടില്ല. മാലിന്യമുക്ത കേരളം എന്നത് സ്വപ്‌നമായി അവശേഷിക്കുന്നിടത്താണ് കൊതുകുകള്‍ പെറ്റ് പെരുകുന്നത്.

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടി 2016-2017 വര്‍ഷത്തെ പ്ലാന്‍ഫണ്ടില്‍ നിന്നും 302.9 ലക്ഷം രൂപയാണ് സംസ്ഥാനത്തെ ജില്ലകള്‍ക്കായി വീതിച്ചു നല്‍കിയത്. കൂടാതെ മരുന്നുകള്‍ ലഭ്യമാക്കുന്നതിനായി 62 ലക്ഷം രൂപ കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന് നല്‍കി. 2017-18 വര്‍ഷത്തില്‍ ഏപ്രില്‍-മെയ് മാസങ്ങളിലേക്ക് മാത്രം പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന് 74 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കീടനാശിനികള്‍ ഉപയോഗിക്കാന്‍ മാത്രം 13.9 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. എന്നാല്‍ തുക ചെലവഴിച്ചതല്ലാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എവിടെയും എത്തിയില്ലെന്നതിന്റെ നേര്‍സാക്ഷ്യമാണ് പനിപിടിച്ച കേരളം നല്‍കുന്നത്.

കേരളത്തിലെ ഏറ്റവും പരാജയപ്പെട്ട ആരോഗ്യമന്ത്രിയായി കെ.കെ. ശൈലജ ടീച്ചര്‍ മാറുകയാണ്. ഫലപ്രദമായ നടപടികള്‍ ആവിഷ്‌കരിക്കാനോ വകുപ്പു പ്രവര്‍ത്തനം ഏകോപിപ്പിക്കാനോ അടിയന്തര സാഹചര്യങ്ങളെ അതിജീവിക്കാനോ കഴിയാത്ത തരത്തില്‍ ആരോഗ്യവകുപ്പ് നിശ്ചലമാണ്. ആരോഗ്യപരിപാലനത്തില്‍ വികസിത രാജ്യങ്ങളുടെ നിലവാരത്തെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നുവെന്ന് അവകാശപ്പെട്ട കേരള മാതൃകയാണ് തകര്‍ന്ന് നിലംപൊത്തിയിരിക്കുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിവരെയുള്ള ത്രിതല സംവിധാനം ഉണ്ടായിട്ടും ഒരു പനി വന്നാല്‍ വിറയ്‌ക്കുന്ന നാടായി കേരളം മാറിയിരിക്കുന്നു. ഈ തകര്‍ച്ചയുടെ ഉത്തരവാദിത്വം ആരോഗ്യവകുപ്പ് ഏറ്റെടുക്കണം. പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ കഴിയാതെ ആശുപത്രി സംവിധാനങ്ങള്‍ സ്തംഭിച്ചുനില്‍ക്കുമ്പോഴും കേരളത്തിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിക്കാന്‍ ആരോഗ്യവകുപ്പിന് യഥാസമയം കഴിഞ്ഞില്ല.

കേരളത്തിലെ സമഗ്രമായ ആരോഗ്യനയം രൂപീകരിക്കാനും സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. കേന്ദ്രതലത്തില്‍ ആരോഗ്യനയം രൂപീകരിച്ചതിന് ശേഷവും സംസ്ഥാന സര്‍ക്കാറിന്റെ നടപടികള്‍ക്ക് പൂര്‍ണത കൈവന്നിട്ടില്ല. രോഗികളും ചികിത്സാസംവിധാനങ്ങളും കേരളത്തിന്റെ സാമൂഹ്യസാഹചര്യങ്ങളും കണക്കിലെടുത്ത് ഫലപ്രദമായ ആരോഗ്യനയം രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അക്കാര്യത്തില്‍ ഫലപ്രദമായി വിജയിച്ചിട്ടില്ല. കേരളത്തിലെ സ്വകാര്യ ആശുപത്രികളെ കണക്കിലെടുക്കാതെ ആരോഗ്യരംഗത്തെ നടപടികള്‍ പൂര്‍ണമാവില്ല. സ്വകാര്യ വന്‍കിട ആശുപത്രികള്‍ കഴുത്തറുപ്പന്‍ കച്ചവടത്തിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന ആരോപണം വസ്തുനിഷ്ഠമാണ്. ഇത്തരം സ്ഥാപനങ്ങളെ സാമൂഹിക നിയന്ത്രണങ്ങള്‍ വിധേയമാക്കേണ്ടതുണ്ട്.

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സംസ്ഥാനത്തിന് കഴിയുന്നില്ല. ദേശീയ ആരോഗ്യദൗത്യം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷമായി കിട്ടിയ തുക 1142.97 കോടി രൂപയാണ്. 2016-2017 സാമ്പത്തിക വര്‍ഷത്തെ കേന്ദ്രവിഹിതം മാത്രം 303.3 കോടി രൂപയാണ്. സംസ്ഥാനവിഹിതം 202.2 കോടി രൂപയാണ്. എന്നാല്‍ ഇതില്‍ ആകെ 368.24 കോടി രൂപ മാത്രമാണ് വിനിയോഗിച്ചത്. പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പ് കണക്കിലെടുത്താന്‍ സ്ഥിതി ദയനീയമായിരിക്കും.

ഉയര്‍ന്ന സാക്ഷരത, ജീവിത നിലവാരം എന്നിവയില്‍ മുന്നില്‍ നില്‍ക്കുന്നുവെന്നവകാശപ്പെടുന്ന കേരളത്തില്‍ ആരോഗ്യമേഖലയുടെ തകര്‍ച്ച കണ്ണു തുറപ്പിക്കേണ്ടതാണ്. ആരോഗ്യമേഖലയുടെയും സാമൂഹ്യസംഘടനകളുടെയും റെസിഡന്‍സ് അസോസിയേഷനുകളുടെയും തുടങ്ങി കേരളത്തില്‍ വ്യാപിച്ചുകിടക്കുന്ന സന്നദ്ധസംഘടനകളുടെ സഹായത്തോടെ ആരോഗ്യപ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയണം. കരുത്തുറ്റ ജനകീയാരോഗ്യ പ്രസ്ഥാനത്തിലൂടെ മാത്രമേ ആരോഗ്യകേരളത്തെ യാഥാര്‍ത്ഥ്യമാക്കാനാവൂ. മലമ്പനിയില്‍ നിന്നും പകര്‍ച്ചപ്പനികളില്‍ നിന്നും മുക്തമാകുന്ന ഒരു കേരളത്തെ സാധ്യമാക്കാന്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള പദ്ധതികളാണ് ആവശ്യമായിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

പുതിയ വാര്‍ത്തകള്‍

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.