Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

റെയ്‌സാനക്കുന്നിലെ നവസൂര്യോദയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2017, 06:35 pm IST
in Vicharam

പതിനാലാമത് രാഷ്‌ട്രപതിയായി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതോടെ സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ യാത്ര പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍നിന്ന് കഠിനമായ പരിശ്രമങ്ങളിലൂടെ ഉയര്‍ന്നുവന്നയാള്‍ ഇന്ത്യയുടെ പ്രഥമ പൗരനാവുമ്പോള്‍ അതിന് അര്‍ത്ഥതലങ്ങള്‍ നിരവധിയാണ്.

മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന മണ്‍കുടിലില്‍ ജനിച്ച യാള്‍ക്കും എത്തിപ്പിടിക്കാനാവുന്നതാണ് ഈ പരമോന്നത പദവിയെന്നു വരുമ്പോള്‍ വിവേചനങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമപ്പുറം ഇന്ത്യന്‍ സമൂഹത്തിന്റെ ഉദാരതയും ഊര്‍ജസ്വലതയുമാണ് പ്രകടമാകുന്നത്. മഹാരഥന്മാരുടെ പിന്‍ഗാമിയായി വന്നിരിക്കുന്ന രാംനാഥിന് രാജ്യത്തിന്റെ സര്‍വസൈന്യാധിപനാവാനുള്ള എല്ലാ അര്‍ഹതയും യോഗ്യതയുമുണ്ട്.

ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലെ ഒരു കുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന രാംനാഥ് പാര്‍ലമെന്റേറിയനെന്ന നിലയ്‌ക്കുള്ള പന്ത്രണ്ട് വര്‍ഷത്തിനിടെ നിര്‍ണായകമായ നിരവധി പദവികള്‍ വഹിക്കുകയുണ്ടായി. ദല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി പതിനാറ് വര്‍ഷം അഭിഭാഷകനായ കോവിന്ദ് 2002 ല്‍ ഐക്യരാഷ്‌ട്രസഭയിലും രാജ്യത്തെ പ്രതിനിധീകരിക്കുകയുണ്ടായി.

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി മീരാ കുമാറിനെതിരെ ഏഴ് ലക്ഷത്തിലേറെ വോട്ടുനേടി രാംനാഥ് തിളങ്ങുന്ന വിജയം കരസ്ഥമാക്കിയത് ദേശീയ രാഷ്‌ട്രീയത്തിലും വലിയൊരു വഴിത്തിരിവിനെ കുറിക്കുന്നു. ആരായിരിക്കും ബിജെപിയെ നയിക്കുന്ന എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെന്ന് ഊഹിച്ച് പലരും പല പേരുകളും പറയുകയുണ്ടായി.

രാഷ്‌ട്രപതി എല്ലാവരുമായും കൂടിയാലോചന നടത്തിയശേഷം രാംനാഥായിരിക്കും എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി അധ്യക്ഷന്‍ ദല്‍ഹിയില്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രതിപക്ഷത്തിന് അതൊരു മാസ്റ്റര്‍ സ്‌ട്രോക്കുതന്നെയായിരുന്നു. ബിജെപിയും സംഘപരിവാറും ദളിത് വിരുദ്ധമാണെന്ന് ആസൂത്രിതവും ദുരുപദിഷ്ടവുമായ പ്രചാരണം കൊണ്ടുപിടിച്ചു നടക്കുമ്പോഴാണ് ദളിത് വിഭാഗത്തില്‍പ്പെട്ട, അടിച്ചമര്‍ത്തപ്പെട്ടവരുടെ ഹൃദയവികാരങ്ങള്‍ അടുത്തറിയാവുന്ന ഒരാളെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയത്.

പലരും പ്രതീക്ഷിച്ചതിനു വിരുദ്ധമായി പ്രതിപക്ഷത്തെ ചില പാര്‍ട്ടികളുടെ പിന്തുണപോലും അദ്ദേഹത്തിന് തെരഞ്ഞെടുപ്പില്‍ ലഭിക്കുകയുണ്ടായി. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ രാംനാഥിനെ അറിയില്ലെന്ന് പരിഹസിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സ്ഥാനാരോഹണ ചടങ്ങിന് പങ്കെടുത്തുവെന്നതില്‍ മധുരമായൊരു പ്രതികാരത്തിന്റെ മാസ്മരികതയുണ്ട്.

എഴുപത് വയസ്സാവുന്ന ഇന്ത്യന്‍ ജനാധിപത്യം ഇതിനകം പക്വത നേടേണ്ടതായിരുന്നു. നമ്മുടേത് പ്രാതിനിധ്യ ജനാധിപത്യ സംവിധാനമാണ്. എന്നാല്‍ സ്വാതന്ത്ര്യ ലബ്ധിക്കുശേഷം പതിറ്റാണ്ടുകള്‍ ഭരണം കയ്യടക്കി വച്ചവര്‍ അധികാരത്തിന് പുതിയ അവകാശികളുണ്ടാവുന്നതിനെ തന്ത്രപൂര്‍വം ചെറുത്തുപോന്നു. നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ ഭരിച്ചുകൊള്ളാം എന്ന ധാര്‍ഷ്ട്യമാണ് പുലര്‍ന്നത്.

മതേതരത്വവും സ്ഥിതിസമത്വവുമൊക്കെ കേവലം മുദ്രാവാക്യങ്ങളിലൊതുങ്ങി. ഇരുള്‍പരന്ന ഈ കാലഘട്ടത്തിന് ഇടവേളകള്‍ ഉണ്ടായിരുന്നെങ്കിലും വേണ്ടത്ര വെളിച്ചം പകരാന്‍ അവസരം ലഭിച്ചില്ല. അത്രയ്‌ക്കായിരുന്നു സമസ്ത മേഖലകളിലും വ്യാപിച്ചിരുന്ന അന്ധകാരം. ഈ കഠിനകാലത്തിന് അറുതിവരുത്താനാണ് പാര്‍ലമെന്റിനെ അക്ഷരാര്‍ത്ഥത്തില്‍ ജനാധിപത്യ ശ്രീകോവിലായി കണ്ട് നരേന്ദ്രമോദി എന്ന നായകന്‍ പ്രധാനമന്ത്രിയായി കടന്നുവന്നത്.

ഇത് മഹത്തായ തുടക്കമായിരുന്നു. മൂന്നരവര്‍ഷത്തെ ഭരണംകൊണ്ട് അഴുക്കുകള്‍ പലതും കഴുകിക്കളയാന്‍ കഴിഞ്ഞു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുംകൂടി അവഗണിക്കപ്പെട്ടവര്‍ക്കുംകൂടി അവകാശപ്പെട്ടതാണ് ഈ രാജ്യം എന്ന തോന്നലുണ്ടായി. ഇതിന്റെ പ്രതീകമായി വേണം രാംനാഥ് കോവിന്ദിന്റെ സ്ഥാനാരോഹണത്തെ കാണാന്‍.

ദളിതരായവര്‍ ആദ്യമായല്ല ഉന്നതപദവിയിലെത്തുന്നത്. എന്നാല്‍ ഇവരില്‍ പലരും പേരുകൊണ്ടുമാത്രമായിരുന്നു ദളിതര്‍. അധികാരത്തിലേക്കുള്ള ചവിട്ടുപടികളായി സ്വജനതയെ കണ്ടവര്‍ കുറച്ചൊന്നുമല്ല. ഇതില്‍നിന്നൊക്കെ തികച്ചും വ്യത്യസ്തനാണ് രാംനാഥ് കോവിന്ദ്. ഔന്നത്യത്തിന്റെ പടികള്‍ കയറുമ്പോഴും അധഃസ്ഥിത ജനതയുടെ സങ്കടങ്ങള്‍ മറക്കാത്തയാള്‍. ഇങ്ങനെയൊരാള്‍ക്കുവേണ്ടിയാണ് രാജ്യം കാത്തിരുന്നത്.

ഔദ്യോഗികവസതിയായ റെയ്‌സാനക്കുന്നിലെ ഈ നവസൂര്യോദയത്തിന്റെ പ്രകാശ കിരണങ്ങളുടെ ഊഷ്മളത ഒന്നുവേറെ തന്നെയാണ്. ലോകരാഷ്‌ട്ര സമുച്ചയത്തില്‍ ഇന്ത്യയുടെ സ്ഥാനം ഒന്നാമതായിരിക്കാന്‍ ആഗ്രഹിക്കുന്ന ദേശസ്‌നേഹികള്‍ക്ക് ഇതൊരു അസുലഭ നിമിഷമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

India

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

പുതിയ വാര്‍ത്തകള്‍

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.