കൊച്ചി: ജന്മഭൂമി, സയന്‍സ് ഇന്ത്യ മാസികയുമായിച്ചേര്ന്ന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ ശാസ്ത്രോത്സവ (സ്റ്റുഡന്റ്സ് സയന്‍സ് ഫെസ്റ്റിവല്‍ ഓഫ് കേരള)ത്തിന് സ്വാഗതസംഘം രൂപീകരിച്ചു. തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ആറ് കേന്ദ്രങ്ങളിലാണ് ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്.
ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി തലത്തിലുള്ള കുട്ടികള്‍ക്ക് ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കാം. കേരളത്തിന്റെ സാമൂഹ്യ ജീവിതവുമായി ബന്ധപ്പെട്ട ജലം, കൃഷി, ആരോഗ്യം, ഊര്‍ജ്ജം, മലിനീകരണം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊജക്ടുകള്‍ തയ്യാറാക്കാം. വിജയിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും, മെമന്റോയും നല്‍കും. 8,9,10 ക്ലാസുകള്‍, 11,12 ക്ലാസുകള്‍ തരം തിരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ശാസ്ത്രോത്സവത്തില്‍ സെമിനാറും പ്രദര്‍ശനവും ഉണ്ടാകും.
വിദ്യാര്‍ത്ഥികള്‍ക്ക് പ്രമുഖ ശാസ്ത്രജ്ഞന്മാരുമായി സംവദിക്കുന്നതിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഭാവി പഠനത്തിന് വേണ്ട മാര്‍ഗനിര്‍ദേശം നല്‍കും. കൂടാതെ ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരവും ഒരുക്കും. എറണാകുളം ബിടിഎച്ചില്‍ നടന്ന സ്വാഗതസംഘ രൂപീകരണയോഗത്തില്‍ കേന്ദ്രമന്ത്രി ഹര്ഷവര്ദ്ധന് മുഖ്യരക്ഷാധികാരിയും, സെന്‍ട്രല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ വി.പി.ജോയി ചെയര്‍മാനും, വിപിന്‍ കൂടിയേടത്ത് ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.
യോഗം സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ ഡോ. എആര്‍എസ് മേനോന് ഉദ്ഘാടനം ചെയ്തു. ജന്മഭൂമി എംഡി എം.രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. വിജ്ഞാന്‍ഭാരതി സെക്രട്ടറി ജനറല്‍ എ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാര്‍, വിജ്ഞാന് ഭാരതി ദക്ഷിണ മേഖല ഓര്‍ഗനൈസിംഗ് സെക്രട്ടറി വിവേകാനന്ദ പൈ എന്നിവര്‍ സംസാരിച്ചു. ജന്മഭൂമി കോഴിക്കോട് യൂണിറ്റ് മാനേജര്‍ വിപിന്‍ കൂടിയേടത്ത് സ്വാഗതവും ന്യൂസ് എഡിറ്റര്‍ പി.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: