Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

നിര്‍വൃതിയുടെ ഭക്ത്യാനുരാഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2017, 05:31 pm IST
in Travel

വാക്ക് തോല്‍ക്കുന്നിടത്താവണം കാഴ്‌ച്ചയെഴുത്ത്. നോട്ടം ഏല്‍ക്കാത്തിടത്ത് അക്ഷരം കൈപിടിക്കാന്‍ വരും. നിഷ്‌കളങ്കമായ പാപംപോലെ അറിവ് അറിവില്ലായ്‌മയായി യാത്രയും സഞ്ചാരമൊന്നും നിര്‍വചനത്തിലൊതുങ്ങാത്ത നിര്‍വഹണ സന്ധിയില്‍ ആന്തരികമായൊരു ദേശാടനം പോലെയായിരുന്നു അത്.

പൂര്‍ണ്ണമായെന്നു മായാവിചാരമുണര്‍ത്തുന്ന അര്‍ധവിരാമംപോലെ ഒന്ന്്. പിന്നീടാണ് പൂര്‍ണ്ണമായെന്നറിഞ്ഞത്. സന്നിധിയിലേക്കു ദേവി വിളിക്കുകയായിരുന്നു എന്നാണ് വിശ്വാസം. അല്ലെങ്കില്‍ വേളാങ്കണ്ണിയില്‍ നിന്നും അത്രയൊക്കെ താണ്ടി ഇത്രയ്‌ക്കങ്ങുപോരുമായിരുന്നോ. രണ്ടിടത്തും അമ്മ. സര്‍വവ്യാപിയായ പ്രപഞ്ച മാതാവ്.

ശിക്ഷിക്കാനും രക്ഷിക്കാനും ശക്തിയുള്ളവള്‍. അതുകൊണ്ടാണ് ഇവിടത്തെ ദേവി മഹിഷാസുര മര്‍ദ്ദിനികൂടിയായത്. തൊഴുതു തൃപ്തിയടഞ്ഞ്് പടിയിറങ്ങുമ്പോഴും വീണ്ടും വിടാതെ ഉള്ളില്‍മുട്ടിവിളിക്കുകയാണ് ഈ ചാമുണ്ഡേശ്വരി ക്ഷേത്രം.

പാര്‍വതി ദേവിയുടെ വിവിധാവതാരങ്ങളിലൊന്നായ ദുര്‍ഗ്ഗയുടെ പേരിലുള്ള ഈ ഹിന്ദുക്ഷേത്രത്തിന് വമ്പിച്ചൊരു പുരാവൃത്ത സമൃദ്ധി തന്നെയുണ്ട്. ആയിരം വര്‍ഷങ്ങളുടെ ഇന്നലെകളില്‍ നിന്നും തോരണം ചാര്‍ത്തുന്നൊരു മഹാസ്മൃതി. അകലെ നിന്നേ കാണാം ആകാശപ്പരപ്പിനോടു മൗനമന്ത്രം ചൊല്ലുന്ന നീണ്ടുവലിപ്പമുള്ളൊരു കുന്നില്‍ നെറുകയിലെ ഗോപുരം ചൂടിയ ചാമുണ്ഡേശ്വരി ക്ഷേത്രം.

മരക്കൂട്ടവും പച്ചപ്പുംപൊതിഞ്ഞു നില്‍ക്കുന്ന ചാമുണ്ഡിക്കുന്നില്‍ എങ്ങനെ എത്തുമെന്ന് വെറുതെ സംശയിച്ചേക്കാം. വാഹനങ്ങളെക്കുറിച്ച് ഭാവനചെയ്യാത്ത കാലത്തുപോലും അമ്മയെക്കാണാന്‍ ആളുകള്‍ എത്തിയിരുന്നു. അതിനായി ആയിരം പടികള്‍ ക്ഷേത്രത്തിലേക്കുണ്ട്. ഇപ്പോള്‍ അറ്റംവരെ വണ്ടിചെല്ലുമ്പോള്‍ ആ പടികള്‍ ഉപയോഗിക്കുന്നില്ലെന്നുമാത്രം.

300 വര്‍ഷം മുന്‍പ് മൈസൂര്‍ രാജാക്കന്മാര്‍ വെട്ടിയ റോഡാണ്. ഏനം കൂടാത്ത അതുപിന്നെ സൗകര്യങ്ങളുടെ പുതുമയാക്കി. കുന്നില്‍ മുകളിലെത്തുമ്പോഴാണ് മറ്റൊരതിശയം. റെസ്റ്റോറന്റും ഷോപ്പിങ് കേന്ദ്രങ്ങളുമെല്ലാമുള്ള ചെറിയൊരു പട്ടണം. ഒരു ചുള്ളിക്കമ്പോ ഉണക്കയിലയോ പോലും അലസമായിക്കിടക്കാതെ ശുദ്ധിയുടെ ഒരു മാതൃക ചുറ്റുമുണ്ട്.

മൈസൂറ് മുഴുവനുമുണ്ട് ഈ ശുദ്ധിപത്രക്കാഴ്ച. നമ്മുടെ നാട്ടില്‍ ആഹ്വാനങ്ങളിലും പ്രസംഗങ്ങളിലും മാത്രമായി എല്ലാം ശരിയാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നവര്‍ ഇതൊക്കെ കണ്ട് ഏത്തമിടണം.

സമുദ്ര നിരപ്പില്‍നിന്നും 3485 അടി ഉയരമുള്ള ചാമുണ്ഡിക്കുന്നില്‍ ഇത്തരമൊരു ക്ഷേത്രം എങ്ങനെ ഉണ്ടായി എന്നൊക്കെ ഊഹങ്ങളെ വെല്ലുന്ന അമ്പരപ്പരപ്പിലാകും കാഴ്‌ച്ചക്കാര്‍. വലിയ നീളവും വീതിയും കനവുമുള്ള അനവധി കരിങ്കല്ലുകള്‍ പാകിത്തീര്‍ത്ത ക്ഷേത്രത്തിനകത്തും പുറത്തും ചൂടും തണുപ്പും സമാസമം ചേര്‍ന്നൊരു കാലാവസ്ഥ.

വലിയ ഗോപുര നടയില്‍ നിന്ന് അകത്തേക്ക് ഏതാനും കാല്‍ച്ചുവടുകള്‍ വെച്ചാല്‍ ദേവിയെ തൊഴാം. മനസ്സില്‍ അമ്മയെ പ്രതിഷ്്ഠിച്ച് പുറത്തെ കരിങ്കല്ലുപാകിയ തറയിലൂടെ മൂന്നുപുറവും നടന്നാല്‍ പ്രപഞ്ചമാകെ വലംവെച്ചെന്നു തോന്നും. നമ്മള്‍ ഉള്ളില്‍ തിരഞ്ഞതും നഷ്ടപ്പെട്ടതുമായ തിരിച്ചറിയാനാവാത്ത എന്തോ ഒന്ന്് അപ്പോള്‍ തിരികെകിട്ടും. ക്ഷേത്രം കടന്നു അകലെയാകുമ്പോഴും അതു നമ്മോടൊപ്പമുണ്ട്.

കുന്നില്‍ നിന്നും നോക്കുമ്പോള്‍ മൈസൂര്‍ മുഴുവനും കാണാം. മൈസൂര്‍ കൊട്ടാരവും ആ കാഴ്ചയില്‍ നിറയും. ഇന്നും മൈസൂര്‍ രാജവംശത്തിന്റെ പരിരക്ഷയിലാണ് ക്ഷേത്രം. അവരുടെ പരദേവതയാണ് ചാമുണ്ഡി. പണ്ട് ഇവിടത്തെ ദസറാ ആഘോഷം ഗംഭീരമായിരുന്നു. അലങ്കരിച്ച ആനപ്പുറത്ത് മൈസൂര്‍ രാജാക്കന്മാര്‍ ദേവിയെ എഴുന്നള്ളിച്ചിരുന്നു.

മൈസൂര്‍ കൊട്ടാരത്തിലെ പഴയ ചിത്രങ്ങളില്‍ ചാമുണ്ഡേശ്വരി ക്ഷേത്രവും ആഘോഷങ്ങളും കാണാം.1827ല്‍ മൈസൂര്‍ രാജകുടുംബത്തിലെ കൃഷ്ണരാജ വൊഡേയര്‍ മൂന്നാമന്‍ ക്ഷേത്രം പരിഷ്‌കരിച്ചു. ചാമുണ്ഡി ദേവിയുടെ ദാസരാണ് വൊഡേയര്‍.

ആത്മവിശ്വാസവും ഭക്ത്യാനുരാഗവുമായി ഉയരങ്ങള്‍ താണ്ടിയെത്താന്‍ പറയുകയാണ് കുന്നിനും മലമുകളിലുമുള്ള നമ്മുടെ ക്ഷേത്രങ്ങള്‍. മനുഷ്യര്‍ക്ക് തങ്ങള്‍ക്കൊപ്പമെത്താനുള്ള ദൈവകരുതലുകള്‍. ചാമുണ്ഡിയെ തൊഴുതിറങ്ങുമ്പോള്‍ വീണ്ടും തിരിച്ചു കയറ്റത്തിനുള്ള കാണാവാഹനമായി മനസ്സ് മാറുന്നുണ്ടോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

India

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

India

‘ ആടിനെ ബലിയർപ്പിക്കുന്നത് ഇന്ന് കാണിച്ച് തരും ‘ ; ബക്രീദ് ദിനത്തിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ; മുഖ്യപ്രതി ആസാദിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

ബംഗാളിലെ ബിജെപി കാര്യകര്‍ത്തയായ സ്മിത ബറുവ (വലത്ത്)
India

മമതാ നിങ്ങള്‍ അവിടുത്തെ സ്ത്രീകളുടെ ഭീതി കണ്ടില്ല, പകരം ഗുണ്ടകളുടെ അഴിഞ്ഞാട്ടം നിശ്ശബ്ദം അനുവദിച്ചു, ബംഗാള്‍ കൈവിട്ടു

പുതിയ വാര്‍ത്തകള്‍

വെളളാപ്പളളി നടേശനെ സന്ദര്‍ശിച്ച മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍

നടി ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്

ഏത് വ്യായാമമാണ് ഏറ്റവും കൂടുതൽ കലോറി കത്തിക്കുന്നത് ? നിങ്ങളുടെ വ്യായാമ ദിനചര്യയിൽ ഇത് എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം

പാകിസ്ഥാനി എന്ന് പറയാനല്ല , ഇന്ത്യൻ എന്ന് പറയാനാണ് എനിക്കിഷ്ടം ; ധുരന്ധറിൽ പറയുന്നതെല്ലാം വാസ്തവമാണ് ; കറാച്ചി മുൻ മേയർ ആരിഫ് ആജാകിയ

നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ 3 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

സജി വാലശ്ശേരില്‍ ഭിന്നശേഷിക്കാരനായ കുട്ടിയ്ക്കൊപ്പം (വലത്തേയറ്റം)

15000ല്‍ പരം ഭിന്നശേഷിക്കാരെ ഫ്രീയായി നീന്താന്‍ പഠിപ്പിച്ച ആലുവക്കാരന്‍ സജി വാലശേരിലിനെ ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് മോദി

എംഎല്‍എമാരുടെ രാജാവാകാന്‍ ജി. സുധാകരന്‍ നോക്കേണ്ടെന്ന് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍

ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ആയത്തൊള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകള്‍ ഉടന്‍ നടത്താന്‍ ഒരുങ്ങി ഇറാന്‍

എബോള വൈറസ് ബാധ : മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം

ലവ് ലി മൈത്ര (വലത്ത്) മുട്ടയേറ് കൊണ്ട് അഭിഷേക് ബാനര്‍ജി (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ ആക്രമിച്ചത് തൃണമൂല്‍ നേതാവ് ലവ് ലി മൈത്രയുടെ ആളുകള്‍; പിടിയിലായ ആറ് പേരും മമത വിരുദ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.