Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മായാവതിയുടെ രാജി നാടകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2017, 09:09 pm IST
in Vicharam

രാജ്യസഭാംഗത്വം രാജിവെച്ചതിലൂടെ ബിഎസ്പി അദ്ധ്യക്ഷ മായാവതി തന്റെ പുതിയ രാഷ്‌ട്രീയ നീക്കങ്ങള്‍ക്ക് തുടക്കംകുറിച്ചിരിക്കുകയാണ്. രാജ്യസഭയില്‍ തനിക്ക് സംസാരിക്കാന്‍ അവസരം തരുന്നില്ലെന്ന് പരാതിപ്പെട്ടുകൊണ്ടാണ് അവര്‍ രാജി പ്രഖ്യാപനം നാടകീയമായി സഭയില്‍ നടത്തിയത്. യുപിയിലെ സഹാരന്‍പൂരില്‍ ദളിതരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ആരോപിച്ചുകൊണ്ടാണ് രാജ്യസഭയില്‍ മായാവതി പ്രസംഗം തുടങ്ങിയത്. എന്നാല്‍ അനുവദിച്ച സമയം കഴിഞ്ഞപ്പോള്‍ ചട്ടമനുസരിച്ച് രാജ്യസഭ ഉപാദ്ധ്യക്ഷനായ പി.ജെ. കുര്യന്‍ പ്രസംഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് മായാവതി തന്റെ തന്ത്രം പുറത്തെടുത്തത്.

അംഗബലമനുസരിച്ച് രാജ്യസഭയില്‍ മായാവതിക്ക് പ്രസംഗിക്കാന്‍ അനുവദിച്ച സമയം അവസാനിച്ചെന്ന അദ്ധ്യക്ഷന്റെ വിശദീകരണം കേള്‍ക്കാന്‍ പോലും അവര്‍ക്ക് ക്ഷമയുണ്ടായിരുന്നില്ല. വിഷയം ചര്‍ച്ച ചെയ്യുന്നതിന് തടസ്സമില്ലെന്നും സബ്മിഷന്‍ സമയത്തെ പ്രസംഗത്തിലുള്ള സമയം കഴിഞ്ഞുവെന്നും മാത്രമാണ് മര്യാദപൂര്‍വം പി.ജെ. കുര്യന്‍ ഓര്‍മ്മിപ്പിച്ചത്. ചട്ടം 267 പ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്‍കിയാല്‍ വിഷയം സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെടാമെന്നും കുര്യന്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഈ വിശദീകരണങ്ങള്‍ ശ്രദ്ധിക്കാതെയും പരിഗണിക്കാതെയും മായാവതി രാജിപ്രഖ്യാപനം നടത്തുകയായിരുന്നു. പല തവണ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായ മായാവതിക്ക് സഭാ നടപടിചട്ടങ്ങള്‍ അറിയാത്തതുമായിരിക്കില്ല.

നാടകീയ രംഗം സൃഷ്ടിച്ച് രാജ്യസഭില്‍നിന്ന് രക്തസാക്ഷിപരിവേഷവുമായി ഇറങ്ങിപ്പോകണമെന്ന തിരക്കഥ തന്നെയാണ് മായാവതി നടപ്പാക്കിയത്. 2018 ഏപ്രില്‍ മാസത്തില്‍ കാലാവധി കഴിഞ്ഞ് രാജ്യ സഭയില്‍നിന്ന് ഇറങ്ങിപ്പോകേണ്ടിവരുമെന്ന് മായാവതിക്കറിയാം. ഉത്തര്‍പ്രദേശ് നിയമസഭയില്‍ ബിഎസ്പിയുടെ 19 സീറ്റുകള്‍വച്ച് അവര്‍ക്ക് തിരിച്ചുവരാനാവുകയുമില്ല. അധികാരം നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അറിയപ്പെടാത്ത നേതാവായി, ഒരുകാലത്ത് യുപിയിലെ രാഷ്‌ട്രീയ രംഗത്ത് നിറഞ്ഞുനിന്ന ഇവര്‍ക്ക് ഒതുങ്ങിക്കഴിയാനാവില്ല. ദളിതരുടെ വിമോചകയായി അറിയപ്പെടണമെങ്കില്‍ എന്തെങ്കിലും പൊടിക്കൈകള്‍ കാണിക്കുകയേ തനിക്ക് രക്ഷയുള്ളൂവെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാവുകയും ദല്‍ഹിയില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ഭരണം നടത്തുകയും ചെയ്യുമ്പോള്‍ തന്റെ കയ്യിലുള്ള ദളിത് കാര്‍ഡ് യുപിയില്‍ പോലും വിലപ്പോവില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. രാഷ്‌ട്രപതിയായി രാംനാഥ് കോവിന്ദ് തെരഞ്ഞെടുക്കപ്പെടുന്നതോടെ ദേശീയ രാഷ്‌ട്രീയത്തില്‍ മാറി വരുന്ന സമീപനങ്ങള്‍ എന്തായിരിക്കുമെന്നും അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ഈ പരിണാമങ്ങളുടെ പരിസമാപ്തി ബിഎസ്പിയുടെ അദ്ധ്യക്ഷ മനസ്സിലാക്കുന്നുണ്ട്.

ഇതാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഭാരതത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് യാത്രയാരംഭിച്ച പഴയ പോരാളിയുടെ മനസ്സില്‍ നിരാശയും മോഹഭംഗങ്ങളും സൃഷ്ടിക്കുന്നത്. ഈ ക്രോധത്തില്‍നിന്നാണ് രാജ്യസഭയിലെ നാടകങ്ങള്‍ക്ക് അരങ്ങൊരുങ്ങിയത്. എന്നാല്‍ ഇപ്പോഴത്തെ രാജിപ്രഖ്യാപനത്തിലൂടെ ദളിതുകളുടെ മിശിഹയായി മാറാമെന്ന മോഹവും തകര്‍ന്നുപോയിരിക്കുന്നു. തന്റെ പ്രഖ്യാപനത്തിലെ കാപട്യവും രാഷ്‌ട്രീയ തന്ത്രങ്ങളും ദേശീയ മാധ്യമങ്ങള്‍ വിശദമായി ചര്‍ച്ചചെയ്തതോടെ രാജി പ്രഖ്യാപനംകൊണ്ട് നേട്ടമുണ്ടായില്ലെന്നു മാത്രമല്ല, അത് തിരിച്ചടികൂടിയായി മാറിയിരിക്കുകയാണ്.

പിന്നാക്ക, ദളിത്, ന്യൂനപക്ഷ, പ്രാദേശിക വികാരങ്ങള്‍ അഴിച്ചുവിട്ട് രാഷ്‌ട്രീയത്തില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാമെന്ന ചിലരുടെ വ്യാമോഹത്തിന് അറുതിവന്നിരിക്കുന്നു എന്നാണ് ദേശീയ രാഷ്‌ട്രീയത്തിലെ പുതിയ സംഭവങ്ങള്‍ നല്‍കുന്ന വ്യക്തമായ സൂചന. രാജ്യത്ത് നിലനില്‍ക്കുന്ന വൈവിധ്യങ്ങളെ വൈരുദ്ധ്യങ്ങളാക്കി മാറ്റി, വിദ്വേഷ രാഷ്‌ട്രീയത്തിന്റെ വിളവെടുപ്പ് നടത്താമെന്ന വ്യാമോഹമാണ് തകര്‍ന്നുപോയിരിക്കുന്നത്. വൈവിധ്യങ്ങളെ സ്വാംശീകരിച്ച് ദേശീയതയുടെ വിശാലമായ പരിപ്രേക്ഷ്യത്തില്‍ വിവിധ വിഭാഗങ്ങളെ ഒരുമിപ്പിക്കുന്ന ഭാവാത്മക രാഷ്‌ട്രീയത്തിന്റെ വിജയമാണ് ഭാരതം ദര്‍ശിക്കുന്നത്.

206 നിയമസഭാംഗങ്ങള്‍ ഉണ്ടായിരുന്ന ഉത്തര്‍പ്രദേശില്‍ ബിഎസ്പിക്ക് 19 അംഗങ്ങളായി ചുരുങ്ങേണ്ടിവന്നിരിക്കുന്നുവെന്നത് ജാതി രാഷ്‌ട്രീയത്തിനേറ്റ തിരിച്ചടിയാണ്. ഇത് തിരിച്ചറിയാന്‍ കഴിയാത്ത രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളാണ് രാഷ്‌ട്രീയ നാടകങ്ങളിലൂടെ തിരിച്ചുവരാമെന്ന മനഃപായസമുണ്ണുന്നത്. എന്നാല്‍ പുതിയ ഇന്ത്യ ഇത്തരം കപട നാടകങ്ങളെ മനസ്സിലാക്കാനുള്ള രാഷ്‌ട്രീയ അവബോധം ആര്‍ജ്ജിച്ചുവെന്ന് ഈ നേതൃത്വങ്ങള്‍ തിരിച്ചറിയാന്‍ വൈകിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.