Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

പെരുവഴിയില്‍ തീരാനുള്ളതോ ജീവന്‍!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 11:14 pm IST
in Special Article

നമ്മുടെ പോലീസുകാരെല്ലാം മനശാസ്ത്ര വിദഗ്ധരോ ഭ്രാന്തിനു ചികിത്സിക്കുന്ന ഡോക്ടര്‍മാരോ ആണോ? കോഴിക്കോട് സ്‌ക്കൂള്‍ പരിസരത്ത് ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ച കേസില്‍ പിടിയിലായ ആള്‍ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് പോലീസ് പെട്ടെന്നു പ്രഖ്യാപിച്ചു കളഞ്ഞു. ഒരു പ്രകോപനവുമില്ലാതെയാണ് ഇയാള്‍ കുട്ടിയെ കത്തിക്കു കുത്തിയത്. രക്ഷപെട്ടോടിയ ഇയാളെ നാട്ടുകാരാണ് പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ചത്. അയാള്‍ മാനസികാസ്വാസ്ഥ്യം ഉള്ള ആളാണെന്ന് പോലീസ് കണ്ടെത്തി.

കത്തിയുമായി ഒരാള്‍ സ്‌ക്കൂള്‍ പരിസരത്തെത്തി ഒരു പ്രകോപനവുമില്ലാതെ ഒരുകുട്ടിയെ കുത്തിക്കൊന്ന് ഓടി രക്ഷപെടാന്‍ ഓടുന്നു. പോലീസ് ഉടനെ പ്രകാപിക്കുന്നു അയാള്‍ മാനസീകരോഗിയാണെന്ന്. എന്തര്‍ഥത്തിലാണ് പോലീസ് ഇയാള്‍ മാനസീകരോഗിയാണെന്നുറപ്പിച്ചത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തില്‍. നാളുകളായി ചിലകൊലക്കേസ് പ്രതികളെ പോലീസ് ഇങ്ങനെ പെട്ടെന്ന് ഭ്രാന്തന്മാരാക്കുന്നുണ്ട്. സ്‌ക്കൂള്‍കുട്ടി കൊല്ലപ്പെട്ട സംഭവം വായിച്ചപ്പോഴും പോലീസിന്റെ പെട്ടെന്നുള്ള കണ്ടെത്തല്‍ മനസിലാകുന്നില്ല. ആരാന്റെ പുള്ള ചത്താല്‍ നമുക്കെന്ത്. വെറുതെ കേസും കുട്ടീശൊരവുമായി വെറുതെ സമയം കളയാന്‍ ആരെക്കൊണ്ടാവും എന്നാണോ പോലീസിന്റെ മനസിലിരിപ്പെങ്കില്‍ മറ്റൊന്നും പറയാനില്ല.ഇങ്ങനെ ആര്‍ക്കുംവേണ്ടാത്ത ആരുടേയൊക്കെ വേണ്ടപ്പെട്ടവരും ബന്ധുക്കളുമൊക്കെ നിത്യവും ചത്തുംകൊന്നും തീരുന്നുണ്ടല്ലോ!

ഇനി പോലീസ് പറയുന്നതുപോലെ അയാള്‍ മാനസികരോഗിയായിരിക്കാം.ഊരിപ്പിടിച്ച കത്തിയുമായി ഓടിച്ചെന്നു ഒരുമാനസികരോഗിക്കു അയാളുടെ വിഭ്രാന്തിയില്‍ ഒരു പൈതലിനെ കുത്തിക്കൊല്ലാവുന്ന പേപിടിച്ച സാമൂഹികാന്തരീക്ഷമാണ് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നതെന്നു വേണം മനസിലാക്കേണ്ടത്. ഇത്രയുംകാലം പൊന്നുപോലെ വളര്‍ത്തിയ മകന്‍ ഒരു ഭ്രാന്തന്റെ പിച്ചാത്തിപ്പിടിയില്‍ തീര്‍ന്നുവെന്നു ആ കുട്ടിയുടെ മാതാപിതാക്കള്‍ ആശ്വസിക്കണം അല്ലേ!എന്തു മാനസികാവസ്ഥയിലാണു കേരളം.

നിത്യവും ആരുടേയോ പിച്ചാത്തിപ്പിടിയിലും ബോംബിലുമൊക്കെയായി ആരെക്കെയോ പെരുവഴിയില്‍ തീരുന്നുണ്ട്.  ഇതിനെല്ലാം പോലീസിനെ കുറ്റപ്പെടുത്താനാവില്ല.

പക്ഷേ ഒന്നുണ്ട്, കുറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍മാത്രം അനിവാര്യകാമേണ്ട അവശ്യ സര്‍വീസ് മാത്രമല്ല പോലീസ്. സാമൂഹ്യ സുരക്ഷ എന്നുള്ളത് ഒത്തിരി അടരുകളുള്ള സംവിധാനമാണ്. കുറ്റങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ മനസിലാക്കുകയും അതു നിരീക്ഷിക്കുകയും അതിനെതിരെ ജാഗ്രതപുലര്‍ത്തി അത്തരം സാഹചര്യങ്ങള്‍ ഇല്ലാതാക്കലിന്റെയും കൂടി സംവിധാനമാണ് പോലീസ്.അതും ചേര്‍ന്നതാണ് ആഭ്യന്തര സുരക്ഷ.

ആള്‍ക്കൂട്ടത്തിലും അവയുടെ പരിസരങ്ങളിലും ഒറ്റയ്‌ക്കും തെറ്റയ്‌ക്കും കത്തിയും വടിവാളും ബോംബും മറ്റുമായി കള്ളും കഞ്ചാവും പെണ്‍വാണിഭവവും രാജ്യദ്രോഹവുംമൊക്കെയുള്ള, പോലീസ് പറയുന്ന മാനസീകാസ്വാസ്ഥ്യം ഉള്ളവരും അല്ലാത്തവരുമായവര്‍ പകല്‍വെളിച്ചത്തില്‍ പൊതു സമൂഹത്തെ ഭയപ്പെടുത്തി അലയുന്നുണ്ട്. അവരില്‍നിന്നും പൗരസമൂഹത്തിന് എന്തു സുരക്ഷയാണുള്ളത്. അവരാല്‍ കൊല്ലപ്പെട്ടതിനുശേഷം പോലീസ് അന്വേഷിക്കുമല്ലോ എന്ന മുടന്തന്‍ ന്യായത്തിനാണോ പ്രസക്തി. അതു മനസിലാവണമെങ്കില്‍ നമ്മെ ഭരിക്കുന്നവര്‍ മാനസികമായി വളരണം. ജനത്തെ പാര്‍ട്ടിക്കതീതമായി മനുഷ്യരായി കാണണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Entertainment

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

Kerala

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസ് വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

Kerala

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

India

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ നേതൃത്വത്തില്‍ ലെനോവയുടെ യോഗ സ്ലിം 7ഐ ഓറ ഫിഫ എഡീഷന്‍,
ഐഡിയപാഡ് സ്ലിം 3ഐ ലാപ്ടോപ്പുകളുടെ രാജ്യത്തെ ആദ്യലോഞ്ച് കൊച്ചിയില്‍ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് നിര്‍വഹിക്കുന്നു

ലെനോവയുടെ ഫിഫ എഡീഷന്‍ ലാപ്ടോപ്പുകളുമായി ഓക്സിജന്‍

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

ജവാൻ റം നിർമ്മിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സിലെ വൻ സ്പിരിറ്റ് മോഷണം എക്സൈസ് ഒതുക്കിത്തീർത്തു; സർക്കാരിന് നഷ്ടം കോടികൾ

വെനിസ്വേലയിലെ ഭൂകമ്പത്തിൽ വൻ നാശനഷ്ടം : പതിനായിരത്തിലധികം പേർ മരിച്ചതായി റിപ്പോർട്ടുകൾ

അമ്മയെ നോക്കാൻ അമേരിക്കയിൽ നിന്ന് പറന്നെത്തി; അമ്മയുടെ യാത്രയ്‌ക്ക് പിന്നാലെ 45 കാരനായ മകനും മരിച്ചു: നൊമ്പരത്തോടെ തൃപ്പൂണിത്തുറ

തിരഞ്ഞെടുപ്പിൽ തോറ്റു ; മനംനൊന്ത് ചെന്നൈയിലെ മുൻ ഡിഎംകെ കൗൺസിലർ ജീവനൊടുക്കി

വൻ തകർച്ച! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

പാക് തീവ്രവാദ സംഘടനയുമായി ബന്ധം: യു.പി സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട ഭീകരരുടെ മൊബൈലിൽ വലിയ തെളിവ്! ആക്രമണ പദ്ധതി തയ്യാറാക്കിയത് വെറും ഒരാഴ്ച മുൻപ്; ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി

കൊച്ചി തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ്് ബോര്‍ഡ് നവീകരിച്ച ശേഷം

ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ് പ്ലേ ബോര്‍ഡിന് കൊച്ചിയില്‍ പുനര്‍ജനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.