Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇസ്ലാമിക ഭീകരവാദത്തിന് അറുതിവരുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2017, 08:50 pm IST
in Vicharam

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന്റെ അഭിമാനപദ്ധതിയായ കൊച്ചി മെട്രോ ഈയിടെ ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി തന്നെ വരണമെന്ന് ആഗ്രഹിച്ച മാര്‍ക്‌സിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ നിരന്തരം ബന്ധപ്പെടുകയും പ്രധാനമന്ത്രിയുടെ വരവ് ഉറപ്പുവരുത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നിരന്തര ഇടപെടല്‍ ഒന്നുകൊണ്ടു മാത്രമാണ് പ്രധാനമന്ത്രിയുടെ തിരക്കിട്ട പരിപാടികളില്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടനവും ഉള്‍പ്പെടുവാന്‍ പിഎംഒ തയ്യാറായത്.

കൊച്ചി മെട്രോ ഉദ്ഘാടനത്തിനുവേണ്ടി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നടത്തിയ തയ്യാറെടുപ്പുകളില്‍നിന്നും ചില കാര്യങ്ങള്‍ സുവ്യക്തമാണ്. മാര്‍ക്‌സിസ്റ്റുപാര്‍ട്ടി മുതലാളിത്തവിരുദ്ധരായാണ് അറിയപ്പെടുന്നത്. എന്നാല്‍ തങ്ങള്‍ നിക്ഷേപങ്ങള്‍ക്കും ആധുനിക മുതലാളിത്തത്തിനും അനുകൂലമാണെന്നും പുത്തന്‍ സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്കു നല്‍കാന്‍ ആഗ്രഹിക്കുന്നവരാണെന്നുമുള്ള പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ കൊച്ചി മെട്രോ ഉദ്ഘാടനത്തിന്റെ തയ്യാറെടുപ്പുകളില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം.

2016 ജൂണ്‍ മാസത്തില്‍ അധികാരമേറ്റയുടനെ ഹാര്‍വാര്‍ഡ് സാമ്പത്തിക വിഭാഗം പ്രൊഫസറായ ഡോ. ഗീതാ ഗോപിനാഥിനെ തന്റെ സാമ്പത്തിക ഉപദേഷ്ടാവാക്കുകയാണ് പിണറായി വിജയന്‍ ചെയ്തത്. ഗീതാ ഗോപിനാഥിനെപ്പോലെയൊരാളെ ഉപദേഷ്ടാവാക്കിയതില്‍ മന്ത്രിസഭാംഗങ്ങളില്‍നിന്നുപോലും അദ്ദേഹത്തിന് എതിര്‍പ്പു നേരിടേണ്ടി വന്നു.

മാര്‍ക്‌സിസ്റ്റ് അക്രമത്തിനും രാഷ്‌ട്രീയത്തിനും ബദലായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ആര്‍എസ്എസ് മുളപൊട്ടി വളര്‍ന്നുവരുന്നുവെന്ന വസ്തുതയെ കണ്ടില്ലെന്നു നടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മറ്റു പല ബിജെപി ഇതര മുഖ്യമന്ത്രിമാരേയും പോലെ രാഷ്‌ട്രീയം മാറ്റിവച്ച് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷതയായ സമവായമെന്ന കല പഠിക്കാനും അദ്ദേഹം കുറെയൊക്കെ തല്‍പരനാകുന്നുണ്ട്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എല്ലാവര്‍ക്കും തങ്ങളുടെ പരാതികളും പരിദേവനങ്ങളും സമര്‍പ്പിക്കാനുള്ള അവസരമാണ്. പുതുവൈപ്പിനില്‍ മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്നവരുടെ വലിയ പ്രക്ഷോഭം നടക്കുന്ന അവസരത്തിലാണ് കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി സംസ്ഥാനത്തെത്തുന്നത്.

പ്രക്ഷോഭം പ്രധാനമന്ത്രിക്കു മുന്നിലായാല്‍ അതിനു വലിയ വാര്‍ത്താ പ്രാധാന്യം കൈവരുന്നത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ പുതുവൈപ്പിനിലെ സമരക്കാരെ പോലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെ വലിയ വിമര്‍ശനമുയര്‍ന്നു. പക്ഷേ ഡിജിപി പോലീസ് നടപടിയെ ന്യായീകരിച്ചു. പ്രധാനമന്ത്രിക്കു നേരെ ആക്രമണം നടത്താന്‍ ഈ സമരത്തെ ഇസ്ലാമിക തീവ്രവാദികള്‍ മറയാക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു.

സ്വാഭാവികമായും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു റിസ്‌ക് എടുക്കാന്‍ പോലീസ് മേധാവികള്‍ തുനിയാറില്ല. പരക്കെ വിമര്‍ശിക്കപ്പെട്ട പോലീസ് നടപടിയെ മുഖ്യമന്ത്രി അനുകൂലിക്കുകയും ചെയ്തു.എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ ചരിത്രമൊന്നു നോക്കൂ. പിണറായി വിജയനെന്ന അതിശക്തനായ പാര്‍ട്ടി സെക്രട്ടറിയും നവതിയിലെത്തിയ വി.എസ്. അച്യുതാനന്ദനും തമ്മിലുള്ള തര്‍ക്കങ്ങള്‍ പൊതുജനം കണ്ടതാണ്. ഇസ്ലാമിക രാഷ്‌ട്രീയ കക്ഷികളുമായും മുസ്ലിം നേതാക്കളുമായും ഇടതുപക്ഷം ഉണ്ടാക്കിയ ബന്ധങ്ങളുടെ പേരില്‍ വിഎസ്, പിണറായിയെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.

2009 ലും 2011 ലും ഉണ്ടായ കനത്ത തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് പിണറായി വിജയന്‍ ഇസ്ലാമിക മതമൗലികവാദികളുമായി രാഷ്‌ട്രീയ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. ബാംഗ്ലൂര്‍ സ്റ്റേഡിയം സ്‌ഫോടന കേസുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിസ്ഥാനത്തുള്ള അബ്ദുള്‍ നാസര്‍ മദനിയുമായും അദ്ദേഹത്തിന്റെ രാഷ്‌ട്രീയ കക്ഷിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുമായും ഉണ്ടാക്കിയ സഖ്യമായിരുന്നു അവയില്‍ പ്രധാനം.

പിഡിപിയുമായി ഉണ്ടാക്കിയ സഖ്യത്തെ വിഎസ് പൊതുവേദിയില്‍ തന്നെ തള്ളിപ്പറഞ്ഞു. മുസ്ലിം സമൂഹത്തിലേക്കുള്ള മതമൗലികവാദത്തിന്റെ കടന്നുകയറ്റത്തെ ചൊല്ലി പൊതുസമൂഹം ആശങ്കാകുലരാണ്. ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ സംഘടിത അക്രമങ്ങള്‍, മറ്റു മതങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ പ്രണയം നടിച്ച് വലയിലാക്കി മതപരിവര്‍ത്തനം ചെയ്ത് ഐഎസിന്റെ ‘വിശുദ്ധ’പോരാളികളുടെയടുത്തേക്ക് പറഞ്ഞുവിട്ട സംഭവങ്ങള്‍ എന്നിവ പൊതുജനം ആശങ്കയോടെയാണ് കാണുന്നത്.

ഗള്‍ഫ് നാടുകളില്‍ നടുവൊടിയെ പണിയെടുത്തുണ്ടാക്കിയ സമ്പത്തിന്റെ സ്വാധീനം മുസ്ലിം ജനസമൂഹത്തിന്റെ ജീവിത നിലവാരത്തില്‍ ദൃശ്യമാണ്. പുത്തന്‍ മാളികകള്‍ കെട്ടിപ്പൊക്കുന്നതും ഭൂമി വാങ്ങിക്കൂട്ടുന്നതുമെല്ലാം ഗള്‍ഫ് പണത്തിന്റെ സഹായത്താലാണ്. യഥാര്‍ത്ഥത്തില്‍ ഈ സാമ്പത്തിക ഉന്നമനം സിറിയയിലും മറ്റും പോയി ജിഹാദിയാകുന്നതില്‍ നിന്ന് മുസ്ലിം യുവാക്കളെ തടയേണ്ടതാണ്. പക്ഷേ, സംഭവിക്കുന്നത് നേരെ മറിച്ചാണ്.

ജനിച്ച രാജ്യത്തെ നല്ല തൊഴില്‍ അവസരങ്ങള്‍ വേണ്ടെന്നുവച്ച് ഐഎസിന്റെ പോരാളിയാകാന്‍ യുവ മുസ്ലിം കുടുംബങ്ങളില്‍ നിന്നും പലരും ഇറങ്ങിത്തിരിക്കുന്നതെന്തുകൊണ്ടാണ്? പട്ടിണിയും പരിവട്ടവും സഹിക്ക വയ്യാതെയും നല്ല ഒരു ജീവിതം നിര്‍മിക്കാനുള്ള അവസരങ്ങള്‍ ഇല്ലാത്തതുകൊണ്ടുമാണ് മുസ്ലിം യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്കു തിരിയുന്നതെന്ന് നാം കുറേ കേട്ടിട്ടുണ്ട്. എന്നാല്‍ ഈ വാദം സാമൂഹിക ശാസ്ത്രജ്ഞര്‍ പാടേ തള്ളിയിട്ടുണ്ട്.

ഐഎസ് പോരാളികളായ ചില ചെറുപ്പക്കാര്‍ തങ്ങളുടെ മാതാപിതാക്കള്‍ക്ക് അയച്ച കത്തുകളും മറ്റു സന്ദേശങ്ങളും പത്രങ്ങളിലൂടെ നമ്മള്‍ വായിക്കുകയുണ്ടായി. കോളജ് പഠനകാലത്ത് അവരിലുണ്ടായ മതപരമായ സ്വാധീനത്തെ കുറിച്ചുള്ള സൂചനകള്‍ അവയിലുണ്ട്.

പരലോകത്തെ സുഖജീവിതത്തിനുവേണ്ടി ഐഎസിന്റെ പോരാളിയായി മരിക്കാന്‍ തയ്യാറാക്കുന്നതരത്തില്‍ യുവാക്കള്‍ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

കൗതുകകരമെന്നു പറയട്ടെ, സൗദി അറേബ്യ ഖത്തറിനെ ഒറ്റപ്പെടുത്തുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ലോകമാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്. ഐഎസിന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തികസഹായം നല്‍കുന്നത് ഖത്തറാണ് എന്ന ആരോപണമാണ് ഉയര്‍ന്നത്. ഖത്തര്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങളുടെയും അതു സ്വീകരിച്ച് ഇസ്ലാമിന് തീവ്രവാദമുഖം നല്‍കുന്നവരുടെയും വിവരങ്ങള്‍ സൗദി അറേബ്യ ചോര്‍ത്തിയിരുന്നു.

വിശുദ്ധപുസ്തകത്തില്‍ ഭീകരവാദത്തിന് പ്രചോദനം നല്‍കുന്ന വരികള്‍ ഉണ്ടോയെന്ന കാര്യത്തിലും, അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും പുതിയൊരു മാനം കൈവന്നിരിക്കുന്നു. ഇസ്ലാമിക പണ്ഡിതന്മാരാണ് ജിഹാദ് എന്തെന്ന് നിര്‍വചിക്കേണ്ടത്. മരണത്തിനുശേഷമുള്ള ജീവിതത്തെക്കുറിച്ചും അവര്‍ വിശദീകരിക്കട്ടെ.

യുക്തിബോധമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം ഒരു സാധാരണ മുസ്ലിമിന്റെ സ്വര്‍ഗത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ തികച്ചും ഭാവനാത്മകവും അബദ്ധ ജടിലവുമാണ്. പക്ഷേ, അവര്‍ ആ തരത്തില്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. കേവലഭാവനകളെ ഒട്ടുമിക്കപേരും യാഥാര്‍ത്ഥ്യമെന്നു ധരിച്ചുവശായിരിക്കുന്നു. മദ്രസകള്‍ ആവട്ടെ മിക്കവാറും സൗദിയില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.

ഇത് ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹത്തിനുമേല്‍ സ്വാധീനമുറപ്പിക്കാനും ഇസ്ലാമിക ലോകത്തിന്റെ സംരക്ഷകര്‍ തങ്ങളാണെന്നും ധരിപ്പിക്കാനും സൗദി രാജകുടുംബത്തെ സഹായിക്കുന്നു.

പക്ഷേ സൗദി മേല്‍ക്കോയ്‌മക്കു നേരേ ഇന്ന് വെല്ലുവിളികള്‍ ഉയരുന്നുണ്ട്. ഇസ്ലാമിലെ സുന്നി-ഷിയാ തര്‍ക്കം പുതിയ ഭാവത്തിലാണ്. അത് സൗദി രാജവാഴ്‌ച്ചയും ഇറാനി ഇസ്ലാമിക പൗരോഹിത്യവും തമ്മിലുള്ള തര്‍ക്കത്തിന്റെ തലത്തിലേക്ക് മാറിയിരിക്കുന്നു. ഇറാന്‍ ഖത്തറിന്റെ എണ്ണപ്പണത്തിന്റെ വലിയൊരു പങ്കു പറ്റുന്നുണ്ട്. ഇവര്‍ തമ്മിലുള്ള അനാരോഗ്യകരമായ കിടമത്സരം ആഗോള തീവ്രവാദത്തിന് വളംവയ്‌ക്കുന്നു. ഇങ്ങനെയൊക്കെയുള്ള പശ്ചാത്തലത്തില്‍ ഭീകരവാദരഹിതമായ ലോകം -അതിനു വല്ല സാധ്യതയും അവശേഷിക്കുന്നുണ്ടോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

Kerala

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ സിപിഎം വിട്ടു നല്‍കിയത് അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍,ഇഡി സംഘത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാതെ പൊലീസ്

Kerala

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

India

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

പുതിയ വാര്‍ത്തകള്‍

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

മമതയുടെ വലംകയ്യായിരുന്ന കകോലി ഘോഷ് ബിജെപിയിലേക്ക്? സുവേന്ദു അധികാരിയെ കണ്ട ശേഷം തൃണമൂലിലെ മുഴുവന്‍ പദവികളും രാജിവെച്ചു

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.