Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമയം പാഴാക്കരുതേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2017, 08:42 pm IST
in Samskriti

മക്കളേ,

സമയമാണ് മനുഷ്യന്റെ ഏറ്റവും വിലയേറിയ സ്വത്ത്. നഷ്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചു കിട്ടില്ല. കോടി രൂപ നഷ്ടമായാലും അത് വീണ്ടും ഉണ്ടാക്കാന്‍ കഴിഞ്ഞെന്നിരിക്കാം. എന്നാല്‍ ഒരു സെക്കന്‍ഡ് നഷ്ടം വന്നാല്‍ അത് വീണ്ടെടുക്കാന്‍ കഴിയില്ല. മക്കള്‍ ഈ വസ്തുത മനസ്സിലാക്കി ജീവിക്കണം. പലര്‍ക്കും ജീവിതത്തിന്റെ അന്ത്യനിമിഷം വന്നുചേരുമ്പോള്‍ മാത്രമേ സമയത്തിന്റെ വില മനസ്സിലാകൂ.

വിശ്വവിജയിയായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി സമയത്തിന്റെ മൂല്യത്തെക്കുറിച്ച് ബോധവാനായത് മരണശയ്യയില്‍ വെച്ചാണ്. ഏതു നിമിഷവും മരണം തന്നെ കീഴടക്കുമെന്ന് തിരിച്ചറിഞ്ഞ അലക്‌സാണ്ടര്‍ തനിക്കു ചുറ്റുമുള്ളവരോടു പറഞ്ഞു, ”എനിക്ക് ഒരു ശ്വാസമെങ്കിലും കടമായി നല്‍കാന്‍ ആരെങ്കിലും തയ്യാറുള്ളപക്ഷം, എന്റെ രാജ്യത്തിന്റെ പകുതി അയാള്‍ക്കു നല്‍കാന്‍ ഞാന്‍ തയ്യാറാണ്” എന്ന്. അന്ത്യനിമിഷത്തില്‍ അദ്ദേഹം ദീനനായി പരിതപിച്ചു, ”അന്യരുടെ രാജ്യങ്ങളും സമ്പത്തും വെട്ടിപ്പിടിക്കാനായി ഞാന്‍ വിലയേറിയ സമയവും ആരോഗ്യവും പാഴാക്കി. എന്നാല്‍ എന്റെ സകല സ്വത്തും ചെലവഴിച്ചാലും മരണത്തെ ഒരു നിമിഷത്തേയ്‌ക്കുപോലും മാറ്റിവെയ്‌ക്കാന്‍ കഴിയില്ലെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.”

സമയത്തിന്റെ മൂല്യം തിരിച്ചറിയുക അത്ര എളുപ്പമല്ല. അനുഭവത്തിലൂടെ മാത്രമേ സമയത്തിന്റെ വിലയറിയുവാന്‍ സാധിക്കൂ. പരീക്ഷയ്‌ക്കു തോറ്റ ഒരു വിദ്യാര്‍ത്ഥിയോടു ചോദിച്ചാല്‍ ഒരു വര്‍ഷത്തിന്റെ വിലയറിയാം. പ്രസവസമയം തികയുന്നതിന് ഒരു മാസം മുമ്പുതന്നെ ചാപിള്ളയെ പെറ്റ ഒരു സ്ത്രീയോടു ചോദിച്ചാല്‍ ഒരു മാസത്തിന്റെ വില അറിയാം. പരസ്പരം കാണാനായി കാത്തിരിക്കുന്ന ദമ്പതികളോടു ചോദിച്ചാല്‍ ഒരു മണിക്കൂറിന്റെ വിലയറിയാം. വൈകിയെത്തിയതു കാരണം ട്രെയിനില്‍ കയറാന്‍ കഴിയാതിരുന്ന ഒരു യാത്രക്കാരനോടു ചോദിച്ചാല്‍ ഒരു മിനിട്ടിന്റെ വിലയറിയാം. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരാളോടു ചോദിച്ചാല്‍ ഒരു സെക്കന്റിന്റെ വിലയറിയാം. സമയത്തിന്റെ മൂല്യം ശരിയായി മനസ്സിലാക്കിയാല്‍ നമ്മള്‍ ഓരോ നിമിഷത്തേയും ഒരു അമൂല്യനിധി പോലെ സൂക്ഷിച്ചു ചെലവഴിക്കും.

ഒരാള്‍ക്ക് വളരെ നാളുകളായി കാത്തിരുന്ന ഒരു ജോലിയ്‌ക്കുള്ള ഇന്റര്‍വ്യൂവിന് പങ്കെടുക്കാനായി ക്ഷണക്കത്തു കിട്ടി. ഇന്റര്‍വ്യൂ നടക്കുന്ന നഗരത്തിലെത്തുവാന്‍ ഇടയ്‌ക്ക് വിമാനം മാറി കയറണം. ആദ്യത്തെ വിമാനത്തില്‍ നിന്നിറങ്ങി, അടുത്ത വിമാനം പുറപ്പെടുന്നതിന് മുമ്പായി അര മണിക്കൂര്‍ ഇടവേളയുണ്ടായിരുന്നു. വിമാനത്താവളത്തിലെ ഒരു ഹോട്ടലില്‍ നിന്ന് അല്‍പം ഭക്ഷണം കഴിച്ചു. വെയ്റ്റര്‍ ബില്ല് നല്‍കി. ബില്‍ തുക ഇരുപത് ഡോളറായിരുന്നു.

അയാള്‍ കാഷ്യറോട് ചോദിച്ചു, ”ഹേ, ഇത് വളരെ കൂടുതലാണല്ലോ. ഞാന്‍ അത്രയ്‌ക്കൊന്നും കഴിച്ചില്ലല്ലോ.” അയാളുടെ ദേഷ്യം കണ്ടപ്പോള്‍ കാഷ്യര്‍ അഞ്ചു ഡോളര്‍ കുറച്ചു. എന്നാല്‍ പത്തു ഡോളറില്‍ക്കൂടുതല്‍ ഈടാക്കരുതെന്ന് അയാള്‍ നിര്‍ബ്ബന്ധിച്ചു. നിവര്‍ ത്തിയില്ലാതെ കാഷ്യര്‍ സമ്മതിച്ചു. തര്‍ക്കിച്ച് ജയിച്ചതിന്റെ അഹങ്കാരത്തോടെ അയാള്‍ പുഞ്ചിരിച്ചുകൊണ്ട് വിമാനത്തില്‍ കയറാനുള്ള ഗേറ്റിലേയ്‌ക്കു നടന്നു. അവിടെ എത്തിയപ്പോള്‍ ഗേറ്റ് അടഞ്ഞിരുന്നു. അപ്പോഴേയ്‌ക്കും വിമാനം പുറപ്പെട്ടിരുന്നു. തന്റെ ലക്ഷ്യം മറന്ന് നിസ്സാര ലാഭത്തിനു വേണ്ടി വിലപേശി നിന്നതു കാരണം വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വന്നുചേര്‍ന്ന അവസരം കൈവിട്ടു പോയി.

ഇപ്പോള്‍ സമയം അനുകൂലമല്ലെന്ന് ചിലര്‍ പരാതി പറയാറുണ്ട്. സമയം എപ്പോഴും അനുകൂലം തന്നെയാണ്. നമ്മള്‍ സമയത്തോടു് അനുകൂലിക്കുന്നില്ല എന്നേയുള്ളൂ. അനുകൂലവും പ്രതികൂലവും നമ്മില്‍ തന്നെയാണ്. അതറിയാതെയാണ് മനുഷ്യന്‍ സാഹചര്യങ്ങള്‍ക്ക് അടിമപ്പെടുന്നത്. നല്ലകാലം വരട്ടെ എന്നു പറഞ്ഞിരുന്നാല്‍ നല്ലതു പലതും കൈവിട്ടു പോകും. നല്ല കാര്യത്തിനു നേരം നോക്കിയിരിക്കരുത്. നല്ലതു ചെയ്യാനുള്ള പരിശ്രമം ഉടനെ ചെയ്യണം.

ഈശ്വരനോട് അടുക്കാനും നന്മയിലേയ്‌ക്കുയരാനുമുള്ള ഒരു അപൂര്‍വ്വമായ അവസരമാണ് മനുഷ്യ ജന്മം. നശ്വര വസ്തുക്കള്‍ക്കു പിന്നാലെ അലഞ്ഞു നടന്ന് ജീവിതം വ്യര്‍ത്ഥമാക്കാതെ നമ്മള്‍ ഓരോ നിമിഷവും വിവേകപൂര്‍വ്വം വിനിയോഗിക്കണം. ഓട്ടപ്പാത്രത്തിലെ വെള്ളം ഓരോ നിമിഷവും തുള്ളിത്തുള്ളിയായി നഷ്ടമാകുന്നതുപോലെ നമ്മുടെ ആയുസ്സ് ഓരോ നിമിഷവും തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓരോ ജന്മദിനവും വരുമ്പോള്‍ നമ്മള്‍ ആഹ്ലാദിക്കാറുണ്ട്. എന്നാല്‍ നഷ്ടമാകുന്ന സമയത്തെക്കുറിച്ച് ജാഗ്രതയോടെ ബോധവാനാകാനുള്ള അവസരമാണ് ഓരോ ജന്മദിനവും.

ആത്മസാക്ഷാത്കാരമെന്ന ജീവിത ലക്ഷ്യത്തോട് നമ്മള്‍ അടുത്തുകൊണ്ടിരിക്കുകയാണോ അതോ ലക്ഷ്യം മറന്ന് വ്യാമോഹങ്ങളില്‍ കുടുങ്ങിപ്പോയിരിക്കുകയാണോ എന്ന് നമ്മള്‍ ആലോചിക്കണം. സ്വയം ഉണര്‍ന്ന് അവശേഷിച്ചിരിക്കുന്ന സമയമെങ്കിലും ശ്രദ്ധാപൂര്‍വ്വം വിനിയോഗിക്കാനുള്ള ഒരു നിശ്ചയദാര്‍ഢ്യം നാം എടുക്കണം. ആ ലക്ഷ്യത്തിലേയ്‌ക്കായി നമ്മുടെ സര്‍വ്വ ശക്തിയും പ്രയോജനപ്പെടുത്തണം

മനുഷ്യ ശരീരം ഒരു വാടകവീടാണ്. ഏതു നിമിഷവും നമുക്ക് അതില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടിവരാം. ആ ബോധമുള്‍ക്കൊണ്ട് എത്രയും വേഗം നിത്യമായ സത്യത്തെ അറിയാന്‍ ശ്രമിക്കണം. എങ്കില്‍ ഇറങ്ങിപ്പോകേണ്ട സമയം വരുമ്പോള്‍ പുഞ്ചിരിയോടെ ഇറങ്ങിപ്പോകാം; നിത്യാനന്ദത്തില്‍ സ്ഥിരപ്രതിഷ്ഠിതനാകാം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

Kerala

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

പുതിയ വാര്‍ത്തകള്‍

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.