Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചന്ദ്രനും ആത്മാവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 11:18 am IST
in Samskriti

സര്‍വഭക്ഷകനായ അഗ്നി എല്ലാത്തിനേയും ദഹിപ്പിക്കും. കിട്ടുന്നതിനെയെല്ലാം സ്വീകരിക്കും. നാളത്തേക്കായി ഒന്നും മാറ്റിവക്കില്ല. ശുദ്ധിയും അശുദ്ധിയും നോക്കിയില്ലെങ്കിലും അഗ്നി എല്ലായ്‌പ്പോഴും പരിശുദ്ധനായിരിക്കും. അടുക്കാനാവാത്ത ചൂട് അഗ്നിയുടെ സ്വഭാവമാണ്. എന്നാല്‍ ആര്‍ക്കും പ്രകാശത്തെ ദാനം ചെയ്യുന്നു. നല്‍കുന്നവന്‍ ബ്രാഹ്മണനോ മ്ലേച്ഛനോ എന്ന് അഗ്നി നോക്കാറില്ല. ആരു നല്‍കുന്നതും ഒരേ മനസ്സോടെ സ്വീകരിക്കും. അപ്പോഴും അഗ്നി നിര്‍മലനായിരിക്കും. ചിലപ്പോള്‍ അഗ്നി വിറകുകളിലും മറ്റും മറഞ്ഞിരിക്കും. ചിലപ്പോള്‍ സ്പഷ്ടമായി പ്രകാശം പരത്തിനില്‍ക്കും.

ഇതെല്ലാം കണ്ട ജ്ഞാനി അന്നന്നുകിട്ടുന്ന ആഹാരംകൊണ്ട് തൃപ്തിപ്പെടണം. നാളത്തേക്ക് സമ്പാദ്യമൊന്നും മാറ്റിവയ്‌ക്കരുത്. മറ്റുള്ളവരുടെ ദൃഷ്ടിയില്‍ എന്തുതോന്നിയാലും ആത്മാവില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പാപലേശംപോലും ഏല്‍ക്കാത്തവനായിരിക്കണം. അടുക്കാനാവാത്ത തപഃശക്തിയുള്ളവനെന്ന് മറ്റുള്ളവര്‍ ചിന്തിച്ചാലും ജ്ഞാനി ഉള്ളുകൊണ്ട് ശാന്തനായിരിക്കണം. ആവശ്യമുള്ള ഘട്ടത്തില്‍ പ്രകാശിച്ച് സഞ്ചിതപാപങ്ങളെയെല്ലാം നശിപ്പിക്കാന്‍ ചുറ്റുപാടുമുള്ളവരെ സഹായിക്കണം. ആ പാകത്തിനുള്ള തപഃശക്തി ജ്ഞാനി കരസ്ഥമാക്കിയിരിക്കണം. അഗ്നി സ്വതേ രൂപമില്ലാത്തവനാണ്. പാത്രമനുസരിച്ച് ഏതു രൂപവും സ്വീകരിക്കും. അതുപോലെയാണ് ആത്മാവും എന്നു മനസ്സിലാക്കണം. ആത്മാവിന് നിശ്ചിതരൂപമില്ല. എന്നാല്‍ മനുഷ്യതിര്യഗ് വ്യത്യാസമില്ലാതെ ഏതില്‍ വസിച്ചാലും ആ രൂപത്തില്‍ അറിയപ്പെടുന്നുവെന്നുമാത്രം. രൂപം മായമാത്രമെന്ന് അഗ്നിയില്‍ നിന്നു പഠിച്ചു. ശരീരകോശങ്ങള്‍ നിത്യവും നശിച്ചും പുതിയവ സൃഷ്ടമായും സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ആത്മാവ് ക്ഷീണ-പുഷ്ടികളോ ജനനമരണങ്ങളോ ഇല്ലാതെ നിലനില്‍ക്കുന്നു.

ആത്മാവ് അനശ്വരനാണ് എന്നു പഠിക്കാന്‍ ചന്ദ്രനും സഹായിച്ചു. ചന്ദ്രക്കലകള്‍ ഇടയ്‌ക്കിടെ ചെറുതായും പിന്നീട് വലുതായും കാണപ്പെടാറുണ്ട്. എന്നാല്‍ ഈ ക്ഷയവൃദ്ധികളൊന്നും ചന്ദ്രനെ ബാധിക്കുന്നില്ല. ചന്ദ്രന്‍ അക്ഷീണനായി ഗോളരൂപത്തില്‍ തന്നെ നിലനില്‍ക്കുന്നു. ക്ഷയിച്ചു നശിച്ചു എന്നു തോന്നുന്നിടത്തുനിന്നും വീണ്ടുംപക്ഷബലത്തോടെ ഉണര്‍ന്നെഴുന്നേറ്റുവരുന്ന ചന്ദ്രനെക്കണ്ട്, കാലാനുസൃതമായ വൃദ്ധിക്ഷയങ്ങള്‍ ദേഹത്തിന് മാത്രമാണെന്നും ആത്മാവിനെ അതൊന്നും ബാധിക്കുന്നില്ലെന്നും പഠിച്ചു. സുഖദുഃഖാദികള്‍ കാലത്തിന്റെ പ്രകൃതമാണ്. എന്നാല്‍ അതിലൊന്നും തളരില്ല.

സൂര്യന്‍ കാലാനുസൃതം ഗുണങ്ങള്‍ സ്വീകരിക്കുന്നു. യഥാകാലം ആ ഗുണങ്ങളെ വിട്ടുകൊടുക്കുകയും ചെയ്യുന്നു. സൂര്യന്‍ തന്റെ കിരണങ്ങളെക്കൊണ്ട് ജലത്തെ സ്വീകരിച്ച് പൊതുജനാവശ്യത്തിനുതകും വണ്ണം വീണ്ടും മഴയായി ജനങ്ങളിലേക്കെത്തിക്കുന്നു. എന്നാല്‍ ഒരു സഹായം ചെയ്യുന്നു എന്ന ഭാവം സൂര്യനില്ല. സൂര്യരശ്മികള്‍ക്ക് എവിടെയും കടന്നുചെല്ലാം. എല്ലാത്തിനേയും പ്രകാശിപ്പിക്കുകയും ചെയ്യും. ജലത്തില്‍ കാണുന്ന സൂര്യ പ്രതിബിംബത്തിന് ഇളക്കമുണ്ടാകാം. എന്നാല്‍ ഇളക്കം സൂര്യനെ ബാധിക്കില്ല. സ്വയം കത്തിനിന്നും പ്രപഞ്ചത്തിന് പ്രകാശം പകര്‍ന്നുകൊടുക്കുന്നവനാണ് സൂര്യന്‍. അവരെ ഊര്‍ജസ്വലരാക്കിക്കൊണ്ടിരിക്കുന്നു.

ഇതുപോലെയാണ് ആത്മാവിന്റെ അവസ്ഥ. പ്രകൃതിക്കുണ്ടാകുന്ന മാറ്റങ്ങളൊന്നും ആത്മാവിനെ ബാധിക്കില്ല. യോഗി ഏതു വിഷയങ്ങളും സ്വീകരിക്കുന്നത് ചുറ്റുപാടും ജീവിക്കുന്നവര്‍ക്കുവേണ്ടിയാകണമെന്നും അതിനായി സ്വയം സമര്‍പ്പിക്കാനും തയ്യാറായിരിക്കണമെന്നും സൂര്യനില്‍നിന്നും പഠിച്ചു. സൂര്യബിംബങ്ങള്‍ വിവിധ ജലത്തില്‍ വിവിധ രൂപത്തില്‍ കാണുന്നുവെങ്കിലും സൂര്യന്‍ ഒന്നുമാത്രം. ആത്മാവ് വിവിധ ശരീരങ്ങളില്‍ വ്യത്യസ്തമായി കാണപ്പെടുന്നുണ്ടെങ്കിലും ആത്മാവ് ഒന്നുമാത്രം. ആ പരമാത്മാവിനെത്തന്നെയാണ് നാം പലതായി കാണുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

Kerala

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

Kerala

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

പുതിയ വാര്‍ത്തകള്‍

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.