ഓം ആയോ വിവായ സചഥായ ദൈവ്യ
ഇന്ദ്രായ വിഷ്ണുഃ സുകൃതേ സുകൃത്തരഃ.
വേധാ അജിന്വത്ത്രിഷധസ്ഥ ആര്യമൃതസ്യ
ഭാഗേ യജമാനമാഭജത്.
(ഋഗ്വേദം 1.156.5)
ദേവന്മാര്‍ക്ക് ഹിതകാരിയായിട്ടുള്ള വിഷ്ണു (സര്‍വവ്യാപകനായ പരമേശ്വരന്‍) ഉത്തമനായ കര്‍മങ്ങളെ ചെയ്യുന്ന, എല്ലാവരോടും സകല ദേവന്മാരോടും ചേര്‍ന്ന് വര്‍ത്തിക്കുന്ന ഇന്ദ്രന്, അഥവാ രാജാവിനെപ്പോലെ തന്റെ ഇന്ദ്രിയങ്ങള്‍ക്ക് അധിപരായ മനുഷ്യര്‍ക്ക്, പ്രാപ്തമാകുന്നു. മൂന്നുലോകങ്ങളിലും വ്യാപിച്ചിരിക്കുന്ന, വിധാതാവായ ഈശ്വരന്‍ അപ്രകാരം സദാ തന്റെ നിയമമനുസരിച്ച് വര്‍ത്തിക്കുന്നവനാക്കി മാറ്റുന്നു.
















