ന്യൂദല്‍ഹി: ടാങ്ക്വേധ മിസൈല്‍ കരാര്‍ ഉറപ്പിക്കുന്നതിനു മുന്‍പുള്ള പരീക്ഷണത്തില്‍ ക്രമക്കേടെന്നു പരാതി. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇസ്രയേല്‍ കമ്പനിയാണ് ഇന്ത്യക്ക് 8,350 മിസൈലും സാങ്കേതികകവിദ്യയും കൈമാറുന്നത്. ഇതോടെ, 4,000 കോടി രൂപയുടെ കരാര്‍ അനിശ്ചിതത്വത്തിലായി.
കരാറിന് അന്തിമ രൂപമാകുന്നതിനു മുന്‍പ് കമ്പനി ഇന്ത്യന്‍ സൈനിക അധികൃതര്‍ക്കു മുന്നില്‍ പരീക്ഷണം നടത്തി ശേഷി ബോധ്യപ്പെടുത്തണം. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഉപയോഗപ്രദമാകുമോയെന്നാണ് പരിശോധിക്കുക. ഇതിനായി ഉയര്‍ന്ന പ്രദേശം, സമതലം, മരുഭൂമി എന്നിവിടങ്ങളില്‍ പരീക്ഷണം നടത്തണം. എന്നാല്‍, മരുഭൂമിയില്‍ മാത്രമേ കമ്പനി പരീക്ഷണം നടത്തിയുള്ളൂയെന്നാണ് പരാതി. ഇതോടെയാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ഇതിനായി പ്രത്യേക സമിതിയെയും ചുമതലപ്പെടുത്തി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കരാര്‍.
2009 ലാണ് നടപടി തുടങ്ങിയത്. 2014ലാണ് കരാറുമായി മുന്നോട്ടു പോകാന്‍ കേന്ദ്രം തീരുമാനിച്ചത്. അമേരിക്കന്‍ കമ്പനികളും ആദ്യ ഘട്ടത്തിലുണ്ടായിരുന്നെങ്കിലും സാങ്കേതികവിദ്യ കൈമാറാന്‍ അവര്‍ തയാറായില്ല. 270 മിസൈലുകള്‍ വാങ്ങിയ ശേഷം, ബാക്കി ഇവിടെത്തെന്നെ നിര്‍മിക്കാനായിരുന്നു പദ്ധതി. കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാരത് ഡൈനാമിക്സ് ലിമിറ്റഡിനാണ് ഇസ്രയേല്‍ കമ്പനി സാങ്കേതികവിദ്യ കൈമാറേണ്ടിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: