മൂന്നാര്‍: ഗുണ്ടുമല എസ്റ്റേറ്റില്‍ അധ്യാപികയെ വെട്ടിക്കൊന്ന കേസില്‍ അന്വേഷണം ഉറ്റബന്ധു വലയില്‍. കൊലപാതകത്തിന് പിന്നില്‍ പ്രായപൂര്‍ത്തിയാകാത്ത ഈ ബന്ധുവാണെന്ന് പോലീസ് ഏറെക്കുറെ ഉറപ്പിച്ചതായാണ് വിവരം.
സംഭവം നടന്ന് 10ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാത്തതിനാല്‍ പോലീസിനെതിരെ ജനവികാരം ഉണ്ടായിട്ടുണ്ട്. മൃതദേഹം മാറ്റിയതും നിരവധിപേര്‍ കയറിയിറങ്ങിയതും തെളിവ് നശിക്കാന്‍ കാരണമായതായാണ് പോലീസ് പറയുന്നത്.വാക്കത്തിപോലുള്ള ആയുധമുപയോഗിച്ചാണ് കൊലപാതകം നടത്തിയതെങ്കിലും ഇത് കണ്ടെത്താനും നഷ്ടപ്പെട്ട സ്വര്‍ണ്ണം വീണ്ടെടുക്കാനും പോലീസിനായിട്ടില്ല. വിരലടയാളവും ദൃക്സാക്ഷികളും ഇല്ലാത്തതും കേസ് നീളുന്നതിന് കാരണമാവുകയാണ്. കൊലപാതകം നടത്തിയെന്ന് പോലീസ് സംശയിക്കുന്ന പ്രതി കഞ്ചാവിന് അടിമയാണ്.
ഇരുചക്രവാഹനം വാങ്ങുന്നതായി ബന്ധപ്പെട്ട് കുടുംബത്തില്‍ കലഹമുണ്ടാവുകയും തുടര്‍ന്ന് കൊല നടത്തുകയും ആയിരുന്നുവെന്നാണ് പോലീസ് നിഗമനം. ഇയാളുടെ ചില സുഹൃത്തുകള്‍ക്കും കേസില്‍ പങ്കുള്ളതായി സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: