Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തപസ്സും യോഗയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 09:26 pm IST
in Samskriti

ക്രിയായോഗം:– അഷ്ടാംഗ യോഗത്തിലെ സാധനപാദം ആരംഭിക്കുന്നത് ക്രിയാ യോഗയെകുറിച്ച് പ്രതിപാദിച്ചുകൊണ്ടാണ്. മനസ്സിനെ കീഴടക്കുക വളരെ പ്രയാസമുള്ള കാര്യമായതിനാല്‍ സാധാരണക്കാര്‍ക്ക് മനസ്സിന്റെ മുകളില്‍ ആധിപത്യം നേടുന്നതിനും സാധകനെ സമാധിയിലേക്ക് എത്തിക്കുന്നതിനുമുള്ള ഉപാധിയായിട്ടാണ് പാതഞ്ജല യോഗത്തില്‍ ക്രിയാ യോഗയെക്കുറിച്ച് പ്രതിപാദിക്കുന്നത്. യോഗ പ്രാപ്തിക്കുവേണ്ടിയുള്ള ക്രിയ എന്നാണ് ക്രിയായോഗത്തിന്റെ അര്‍ത്ഥം.

”തപഃ സ്വാധ്യായേശ്വര പ്രണിധാനാനി

ക്രിയായോഗഃ” (പാ.യോ:സൂ:2:1)

തപസ്സ് സ്വാധ്യായം ഈശ്വര പ്രണിധാനം ഇവയാണ് ക്രിയാ യോഗം. യോഗയിലൂടെ എന്താണ് നേടേണ്ടത് അതിനുള്ള ഉപാധിയായിട്ടാണ് ക്രിയായോഗത്തെക്കുറിച്ച് തുടക്കത്തില്‍ തന്നെ പറയുന്നത്.

തപസ്സ്:– യോഗയുടെ ഉദ്ദേശ്യം ചിത്തവൃത്തി നിരോധമാണ്. ചിത്തവൃത്തികളെ നിരോധിക്കാന്‍, ഭൗതിക ലോകത്തേക്ക് നമ്മെ ആകര്‍ഷിച്ചു നിര്‍ത്തുന്ന താല്‍ക്കാലിക സുഖങ്ങളില്‍നിന്നും മനസ്സിനെ ശ്രദ്ധയോടെ അകറ്റിനിര്‍ത്താന്‍ ചെയ്യുന്ന കര്‍മ്മമാണ് തപസ്സ്. യോഗജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളാണ് ഭൗതിക സുഖങ്ങളെ അതിജീവിക്കുക എന്നത്. ഈഘട്ടത്തില്‍ കഷ്ടപ്പാടുകള്‍ സഹിച്ച് മനസ്സിനെ സ്ഥിരമായി നിര്‍ത്താനും, ധര്‍മ്മമാര്‍ഗത്തില്‍ നിന്ന് മനസ്സിനെ വ്യതിചലിപ്പിക്കാനും തപസ്സ് അനിവാര്യമാണ്. ഇങ്ങനെ ദ്വന്ദ്വങ്ങളെ അതിജീവിക്കുന്ന മനസ്സ് സമാധി അവസ്ഥക്ക് പാകപ്പെടുന്നു.

വിവേകാനന്ദ സ്വാമികളുടെ വാക്കുകളില്‍-ഇന്ദ്രിയങ്ങള്‍ കുതിരകളും, മനസ്സ് കടിഞ്ഞാണും ബുദ്ധി സാരഥിയായും ശരീരം രഥവും ആത്മാവ് രഥിയും ആകുന്നു. ആത്മാവിനെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ ശരീരം, മനസ്സ്, ബുദ്ധി, ഇന്ദ്രിയം ഇവയെ നിയന്ത്രിക്കേണ്ടതുണ്ട്. ഇന്ദ്രിയങ്ങളാകുന്ന കുതിരകളെ നിയന്ത്രിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയില്ല. അതിനാല്‍ ദേഹേന്ദ്രിയങ്ങളുടെ മുകളില്‍ ഉള്ള കടഞ്ഞാണായ മനസ്സിനെ മുറുകെ പിടിച്ച് ലക്ഷ്യസ്ഥാനത്തേക്ക് നമ്മെ എത്തിക്കാന്‍ തപസ്സ് അനിവാര്യമാണ്.

തപസ്സിനെ ശാരീരികം, വാചികം, മാനസികം എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. ഗുരുക്കന്മാരെ ആദരിക്കുക ബാഹ്യവും ആന്തരികവുമായ ശുചിത്വം സത്യം, ബ്രഹ്മചര്യം ഇവ ശാരീരിക തപസ്സാണ്. വാക്കുകളില്‍ നിയന്ത്രണം കൊണ്ടുവരലാണ് വാചികമായ തപസ്സ്, സത്യം മാത്രം പറയുക, ആവശ്യത്തിന് മാത്രം പറയുക, പഠിക്കുക, പഠിപ്പിക്കുക. ഇവയെല്ലാം വാചികമായ തപസ്സാണ്. സന്തോഷത്തോടെയിരിക്കുക, സൗമ്യത, മൗനം, ആത്മനിയന്ത്രണം എന്നിവയാണ് മാനസികമായ തപസ്സ്.

സ്വാദ്ധ്യായം:– മോക്ഷത്തിലേക്ക് നമ്മെ നയിക്കുന്ന പഠനമായ സാദ്ധ്യായം. മോക്ഷം എന്നത് ആത്മാവിന്റെ സാക്ഷാത്കാരമാണ്. ആത്മാവിനെക്കുറിച്ചുള്ള തിരിച്ചറിവ് മോക്ഷത്തിന് കാരണാകുന്നതിനാല്‍ അവനവനെക്കുറിച്ചുള്ള ശരിയായ അറിവും സ്വാദ്ധ്യായമാണ്. ഞാന്‍ ശരീരമല്ല ആത്മാവാണെന്ന തിരിച്ചറിവ് ഭൗതികസുഖങ്ങളില്‍നിന്നും അകന്നുനില്‍ക്കാനും, ചിത്ത വിക്ഷേപത്തില്‍നിന്നും മോചനം ലഭിക്കുന്നതിനും നമ്മെ സഹായിക്കുന്നു. മോക്ഷ ശാസ്ത്ര ഗ്രന്ഥങ്ങളുടെ പഠനവും മോക്ഷദായകവുമായ വാക്കുകളുടെ (മന്ത്രം) ജപവും സ്വാദ്ധ്യായമാണ്. വേദോപനിഷത്തുകളും ദര്‍ശന പുരാണേതിഹാസങ്ങളും മോക്ഷശാസ്ത്രങ്ങളാണ്. പ്രണവധ്യാനം, ഗായത്രി തുടങ്ങിയ മന്ത്ര ജപങ്ങളും സ്വാദ്ധ്യായത്തില്‍പ്പെടുന്നു.

സ്വാദ്ധ്യായം എന്നത് യുക്തിവാദം അല്ല യോഗിയെ ഒരു നിശ്ചയത്തില്‍ ദൃഢമായി ഉറപ്പിച്ചുനിര്‍ത്തല്‍ ആണ്. യുക്തിവാദം മനസ്സിനെ ചഞ്ചലമാക്കുന്ന ഇന്ദ്രിയ വിഷയങ്ങളെ വിശകലനം ചെയ്യാനേ ബുദ്ധിക്കു കഴിയൂ. ”യോഗം” ഇന്ദ്രിയാതീത അവസ്ഥയാണ്. യുക്തിവാദം ചിത്തവിക്ഷേപത്തിനും, ഓരോ ചിത്ത വിക്ഷേപവും അത്രതന്നെ ബലക്ഷയത്തിനും കാരണമാകുന്നു. അതിനാല്‍ ആത്മാവിനെ സാക്ഷാത്കരിക്കാന്‍ ഉള്ള ഉപാധിയായിട്ടുവേണം യോഗികള്‍ സ്വാദ്ധ്യായത്തെ കാണാന്‍.

ഈശ്വരപ്രണിധാനം:- ഈശ്വരനോടുള്ള അതിയായ ഭക്തിയും സമര്‍പ്പണവും ആണ് ഈശ്വര പ്രണിധാനം. ഈശ്വരഭക്തിയിലൂടെ ഒരു സാധകന് വിഷയാസക്തി കുറയുകയും, വൈരാഗ്യം സിദ്ധിക്കുകയും ചെയ്യുന്നു. ഭൗതിക താല്‍പര്യങ്ങളില്‍നിന്നും അകന്ന് നില്‍ക്കാതെ, സമ്പൂര്‍ണ സമര്‍പ്പണത്തിനു ഭക്തി നമ്മെ പ്രാപ്തമാക്കുന്ന വിഷയങ്ങളില്‍ ഉള്ള വിരക്തിയാണ് വൈരാഗ്യം. വിഷയബന്ധനം ആണ് ഭൗതികജീവിതം, അത് അനേക ചിന്തകള്‍ക്ക് ഇടനല്‍കുന്നു അതിനാല്‍ മോക്ഷം ആഗ്രഹിക്കുന്ന വ്യക്തി വിഷയങ്ങളില്‍നിന്നും അകന്ന് ഈശ്വരചിന്തയിലേക്ക് വരണം അഥവാ അനേകചിന്തയില്‍നിന്നും ഏക ചിന്തയിലേക്ക് ഒരു വ്യക്തിയെ കൊണ്ടുവരാന്‍ ഈശ്വര പ്രണിധാനത്തിലൂടെ സാധിക്കുന്നു. അങ്ങനെ സംഘര്‍ഷഭരിതമായ ജീവിതത്തില്‍നിന്നും സംഘര്‍ഷരഹിതമായ ജീവിതത്തിലേക്ക് ഒരു വ്യക്തിയെ അടുപ്പിക്കാനുള്ള പദ്ധതിയാണ് ക്രിയായോഗം. ഇതിന്റെ ഇണങ്ങളെ പറ്റി അടുത്ത ശ്ലോകത്തില്‍ പതഞ്ജലി മഹര്‍ഷി പ്രതിപാദിക്കുന്നുണ്ട്.

സമാധി ഭാവനാര്‍ത്ഥഃ ക്ലേശ തനൂകരണാര്‍ത്ഥശ്ച

(പാ.യോ.സൂ.2:2)

ക്രിയായോഗം അവിദ്യയാകുന്ന ക്ലേശങ്ങളെ ഇല്ലാതാക്കി ഒരു സാധകനെ സമാധിയിലേക്ക് എത്തിക്കുന്നു. ക്രിയായോഗത്തിന്റെ നിരന്തരമായ അനുഷ്ഠാനംകൊണ്ട് സമാധിക്ക് തടസ്സങ്ങളായ മനസ്സില്‍ അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം തുടങ്ങിയ ക്ലേശങ്ങളെ ഇല്ലാതാക്കാന്‍ കഴിയുന്നു. ജ്ഞാനമാകുന്ന അഗ്നിയില്‍ അശുദ്ധികളില്ലാതായി ഒരുവന്‍ ക്രിയായോഗത്തിലൂടെ ചരമഗതിയെ പ്രാപിക്കുന്നു.

(പതഞ്ജലി യോഗ

കേന്ദ്രം, എളമക്കര. 9496332058)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.