Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എന്തുകൊണ്ട് അങ്ങയെക്കുറിച്ചുള്ള ജ്ഞാനം എല്ലാവര്‍ക്കും കിട്ടുന്നില്ല? (7-25)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 08:36 pm IST
in Samskriti

ശ്രീകൃഷ്ണഭഗവാന്‍ പറയുന്നു

”നാഹം പ്രകാശഃ സര്‍വ്വസ്യ”

ബ്രഹ്മാവ്, മഹാദേവന്‍ തുടങ്ങിയ ദേവന്മാര്‍ക്കുപോലും ഭൗതിക പ്രപഞ്ചത്തിനപ്പുറത്ത്, ആത്മീയം ആയ വൈകുണ്ഠത്തിലും ഗോലോകോവൃന്ദാവനത്തിലും തന്റെ ഭക്തരോടുകൂടി ലീലയാടുന്ന എന്റെ പരമരൂപം എല്ലാ ദേവന്മാരും മഹര്‍ഷിമാരും മനുഷ്യരും നേരിട്ടു കണ്ട് ആനന്ദിച്ചുകൊള്ളട്ടെ-എന്ന ആഗ്രഹം കൊണ്ടാണ് ഞാന്‍ ഭൂമിയില്‍ അവതരിക്കുകയും വൃന്ദാവനത്തിലും ദ്വാരകയിലും അനേകം ആനന്ദലീലകള്‍ ആടുകയും ചെയ്തത്. എന്നെ നിരന്തരം ഭജിക്കുന്ന ഭക്തന്മാര്‍ക്ക് മാത്രമാണ് അങ്ങനെ യഥാര്‍ത്ഥ രൂപത്തില്‍ കണ്ട് ആനന്ദിക്കാന്‍ സാധിച്ചത്. അവരുടെ എന്നോടുള്ള ഭാവങ്ങളുടെ വിവിധ തലങ്ങള്‍ അനുസരിച്ച് മാത്രമേ ആസ്വദിക്കാന്‍ കഴിഞ്ഞുള്ളൂ.

യശോദ തുടങ്ങിയ ഗോപിമാര്‍ക്ക് തങ്ങളുടെ ഓമന മകനായിട്ടും മനസ്സിലാക്കാന്‍ കഴിഞ്ഞു. ഗോപന്മാര്‍ക്ക് കൂട്ടുകാര്‍ തങ്ങളുടെ ഉറ്റസുഹൃത്തായി തോന്നി. യാദവന്മാരില്‍ ഉദ്ധവനൊഴിച്ച് ബാക്കിയുള്ളവര്‍ക്ക് തങ്ങളെക്കാള്‍ കുറേക്കൂടി സൗന്ദര്യവും ബുദ്ധിയും പരാക്രമവും ഉള്ള ഒരു യാദവനായിട്ടു മാത്രമേ അനുഭവപ്പെടുള്ളൂ. ഉദ്ധവനു മാത്രമേ, പരമാത്മാവും സര്‍വാന്തര്യാമിയും ബ്രഹ്മവുമായ ശ്രീകൃഷ്ണഭഗവാനാണ് എന്ന ജ്ഞാനം ഉണ്ടായിരുന്നുള്ളൂ. കുന്തീദേവിക്ക് സഹോദരന്റെ മകനും പാണ്ഡവന്മാര്‍ക്ക് അമ്മാവന്റെ മകനും ആയിരുന്നു.

ബ്രഹ്മാവ്, മഹാദേവന്‍, ഇന്ദ്രന്‍, യമന്‍ മുതലായവര്‍ കൃഷ്ണനോട് പരാജിതരായപ്പോള്‍ മാത്രം കുറച്ചുസമയം കൃഷ്ണനെ പരമതത്ത്വമായി അറിഞ്ഞു. പിന്നീട് വീണ്ടും കൃഷ്ണനെ മനുഷ്യനായിട്ടുതന്നെ കരുതി. ഭഗവാനെ പരമപ്രേമഭാവത്തോടെ സേവിച്ച ഗോപിമാരില്‍ രാധയ്‌ക്ക് മാത്രമാണ് ഭഗവാനെ പരിപൂര്‍ണ്ണമായ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത്. മഹര്‍ഷിമാരില്‍ നാരദന്‍, വ്യാസന്‍, ശുകന്‍, ഗര്‍ഗന്‍ എന്നിവര്‍ക്ക് മാത്രമാണ് ഭഗവത്തത്ത്വജ്ഞാനം ലഭിച്ചിട്ടുള്ളത്. ഈ മഹര്‍ഷിമാരില്‍ വച്ച് ശ്രീനാരദമഹര്‍ഷി മാത്രമാണ് ഭഗവാന് ഇഷ്ടപ്പെട്ട മഹര്‍ഷി എന്ന് ഭഗവാന്‍ തന്നെ പറയുന്നു.

”ദേവര്‍ഷിമേ പ്രിയത മഃ” (ഭാഗ-10-10)

ഭക്തരല്ലാത്ത ശിശുപാലന്‍, ജരാസന്ധന്‍, കംസന്‍ തുടങ്ങിയ അസുരരാജാക്കന്മാരും, തൃണാവര്‍ത്തന്‍, ബകന്‍, അഘന്‍ തുടങ്ങിയ അസുരന്മാരും ഭഗവാനെ ശത്രുവായിട്ടുതന്നെ കരുതിയിരുന്നുള്ളൂ. കാരണം ഭഗവാന്‍ പറയുന്നു:

അയംലോകഃ യോഗമായാസമാവൃതഃ

ഈ ഭൗതിക പ്രപഞ്ചത്തിലെ ജീവാത്മാക്കള്‍ ഭഗവാന്റെ ശക്തിവിശേഷവും ഭഗവാനില്‍നിന്ന് ഒരിക്കലും വേറിട്ടുനില്‍ക്കാത്ത യോഗമായ ഭഗവാന്റെ ഇച്ഛയാണ്. സൂര്യന്റെ രശ്മി സമൂഹം പോലെയാണത് പ്രവര്‍ത്തിക്കുന്നത്. ഉള്ളില്‍ തന്നെയുള്ള സൂര്യബിംബത്തിന്റെ യഥാര്‍ത്ഥ രൂപം നമുക്ക് ആര്‍ക്കും കാണാന്‍ കഴിയുന്നില്ല. കണ്ണിനു കാഴ്ചക്കുറവോ രോഗമോ ഉള്ളവര്‍ക്ക് ആ രശ്മി സമൂഹത്തെപ്പോലും പല നിറത്തിലേ കാണാന്‍ കഴിയുകയുള്ളൂ. അല്ലാതെ, യോഗമായ ഭഗവാനെ മറച്ചുവക്കുകയല്ല ചെയ്യുന്നത്. നമ്മുടെ കണ്ണിനെയാണ് മൂടുന്നത്.

ഈശാവാസ്യോപനിഷത്തിലെ ഈ മന്ത്രം ഈ വസ്തുതയാണ് ഉള്‍ക്കൊള്ളുന്നത്.

”ഹിരണ്മയേന പാത്രേണ

സത്യസ്യാപിഹിതം മുഖം

തത് ത്വം പൂഷന്നപാവൃണു

സത്യധര്‍മ്മായ ദൃഷ്ടയേ”

(പൂഷന്‍! ഭൗതികപ്രപഞ്ചത്തിലെ സര്‍വ്വ ജീവാത്മക്കളെയും പരിപാലിക്കുന്ന ഭഗവാനേ, അങ്ങയുടെ സനാതന ഭാവവും സര്‍വജ്ഞതയും ഉള്‍ക്കൊണ്ടുകൊണ്ട് അങ്ങയെ സേവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അങ്ങയുടെ ബ്രഹ്മജ്യോതിസ്സ് കൊണ്ട് അങ്ങയെ കാണാന്‍ കഴിയുന്നില്ല. ആ ബ്രഹ്മജ്യോതിന്റെ ശക്തിയാകുന്ന മൂടി മാറ്റി വെക്കേണമേ)

ഈ വസ്തുതകളെല്ലാം ഉള്‍ക്കൊള്ളിച്ചതുകൊണ്ടാണ്, ശ്രീശങ്കരാചാര്യര്‍ ഭാഷ്യത്തില്‍ ഇങ്ങനെ എഴുതുന്നത്

”കേഷാം ചിദേവ മദ്ഭക്താനാം

പ്രകാശഃ അഹം ഇതി അഭിപ്രായഃ”

(ഏതാനും ചില ഭക്തന്മാര്‍ക്കു മാത്രമാണ് ഞാന്‍ പ്രകാശിക്കുന്നത്. എന്നാണ് ഭഗവാന്റെ അഭിപ്രായം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

Kerala

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

India

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

പുതിയ വാര്‍ത്തകള്‍

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.