Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എം.എം. മണിയെ സിപിഎം എന്ന് പുറത്താക്കും?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 12:01 am IST
in Vicharam

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പ്രസ്താവന നടത്തിയ കുന്ദന്‍ ചന്ദ്രാവത്തിനെ ആര്‍എസ്എസ് എല്ലാവിധ സംഘടനാ ചുമതലകളില്‍നിന്നും പുറത്താക്കിയിരിക്കുന്നു. വിവാദ പ്രസ്താവന സംഘത്തെപ്പറ്റി സമൂഹത്തില്‍ തെറ്റായ ധാരണ സൃഷ്ടിക്കപ്പെട്ടതിനാലാണ് കുന്ദനെ നീക്കിയത്. ഖേദപ്രകടനം നടത്തിയിട്ടും നടപടിക്ക് തീരുമാനിക്കുകയായിരുന്നു. ഉജ്ജയിനിയില്‍ കുന്ദന്‍ നടത്തിയ പ്രസംഗം ദൃശ്യമാധ്യമങ്ങളില്‍ വന്നപ്പോള്‍തന്നെ ആര്‍എസ്എസ് നിലപാട് വ്യക്തമാക്കിയിരുന്നു. ഹിംസയില്‍ വിശ്വസിക്കാതെ, ജനാധിപത്യ വ്യവസ്ഥയില്‍ അടിയുറച്ചു വിശ്വസിക്കുന്ന സംഘത്തിന്റെ അഭിപ്രായമല്ല കുന്ദന്റേതെന്നാണ് ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ വ്യക്തമാക്കിയത്. സംഘത്തിന്റെ ഭാഷയും ശൈലിയും പ്രവര്‍ത്തന പാരമ്പര്യവും ഇത്തരത്തിലുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കുന്ദന്റെ പ്രസ്താവനയെ ശക്തമായ ഭാഷയില്‍ അപലപിക്കുകയും ചെയ്തു. അതേസമയം സിപിഎം അക്രമത്തിനെതിരെ ജനാധിപത്യരീതിയിലുള്ള ്രപതിഷേധം തുടരുമെന്നും ആര്‍എസ്എസ് വ്യക്തമാക്കിയിട്ടുണ്ട്.

അനഭലഷണീയമായ പ്രസ്താവന നടത്തിയ സ്വന്തം ഭാരവാഹിയെ നീക്കാന്‍ ആര്‍എസ്എസിന് മണിക്കൂറുകള്‍ മാത്രമാണ് വേണ്ടിവന്നത്. കാരണം വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തം വേണമെന്ന് കരുതുന്ന സംഘടനയാണത്. ഇവിടെയാണ് സിപിഎം വിരുദ്ധ ധ്രുവത്തില്‍ നില്‍ക്കുന്നത്. എം.എം. മണി പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കെ നടത്തിയ കൊലവെറി പ്രസംഗം അത്യന്തം പ്രകോപനപരമായിരുന്നു. രാഷ്‌ട്രീയ പ്രതിയോഗികളെ സിപിഎം പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് മണി പ്രസംഗിച്ചത്. അഞ്ചേരി ബേബി എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം ഇങ്ങനെ കൊന്ന മൂന്നുപേര്‍ ആരൊക്കെയെന്നും, കൊലചെയ്ത രീതിയും മണി വെളിപ്പെടുത്തുകയുണ്ടായി. രാജവ്യാപകമായി അപലപിക്കപ്പെട്ട ഈ സംഭവത്തിന്റെ പേരില്‍ കേസ് വന്നിട്ടും മണിക്കെതിരെ നടപടിയെടുക്കാന്‍ സിപിഎം തയ്യാറായില്ല. രാഷ്‌ട്രീയ സദാചാരം കാറ്റില്‍പ്പറത്തി മണിയെ പൂര്‍ണമായി സംരക്ഷിക്കുകയും ചെയ്തു. മണി കുറ്റക്കാരനാണോ അല്ലയോ എന്ന് കോടതി തീരുമാനിക്കുന്നതിന് മുന്‍പ് വ്യവസായമന്ത്രിയായ ഇ.പി. ജയരാജന്‍ രാജിവച്ച ഒഴിവില്‍ പകരക്കാരനാക്കുകയും ചെയ്തു. മന്ത്രിസ്ഥാനം സംരക്ഷിക്കാന്‍ കേസില്‍നിന്ന് തന്നെ ഒഴിവാക്കണമെന്ന മണിയുടെ ആവശ്യം വിചാരണക്കോടതി തള്ളുകയും ചെയ്തു. എന്നിട്ടും കൊലക്കേസ് പ്രതിയായ മണി മന്ത്രിസഭയില്‍ തുടരുകയാണ്. മണിയെ പുറത്താക്കാന്‍ പിണറായി തയ്യാറല്ല. കേസ് രാഷ്‌ട്രീയപ്രേരിതമാണെന്ന വിടുവായത്തം പറഞ്ഞ് രാജിയാവശ്യം മണിയും തള്ളുന്നു.

ഇപ്പോള്‍ മുഖ്യമന്ത്രിയായിരിക്കുന്ന പിണറായി വിജയന്റെ തന്നെ ഇക്കാര്യത്തിലുള്ള ട്രാക്ക് റെക്കോര്‍ഡ് ആര്‍ക്കും നിഷേധിക്കാനാവില്ലല്ലോ. 1968 ല്‍ തലശ്ശേരിയിലെ വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പിണറായി പ്രതിയായിരുന്നു. രാഷ്‌ട്രീയ പ്രതിയോഗികള്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നതില്‍ പിണറായി ആര്‍ക്കും പിന്നിലല്ല. കേരളത്തിലെ സഖാക്കള്‍ക്ക് തെളിവില്ലാതെ എതിരാളികളെ കൊല്ലാനറിയില്ലെന്നും, അതിന് ബംഗാള്‍ സഖാക്കളുടെ രീതി അവലംബിക്കണമെന്നും സ്റ്റഡിക്ലാസെടുത്ത നേതാവാണ് പിണറായി. എതിരാളികളെ കൊന്ന് ആഴത്തില്‍ കുഴിയെടുത്ത് ഒരു ചാക്ക് ഉപ്പുമിട്ട് മൂടുണമെന്നാണ് പിണറായി നിര്‍ദ്ദേശിച്ചത്. പിണറായിയുടെ പ്രസംഗത്തിന് സാക്ഷിയായ മുന്‍ സഖാവ് എ.പി. അബ്ദുള്ളക്കുട്ടി ഇക്കാര്യം വെളിപ്പെടുത്തുക മാത്രമല്ല, പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടും ഇതിനെതിരെ പിണറായി യാതൊരു നിയമനടപടിക്കും നിന്നില്ല. സംഭവം ശരിയാണെന്നതുതന്നെ കാരണം. പാര്‍ട്ടിയെ എതിര്‍ക്കുന്നവരുടെ തല തെങ്ങിന്‍പൂക്കുല പോലെ ചിതറുമെന്ന് സിപിഎം നേതാക്കള്‍ പ്രസംഗിച്ചതിനു പിന്നാലെയാണല്ലോ ടി.പി. ചന്ദ്രശേഖരനെ സിപിഎമ്മുകള്‍ പൈശാചികമായി കൊലചെയ്തത്.

കേരളത്തില്‍ സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന അക്രമ-കൊലപാതക രാഷ്‌ട്രീയത്തിനെതിരെ മാര്‍ച്ച് ഒന്നിന് േദശവ്യാപകമായി നടത്തിയ പ്രതിഷേധ പരിപാടികള്‍ക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന നിരവധി സംഘടനകളുടെ പിന്തുണയും ഇക്കാര്യത്തില്‍ ആര്‍എസ്എസിന് ലഭിച്ചു. അലയടിച്ചുയരുന്ന ഈ ജനകീയ പ്രതിഷേധം ഒരു പ്രസംഗത്തിനിടെയുണ്ടായ നിരുത്തരവാദപരമായ പരാമര്‍ശങ്ങളുടെ പേരില്‍ തല്ലിക്കെടുത്താമെന്നോ വഴിതിരിച്ചുവിടാമെന്നോ ആരും വ്യാമോഹിക്കേണ്ട.

വിവാദപരാമര്‍ശം നടത്തിയ വ്യക്തിക്കെതിരെ ആരും ആവശ്യപ്പെടാതെ തന്നെയാണ് ആര്‍എസ്എസ് നടപടിയെടുത്തത്. എന്നാല്‍ കൊലവെറി പ്രസംഗം നത്തിയ കേസില്‍ പ്രതിയായിരിക്കെയാണ് വ്യാപകമായ എതിര്‍പ്പുയര്‍ന്നിട്ടും മണിയെ തന്റെ മന്ത്രിസഭയില്‍ പിണറായി അംഗമാക്കിയത്. കേസ് റദ്ദാക്കാനാവില്ലെന്ന കോടതി ഉത്തരവിനുശേഷമെങ്കിലും മണി രാജിവയ്‌ക്കേണ്ടതായിരുന്നു. അല്ലെങ്കില്‍ പുറത്താക്കണമായിരുന്നു. എന്നാല്‍ ഇങ്ങനെയൊന്ന് ആലോചിക്കുകപോലും സിപിഎമ്മോ മുഖ്യമന്ത്രിയോ ചെയ്തില്ല. മറ്റുള്ളവര്‍ക്കെതിരെ വിരല്‍ചൂണ്ടാന്‍ ഇക്കൂട്ടര്‍ക്ക് യാതൊരു അവകാശവുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

Kerala

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

India

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

Kerala

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.