Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഓര്‍മ നൊമ്പരത്തിന് ഒരു വയസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 09:38 pm IST
in Entertainment

മലയാളി പ്രേക്ഷകന്റെ നൊമ്പര കനപ്പും ഇനിയും തെളിയാത്തൊരു മരണത്തിന്റെ ദുരൂഹതയും ബാക്കിയാക്കി കലാഭവന്‍ മണിയുടെ ഓര്‍മ്മയ്‌ക്ക് ഒരു വയസ്. അത്രയ്‌ക്കുമേല്‍ മനസില്‍ കയറി ഇരിക്കുന്നതും ഇന്നും മണിയുടെ സിനിമ കാണുന്നതും കൊണ്ടാവണം അദ്ദേഹം മരിച്ചെന്നു പെട്ടെന്നൊരു നിമിഷം നമ്മള്‍ മറന്നുപോകുന്നത്. ദക്ഷിണേന്ത്യ മുഴുവനും കരഞ്ഞ മണിയുടെ വേര്‍പാട് അദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍ കണ്ടുകൊണ്ടിരുന്നു തീരുന്നതല്ല.

സിനിമയില്‍ അത്രയ്‌ക്കൊന്നും ചേരാത്തൊരു പേരാണ് ജനകീയന്‍. അസത്യങ്ങളെ സത്യം എന്നതുപോലെ അവതരിപ്പിക്കുന്ന സിനിമയ്‌ക്കു പക്ഷേ, പൊതു സമൂഹത്തിലെ സാധാരണ മനുഷ്യന്റെ പ്രാതിനിധ്യങ്ങളെ അവതരിപ്പിച്ചും സ്വന്തം ദേശത്തെ ആള്‍ക്കൂട്ടത്തില്‍ തനിയെ ആകാതെ അവരിലൊരാളായും മാറി കലാഭവന്‍ മണി സിനിമയിലും ജീവിതത്തിലും ഒരുമിച്ച് ജനകീയനാവുകയായിരുന്നു. പ്രേക്ഷകന് താനോ തനിക്കു പരിചിതരോ എന്നു സാദൃശ്യം തോന്നുന്ന കഥാപാത്രങ്ങളെയാണ് മണി സിനിമയില്‍ അവതരിപ്പിച്ചിരുന്നത്.

സിനിമാ താരം താരമായി മാത്രം നിലനില്‍ക്കുകയും അറിയപ്പെടുകയും ചെയ്യുമ്പോള്‍ മണി സിനിമതാരമായും വ്യക്തിയായും വൈവിധ്യങ്ങളിലെ തന്നെ ഒറ്റയാനായിരുന്നു. മിമിക്രി, അഭിനയം,സംഗീതം,സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും വ്യാപരിക്കാനാവാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നൊരു വേരിന്റെ പേരായിരുന്നു കലാഭവന്‍ മണി എന്നത്. സിനിമയില്‍ ചേക്കേറിയാല്‍ നക്ഷത്രമായി മാറാന്‍ വിധിക്കപ്പെട്ടവര്‍ക്കിടയില്‍ സ്വന്തം മണ്ണിലേക്കു മാത്രം ഇറങ്ങി നിന്ന നടനായിരുന്നു മണി. അതുകൊണ്ടാണ് അദ്ദേഹം മരിച്ചപ്പോള്‍ ജനംഅവസാനിക്കാത്ത കടല്‍ത്തിരപോലെ വന്ന് കരഞ്ഞു കരഞ്ഞ് മറ്റൊരു സാഗരം തീര്‍ത്തത്.

മിമിക്രി തിളക്കത്തോടെ സിനിമയിലേക്കു മണി വന്നതും ഒരര്‍ഥത്തില്‍ സ്വന്തം വേഷത്തിലായിരുന്നു. ഓട്ടോ റിക്ഷ ഓടിച്ചിരുന്ന മണി അക്ഷരം എന്ന സിനിമയില്‍ ഓട്ടോ ഡ്രൈവറായാണ് മുഖം കാട്ടിയത്. മിമിക്രിയുടെ പൊലിമയില്‍ ആദ്യം കിട്ടിയ വേഷങ്ങളധികവും നര്‍മ്മ പ്രധാനമായിരുന്നു. അങ്ങനെ മണിക്ക് ഹാസ്യനടനെന്ന പേരുവീണു. പിന്നീട് എല്ലാത്തരം വേഷങ്ങളും വന്നു ചേര്‍ന്നു. വാസന്തിയും ലക്ഷ്മിയും ഞാനും എന്ന വിനയന്‍ ചിത്രത്തിലൂടെ അന്ധന്റെ വേഷത്തില്‍ സ്വഭാവ നടന്റെ പരിവേഷവും വന്നു ചേര്‍ന്നു. തമിഴ്, തെലുങ്ക്, കന്നഡ ഉള്‍പ്പടെ ഇരുനൂറോളം സിനിമ ചെയ്തു. ഉശിരന്‍ വല്ലനായിട്ടാണ് ഇതര ഭാഷാ ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടത്. കുറെക്കാലം തമിവിലെ പ്രധാന വില്ലന്‍ മണിയായിരുന്നു.

നര്‍മ്മത്തിന്റെ തനതായ രസ ധ്വനികളായിരുന്നു മണിയുടെ നര്‍മത്തിന്. സ്വയം തീര്‍ത്തൊരു ഏങ്കോണിപ്പുള്ള ഹാസ്യമായിരുന്നു അത്. ശബ്ദത്തിലെ ആരോഹണാവരോഹണംകൊണ്ടും കണ്ണും മൂക്കും ചുണ്ടും പ്രത്യേക തരത്തില്‍ നീട്ടിയും കുറുക്കിയും അദ്ദേഹം തന്റെ നര്‍മ്മ വേഷങ്ങള്‍ക്കു താദാല്‍മ്യം നല്‍കി.

നാടന്‍ പാട്ടും നാടന്‍ ജീവിതവുമായി തനതായി ജീവിച്ചൊരു പച്ച മനുഷ്യന്‍. ഔപചാരിക ഡിഗ്രികളൊന്നുമില്ലാതിരുന്ന ഈ മനുഷ്യന്‍ വൈവിധ്യങ്ങളുള്ള നാട്ടു ജീവിതാനുഭവങ്ങളില്‍ അനൗപചാരികതയുടെ മാസ്റ്റര്‍ ബിരുദങ്ങള്‍ അനവധി നേടിയിട്ടുണ്ട്. നാടന്‍ പാട്ടുകളുടെ ആശാനായിരുന്ന മണി നിരവധി ചിത്രങ്ങളില്‍ ഇത്തരം പാട്ടുകള്‍ പാടിയിട്ടുണ്ട്. ആധുനിക ജീവിതത്തിന്റെ വേഗതയേറിയ നിലയില്ലായ്‌മയില്‍ മുങ്ങി അവശയായ നാടന്‍ പാട്ടുകളുടെ പുനര്‍ജന്മ സ്രോതസന്വേഷിക്കുന്ന നാളത്തെ ഗവേഷകര്‍ ഒരു പക്ഷേ വന്നെത്തുന്നത് ചാലക്കുടിയിലും ചാലക്കുടിക്കാരന്‍ എന്ന മണിയിലുമാകാം. നാളുകള്‍ക്കു ശേഷം മലയാളി നാടന്‍ പാട്ടുകേട്ടുണര്‍ന്നത് മണിയുടെ വായ്‌ത്താരിയിലൂടെയാണ്.

മണി പാടിയ നാടന്‍ പാട്ടുകള്‍ വര്‍ഷങ്ങളോളം കാസറ്റുകളിലായി മലയാളികള്‍ ഉള്ളിടത്തെല്ലാം കേട്ടിട്ടുണ്ടാകും. സ്വദേശമായ ചാലക്കുടിമുഴുവനും മണിയുടെ കളിത്തട്ടായിരുന്നു. ഉത്സവങ്ങളും ആഘോഷങ്ങളും അമ്പലം പള്ളി സ്‌ക്കൂള്‍ അങ്കണങ്ങള്‍ മുഴുവനും ആ കളിയും പാട്ടും അറിഞ്ഞു. മണി അകമഴിഞ്ഞു സഹായിച്ചതിന്റെ പങ്കു പറ്റിയത് ആയിരങ്ങള്‍. ജനകീയനായ ഈ താരത്തിന്റെ ജീവിതം ഇത്ര സുതാര്യമായിട്ടുമെന്തേ ആ മരണം ഇത്ര ദുരൂഹമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

Kerala

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

പുതിയ വാര്‍ത്തകള്‍

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

നിലവാരമുള്ള ഐസിയു: കര്‍മപദ്ധതി വേണം, സമയബന്ധിതമായി നടപ്പാക്കണം – സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.