Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗ വിഘ്‌നങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 03:32 pm IST
in Samskriti

സാധനാ പാദത്തില്‍ ക്രിയായോഗത്തെ കുറിച്ചും, അതിന്റെ ഗുണഫലങ്ങളെക്കുറിച്ചും പറഞ്ഞശേഷം പതഞ്ജലി മഹര്‍ഷി യോഗ വിഘ്‌നങ്ങളെ (പഞ്ചക്ലേശങ്ങള്‍) കുറിച്ച് പ്രതിപാദിക്കുന്നു.

അവിദ്യാളസ്മിതാ രാഗദ്വേഷാഭിനിവേശാഃ പഞ്ചക്ലേശാഃ

(പാ.യോ.സൂത്രം: 2:3)

അവിദ്യ, അസ്മിത, രാഗം, ദ്വേഷം അഭിനിവേശം ഇവയെ ക്ലേശങ്ങള്‍ അഥവാ യോഗ വിഘ്‌നങ്ങള്‍ എന്നു പറയുന്നു. ഈ അഞ്ചും ജീവിതത്തില്‍ നമുക്ക് ക്ലേശങ്ങളെ മാത്രം തരുന്നതിനാല്‍ ഇവയെ പഞ്ചക്ലേശങ്ങള്‍ എന്നുപറയുന്നു. എല്ലാ ക്ലേശങ്ങളും ദുഃഖകാരണങ്ങളാണ് മോക്ഷം ആഗ്രഹിക്കുന്നവര്‍ ക്ലേശങ്ങളെ അതിജീവിക്കേണ്ടതുണ്ട്, പ്രത്യേകിച്ചും യോഗികള്‍.

ജീവിതം എന്നാല്‍ ആത്മാവിന്റെ ഈശ്വരങ്കലേക്കുള്ള യാത്രയാണ്. യാത്ര ചെയ്യുന്നത് ശരീരത്തിലിരുന്നുകൊണ്ടും. മരണം യാത്രാന്ത്യവും. യാത്ര ലക്ഷ്യത്തില്‍ എത്തിയില്ലെങ്കില്‍ യാത്രയ്‌ക്ക് പറ്റിയ മറ്റുവാഹനം തിരഞ്ഞെടുത്ത് (ശരീരം) ആത്മാവ് യാത്ര തുടരുന്നു. ഈ യാത്രയിലെ വിഘ്‌നങ്ങളെയാണ് ക്ലേശങ്ങള്‍ എന്നുപറയുന്നത്.

നമ്മെ പ്രകൃതിയുമായി ബന്ധിപ്പിച്ച് താല്‍ക്കാലിക സുഖങ്ങളില്‍ മോഹിപ്പിച്ച് ഈലോകത്തുനിന്നും വിട്ടുപോകാന്‍ കഴിയാത്ത കെട്ടുപാടുകള്‍ നമുക്കുണ്ടാക്കിയിരുന്നത് ക്ലേശങ്ങളാണ്. പുരുഷാര്‍ത്ഥങ്ങളില്‍ ‘കാമം’ എന്നതിനെ വിശേഷിപ്പിച്ചിരിക്കുന്നു. മോക്ഷം ആഗ്രഹിക്കുന്നവര്‍ കാമനകളെ ഉപേക്ഷിക്കണം. കാമനകളെ ഉപേക്ഷിക്കുകയെന്നാല്‍ മനസ്സിന്റെ മോഹവലയത്തില്‍നിന്നും പുറത്തുകടക്കാന്‍ നമുക്ക് കഴിയണം.

നമ്മുടെ ഉള്ളില്‍ത്തന്നെയുള്ള ത്രിഗുണാദി ജനങ്ങളുമായി ചേര്‍ന്ന ക്ലേശങ്ങള്‍ ചിത്തത്തെ ഭോഗമയമാക്കുന്നു. ഈ മായയില്‍ ഭോഗാദി സുഖങ്ങളില്‍പ്പെട്ടുപോകുന്ന മനസ്സിന് സുഖം നഷ്ടപ്പെടുന്നു അഥവാ ആത്മാവിനെ പ്രതിഫലിപ്പിക്കുവാന്‍ കഴിയാതെ വരുന്നു. ആത്മാവ് സത് ചിതാ നന്ദ സ്വരൂപം ആണ്. ആത്മാവിന് ദുഃഖമോ നാശമോ ഇല്ല.

അവിദ്യകൊണ്ട് ആത്മാവ് മൂടപ്പെടുന്നതിനാല്‍ നമുക്ക് ആനന്ദത്തെ അനുഭവിക്കുവാന്‍ കഴിയുന്നില്ല. ആനന്ദത്തിന് വിഘ്‌നങ്ങളായ ഈ ക്ലേശങ്ങളെ ഓരോന്നിനെയും വിശദമായി മനസ്സിലാക്കിയാല്‍ മാത്രമാണ് നമുക്ക് ജീവന്‍മുക്തി ഉണ്ടാവുക. തുടര്‍ന്നുള്ള ശ്ലോകങ്ങളില്‍ ഇവയെക്കുറിച്ച് എന്താണ് മഹര്‍ഷി പ്രതിപാദിച്ചിരിക്കുന്നത് എന്നു നോക്കാം.

അവിദ്യാ ക്ഷേത്രമുത്തരേഷാം

പ്രസുപ്തതനു വിച്ഛിന്നോദാരാണാം.

(പാ.യോ.സൂ-2:4)

പൂര്‍വ ജന്മാര്‍ജ്ജിതമായ കര്‍മ്മഫലങ്ങളുടെ ഭാഗമായി നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ക്ലേശ സംസ്‌കാരങ്ങള്‍ അനുകൂല സാഹചര്യത്തില്‍ പ്രകാശിക്കുകയും അത് നമുക്ക് ദുഃഖത്തെ ഉണ്ടാക്കുകയും ചെയ്യുന്നു. നമ്മുടെ ഉള്ളില്‍ ഏതൊക്കെ രൂപത്തിലാണ് ക്ലേശബീജങ്ങള്‍ നിലനില്‍ക്കുന്നത് എന്നും ഈ ശ്ലോകത്തില്‍ കാണാന്‍ സാധിക്കും.

1) പ്രസുപ്തം:- കാര്യം നടത്താനുള്ള സാമര്‍ത്ഥ്യം ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന അവസ്ഥ. വിത്തിന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുകയും അനുകൂല സാഹചര്യത്തില്‍ വിത്ത് വടവൃക്ഷമായി മാറുകയും ചെയ്യുന്ന അഥവാ ബാല്യത്തില്‍ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന കാമവാസനകള്‍ യൗവ്വനകാലത്തില്‍ പ്രകടമാകുന്ന അവസ്ഥ.

2) തനു:- സംസ്‌കാര രൂപത്തില്‍ ഇരിക്കുന്നവര്‍ ഇവിടെ ക്ലേശങ്ങള്‍ ഉണര്‍ന്നിട്ടാണ് പക്ഷെ ശക്തമല്ല, അനുകൂല സാഹചര്യത്തില്‍ ശക്തി പ്രാപിക്കുകയുംചെയ്യുന്നു. പുരാണ കഥകളില്‍ തപസ്സിളക്കാന്‍ മോഹിനികളെ അയയ്‌ക്കാന്‍ കാരണം ഈ വാസന എല്ലാവരുടെയും ഉള്ളില്‍ ഉണ്ട് എന്നതിനാല്‍ അതിനെ ശക്തമാക്കാന്‍ വേണ്ടിയാണ്.

3) വിച്ഛിന്നം:- ബലവത്തായ മറ്റു കാര്യങ്ങള്‍ക്ക് കീഴ്‌പ്പെട്ട് പുറത്തുവരാന്‍ കഴിയാതിരിക്കുന്ന അവസ്ഥ. ഇവിടെ ക്ലേശങ്ങള്‍ പ്രബലം ആണെങ്കിലും മറ്റനവധി കാര്യങ്ങളുടെ തീവ്രതയില്‍ തുടര്‍ച്ച നഷ്ടപ്പെടുന്നതിനാല്‍ ശക്തമായി മുന്നിലേക്ക് വരുന്നില്ല. ഇവിടെ സ്വാധീന വിഷയങ്ങള്‍ മാറിയാല്‍ ഇടമുറിഞ്ഞ ചിന്തകള്‍ക്ക് തുടര്‍ച്ച ഉണ്ടാവുകയും അത് ക്ലേശത്തിന് കാരണമാകുകയും ചെയ്യുന്നു.

ഉദാരം:- വ്യക്തതയോടെ പ്രവര്‍ത്തിക്കുന്നവ. ക്ലേശം തീവ്രരൂപത്തില്‍ നമ്മെ പിന്തുടരുകയും നമ്മുടെ ബുദ്ധിയെ കെടുത്തുകയും ചെയ്യുന്നു.

ദഗ്‌ദ്ധ ബീജം:- അനുകൂല സാഹചര്യങ്ങളിലും വി

കസിക്കാത്ത അവസ്ഥ. വറുത്ത വിത്ത് സാഹചര്യം അനുകൂലമായാലും മുളയ്‌ക്കുന്നില്ല എന്നതുപോലെ ഏതുസാഹചര്യത്തിലും ഇളക്കമില്ലാത്ത മനസ്സിന്റെ തലമാണിത്. ഇത് യോഗയിലൂടെ സംഭവിക്കുന്ന അവസ്ഥയാണ്.

ഇവയില്‍ ആദ്യ നാലും അവിദ്യയില്‍ ഓരോരോ ക്ലേശങ്ങളായി ചിത്ത വിക്ഷേപത്തിന് കാരണമാകുന്നു. അതിനാല്‍ യോഗികള്‍ ഇവയെ കണ്ടറിഞ്ഞ് മറികടക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഇവ യോഗ വിഘ്‌നങ്ങള്‍ക്ക് കാരണമായി മാറുന്നു.

നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഈ ക്ലേശബീജങ്ങള്‍ക്ക് ദൈവികമോ, ആസുരികമോ ആയ ഒരു ദുഃഖം ഉണ്ടാകും. ഇവ അനുകൂല സാഹചര്യത്തില്‍ പുറത്തുവരികയും സ്വഭാവമായി മാറുകയും ചെയ്യുന്നു. ഇവ അതിസൂക്ഷ്മ രൂപത്തിലാണ് നമ്മുടെയുള്ളില്‍ കുടികൊള്ളുന്നത്. നിരന്തരമായ യോഗ പരിശീലനത്തിലൂടെ സൂക്ഷ്മരൂപത്തിലുള്ള ഈ ക്ലേശങ്ങളെ നമുക്ക് ആ അവസ്ഥയില്‍ത്തന്നെ സൂക്ഷിക്കാനോ, വികസിക്കാന്‍ അനുവദിക്കാതിരിക്കാനോ, ത്രിഗുണങ്ങളുമായി ബന്ധിപ്പിക്കാതിരിക്കാനോ, ഇല്ലാതാക്കാനോ കഴിയും.

പതഞ്ജലി മഹര്‍ഷി ചിത്തവൃത്തി ‘യോഗശ്ചിത്തവൃത്തി നിരോധഃ” എന്ന് പറഞ്ഞിരിക്കുന്നത് ഈ ക്ലേശങ്ങള്‍ ചിത്തത്തില്‍ ഉണ്ടാക്കുന്ന വിക്ഷേപങ്ങളില്‍ നിന്നും സൂക്ഷ്മരൂപത്തിലുള്ള ഇവയെ കണ്ടറിഞ്ഞ് നിരന്തര സാധനയിലൂടെ ശുദ്ധീകരിച്ച് മനസ്സിന്റെ മുകളില്‍ ആധിപത്യവും നിയന്ത്രണവും കൊണ്ടുവന്ന് ചിത്ത ശുദ്ധിവരുത്താനാണ്. ഇതിനുള്ള പദ്ധതിയാണ് അഷ്ടാംഗയോഗം.

( പതഞ്ജലി യോഗ കേന്ദ്രം

എളമക്കര. 9496332058)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.