കണ്ണൂര്‍: സെന്റ് സെബാസ്റ്റ്യന്‍ പള്ളിവികാരി പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ ആറും ഏഴും പ്രതികളായ സിഡബ്ലിയുസി മുന്‍ ചെയര്മാന് ഫാ.തോമസ് ജോസഫ് തേരകം, സിഡബ്ലിയുസി മുന്‍ അംഗം സിസ്റ്റര്‍ ബെറ്റി ജോസഫ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കല്‍പ്പറ്റ പോക്സോ അഡ്ഹോക്ക് കോടതി ജഡ്ജി പഞ്ചാപ കേശന് നാളത്തേയ്ക്ക് മാറ്റി.
കഴിഞ്ഞ ദിവസം കോടതിയില്‍ ജാമ്യപേക്ഷ നല്കിയ കേസിലെ എട്ടാം പ്രതി സിസ്റ്റര്‍ ഒഫീലിയയുടെ ജാമ്യ ഹര്‍ജി കല്‍പ്പറ്റ ജില്ലാ കോടതി ഇന്നലെ തളളിയിരുന്നു. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്കി. അവരുടെ വാദം കേള്‍ക്കാനായി ജാമ്യം പരിഗണിക്കുന്നത് ഹൈക്കോടതി 10 ലേക്ക് മാറ്റി. ജാമ്യ ഹര്‍ജി പരിഗണിക്കുന്നതുവരെ പ്രായാധിക്യം കണക്കിലെടുത്ത് ഇവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം പള്ളി വികാരി ഫാദര്‍ റോബിന് വടക്കുംചേരിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്കിയ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പേരാവൂര്‍ സിഐ പി.സുനില്‍കുമാര്‍ നാല് ദിവസത്തേക്ക് കസ്റ്റഡി തേടി അപേക്ഷ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: